Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രകാശം പരത്തിയ സന്ന്യാസിവര്യന്‍

ചെറുപ്പത്തില്‍ വിരക്തിയുണ്ടായി സന്ന്യാസ ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തിയത് പലരിലും അതിശയമുളവാക്കി. സന്ന്യാസജീവിതം ഉള്‍പ്പെടെ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും അങ്ങേയറ്റം കാര്‍ക്കശ്യത്തോടെ നിര്‍വ്വഹിച്ച് അതില്‍ സമ്പൂര്‍ണത കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ശിവഗിരി മഠാധിപതിയായിരിക്കെ ആശ്രമം സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും നേതൃപാടവവും നിഷ്‌കര്‍ഷയും പൊതുസമൂഹത്തിന് ബോധ്യപ്പെട്ടത്.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Jul 8, 2021, 05:50 am IST
in Editorial

സമൂഹത്തിനാകെ പ്രകാശം ചൊരിഞ്ഞ സംഭവബഹുലമായ ജീവിതമായിരുന്നു പ്രകാശാനന്ദ സ്വാമികളുടെത്. ചെറുപ്പത്തില്‍ സന്ന്യാസദീക്ഷ സ്വീകരിച്ച് ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായി ആദ്ധ്യാത്മിക ജീവിതം ആരംഭിച്ചതു മുതല്‍ പ്രതിബന്ധങ്ങളോടും പ്രതിസന്ധികളോടും ഏറ്റുമുട്ടിയായിരുന്നു ജീവിതം. പ്രൗഢഗംഭീരങ്ങളായ പ്രഭാഷണങ്ങളിലോ ആഴത്തില്‍ പഠനങ്ങള്‍ നടത്തിയുള്ള വിശദീകരണങ്ങളിലോ ആയിരുന്നില്ല അദ്ദേഹം സംവദിച്ചിരുന്നത്. ശ്രീനാരായണ ഗുരുദേവന്റെ പാദാരവിന്ദങ്ങളില്‍ സമ്പൂര്‍ണ സമര്‍പ്പണം നടത്തി ലളിതമായി വിഷയങ്ങള്‍ വിശദീകരിക്കുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു.  

ചെറുപ്പത്തില്‍ വിരക്തിയുണ്ടായി സന്ന്യാസ ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തിയത് പലരിലും അതിശയമുളവാക്കി. സന്ന്യാസജീവിതം ഉള്‍പ്പെടെ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും അങ്ങേയറ്റം കാര്‍ക്കശ്യത്തോടെ നിര്‍വ്വഹിച്ച് അതില്‍ സമ്പൂര്‍ണത കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ശിവഗിരി മഠാധിപതിയായിരിക്കെ ആശ്രമം സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും നേതൃപാടവവും നിഷ്‌കര്‍ഷയും പൊതുസമൂഹത്തിന് ബോധ്യപ്പെട്ടത്. ആശ്രമം ഏറ്റെടുത്തതിനെതിരെ ശക്തമായി പ്രതികരിച്ചു. അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് സന്ന്യാസിമാരെ പുറത്തിറക്കിവിട്ടപ്പോള്‍ എവിടേക്ക് പോകണമെന്നു പോലും അറിയാതെ മുന്നോട്ടുള്ള യാത്ര പരുങ്ങലിലാണെന്ന് ബോധ്യപ്പെട്ടിട്ടും മറ്റു സന്ന്യാസിമാര്‍ക്ക് ആവേശവും ആത്മവിശ്വാസവും ആത്മാഭിമാനവും നല്‍കി അദ്ദേഹം മുന്നില്‍ നിന്നു.

സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ അനിശ്ചിതകാല ഉപവാസം നടത്താനായിരുന്നു തീരുമാനം. സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇറങ്ങിപ്പോകുമെന്നായിരുന്നു ഭരണാധികാരികള്‍ ധരിച്ചത്. പക്ഷേ, ദിവസം  കഴിയുന്തോറും അദ്ദേഹത്തെ വര്‍ദ്ധിത വീര്യത്തോടെയായിരുന്നു കണ്ടത്. ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായും ഡോക്ടര്‍മാര്‍ കണ്ടു. ഡോക്ടറായ സഹോദരന്‍ തന്നെ സ്വാമിജിയെ പരിശോധിച്ചു. ഒരു തുള്ളി വെള്ളവും ആഹാരവും കഴിക്കാതെ കുശലം പറഞ്ഞും സംസാരിച്ചും സമയം ചെലവഴിക്കുന്നതു കണ്ടപ്പോള്‍ എങ്ങനെയാണ് ഇത്രയേറെ പരിക്ഷീണിതനായ ഒരാളോട് സംസാരിക്കുകയെന്ന് പലരും സന്ദേഹിച്ചു. ഡോക്ടര്‍മാര്‍ പറഞ്ഞത് ആരോഗ്യശാസ്ത്രത്തിന്റെ മുന്നില്‍ സ്വാമിജി അത്ഭുത പ്രതിഭാസമാണെന്നാണ്. 30-ാമത്തെ ദിവസമായിട്ടും സ്വാമിജിക്ക് യാതൊരു ക്ഷീണവും കണ്ടില്ല. മൂന്നു മണിക്ക് കുളിച്ച് ഭസ്മം പൂശി ചന്ദനം തൊട്ട് അദ്ദേഹം  ഉപവാസപ്പന്തലിലെ കട്ടിലില്‍ ധ്യാനനിരതനായി മണിക്കൂറുകളോളം ഇരിക്കുമായിരുന്നു.  

പോലീസ് പല പ്രാവശ്യം എത്തി കൊണ്ടു പോകാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ ഒരിഞ്ചുപോലും വ്യതിചലിക്കാതെ താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന കാര്യം നേടിയെടുക്കും വരെ വ്രതം തുടരുമെന്ന് പ്രഖ്യാപിച്ച്, അതെല്ലാം ആത്മധൈര്യത്തോടെ നേരിട്ടു. കേരളം യാതൊരു ആഹ്വാനവുമില്ലാതെ കടകള്‍ അടച്ചും ജോലി ഉപേക്ഷിച്ചും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തും സ്വാമിജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ സംഭവമായിരുന്നു. എന്തിനാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു സന്ന്യാസി കട്ടിലില്‍ കിടക്കുന്നത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കാണിച്ചില്ല. 31-ാം ദിവസം അര്‍ത്ഥരാത്രി പോലീസ് സന്നാഹങ്ങളോടെ ബലമായി സ്വാമിജിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.  

ആശുപത്രിയിലും അദ്ദേഹം സത്യഗ്രഹം തുടര്‍ന്നു. സെക്രട്ടേറിയറ്റു നടയില്‍ ഇപ്പോഴത്തെ മഠാധിപതി വിശുദ്ധാനന്ദ സ്വാമി സത്യഗ്രഹം തുടര്‍ന്നു. പ്രകാശാനന്ദ സ്വാമിയെ ഡോക്ടര്‍മാര്‍ മരുന്ന് കുത്തിവയ്‌ക്കുകയും ആഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എല്ലാവരുടെയും സ്നേഹപൂര്‍ണമായ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം നിരാഹാരം ഉപേക്ഷിക്കുകയാണ് ചെയ്തത്.  മാന്യതയോ മനുഷ്യത്വമോ ഇല്ലാത്ത സര്‍ക്കാരിന്റെ മുന്നില്‍ എന്തിനാണ് നിരാഹാരം അനുഷ്ഠിച്ച് ജീവന്‍ കളയുന്നതെന്ന അടുപ്പമുള്ളവരുടെ ചോദ്യത്തിന് സ്വാമിക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല. അതുകൊണ്ടാണ് അദ്ദേഹം നിര്‍ബന്ധത്തിന് വഴങ്ങിയത്. ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കാസര്‍കോട് മുതല്‍ 14 ജില്ലകളിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയും നഗരനഗരാന്തരങ്ങളിലൂടെയും ശിവഗിരി മഠത്തിലെ സന്ന്യാസിമാരോടൊപ്പം അദ്ദേഹം യാത്ര നടത്തിയതും ജനങ്ങളെ അഭിസംബോധന ചെയ്തതും. ആത്മാര്‍ത്ഥമായ ധന്യവചസുകള്‍ ആഴത്തില്‍ പതിഞ്ഞു. സ്വാമിജിയെ ഒരു നോക്കുകാണാന്‍ റോഡിന്റെ ഇരുവശവും ജനങ്ങള്‍ കാത്തു നിന്നു. ആരെയും വശീകരിക്കുന്ന ഉജ്വലമായ വ്യക്തിത്വം. ഗുരുദേവ വചനങ്ങളില്‍ അടിയുറച്ച വിശ്വാസം, അചഞ്ചലമായ മനസ്സ്. ഗുരുദേവനോടുള്ള പ്രതിബന്ധത. തന്റെ നിത്യാനുഷ്ഠാനങ്ങളില്‍ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലാത്ത കാര്‍ക്കശ്യം. ഇതെല്ലാം പ്രകാശാനന്ദ സ്വാമികളുടെ പ്രത്യേകതകളാണ്. തന്നെ ശിവഗിരിമഠത്തില്‍ നിന്ന് ഇറക്കിവിട്ടവരോട് പകയോ വിദ്വേഷമോ പുലര്‍ത്തിയില്ല. അവര്‍ക്ക് രാഷ്‌ട്രീയമുണ്ടായിരുന്നു. അവരോട് അദ്ദേഹം എതിരിട്ടത് സൗമനസ്യത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയിലാണ്. താന്‍ നിശ്ചയിച്ച കാര്യത്തില്‍ വെള്ളം ചേര്‍ക്കാതെ അത് സാധിച്ചെടുക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി. അങ്ങനെയാണ് പ്രകാശാനന്ദ സ്വാമികള്‍ വീണ്ടും ശിവഗിരി മഠാധിപതിയായത്. അതിന് വലിയൊരു നിയമയുദ്ധം വേണ്ടിവന്നു. കോടതികള്‍ കയറിയിറങ്ങി. അവിടെയെല്ലാം സത്യവും ധര്‍മ്മവും നീതിയും ഉയര്‍ത്തിപ്പിടിച്ചു.

എല്ലാവര്‍ക്കും പ്രിയങ്കരനായ ആരാധ്യനായ സന്ന്യാസി ശ്രേഷ്ഠന്റെ വിയോഗം ആദ്ധ്യാത്മിക കേരളത്തിന് ഏറ്റവും വലിയ നഷ്ടമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഗുരുദേവ പരമ്പരയിലെ സന്ന്യാസിമാരില്‍ ഏറ്റവും ശ്രേഷ്ഠനും പ്രശസ്തനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.