ബ്രസീലിയ: അര്‍ജന്റീനയുടെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ഇതു വരെ കോപ്പ അമേരിക്കയില്‍ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ട്് പുരസ്കാരം നേടിയിട്ടില്ല. എന്നാല്‍ ഇത്തവണ മെസി ഈ നേട്ടത്തിന് അടുത്തെത്തി നില്‍ക്കുകയാണ്. കളി കലാശപ്പോരിലെത്തിനില്ക്കെ മെസി നാലു ഗോളുകളുമായി ടോപ്പ് സ്കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
കൊളംബിയയ്ക്കെതിരായ സെമിയില്‍ ഗോള്‍ നേടിയ അര്‍ജന്റീനയുടെ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസ് മൂന്ന് ഗോളുമായി രണ്ടാം സ്ഥാനത്ത്് നില്ക്കുന്നു. ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളിയായ ബ്രസീലിന്റെ സൂ്പ്പര്‍ സ്റ്റാര്‍ നെയ്മര്‍, ലുകാസ് പക്വറ്റേ, അര്‍ജന്റീനയുടെ പാപു ഗോമസ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി മൂന്നാം സ്ഥാനത്താണ്. ഈ താരങ്ങള്‍ തമ്മിലാണ് ഗോള്‍ഡണ്‍ ബൂട്ടിനായുള്ള മത്സരം.
പെറുവിന്റെ ആന്ദ്രെ കാരില്ലോ, ഗിയാന്‍ലുക്ക ലപാഡുല, ബൊളീവിയയുടെ ഇര്വിന് സവേന്ദ്ര, ഉറുഗ്വെയുടെ എഡിസണ് കവാനി, പരാഗ്വെയുടെ ഏയഞ്ചല്‍ റൊമേരോ, ഇക്വഡോറിന്റെ പ്രിസിയാഡോ, ചിലിയുടെ എഡ്വാര്‍ഡോ വര്‍ഗാസ് , കൊളംബിയയുടെ ലുയിസ് ഡിയാസ് എന്നിവരും രണ്ട് ഗോള്‍ വീതം നേടിയിട്ടുണ്ട്. എന്നാല്‍ ഈ ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ ഇവര്‍ക്ക് ഇനി ഗോള്‍ അടിക്കാന്‍ അവസരമില്ല.
കോപ്പ അമേരിക്കയിലെ എക്കാലത്തെയും മികച്ച സ്കോറര്‍മാരായ നോര്‍ബെര്‍ട്ടോ മെന്‍ഡസ് (അര്‍ജന്റീന), സിസിഞ്ഞോ ( ബ്രസീല്‍) എന്നിവര്‍ക്കൊപ്പം എത്താന്‍ മെസിക്ക് ഇനി നാലു ഗോള്‍ കൂടി മതി. മെന്ഡസു സിസിഞ്ഞോയും പതിനേഴ് ഗോള്‍ വീതം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: