Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീക്കുട്ടിക്ക് പിന്നാലെ കണ്ണനും വൈറസ് ബാധ സ്ഥിരീകരിച്ചു; കാപ്പുകാട്ടെ പത്തോളം കുട്ടിയാനകള്‍ ഹെര്‍പ്പിസ് ഭീതിയില്‍

ശ്രീക്കുട്ടിക്കൊപ്പം നടന്നിരുന്ന ആമിന എന്ന ആനക്കുട്ടിയും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മുതല്‍ വൈറസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ കണ്ണന്റെ നില അതീവ ഗുരുതരമാണ്. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ഷിജുവിന്റെ നേതൃത്വത്തിലാണ് കണ്ണനെ ചികിത്സിക്കുന്നത്. ഹെര്‍പ്പിസ് വൈറസുകള്‍ വലിയ ആനകളില്‍ മരണകാരണമാകാറില്ല.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 3, 2021, 09:50 am IST
in Kerala

തിരുവനന്തപുരം/കാട്ടാക്കട: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം ഹെര്‍പ്പിസ് വൈറസ് ഭീതിയില്‍. ഒരാഴ്ച മുമ്പ് കോട്ടൂര്‍ കാപ്പുകാട് ആന പാര്‍ക്കില്‍ ചരിഞ്ഞ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ മരണകാരണം ഹെര്‍പ്പിസ് വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആനപരിപാലന കേന്ദ്രത്തിലെ മൂന്നുവയസുള്ള കണ്ണന്‍ എന്ന കുട്ടിയാനയ്‌ക്കും ഇതേ വൈറസ് സ്ഥിരീകരിച്ചു.  

ശ്രീക്കുട്ടിക്കൊപ്പം നടന്നിരുന്ന ആമിന എന്ന ആനക്കുട്ടിയും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മുതല്‍ വൈറസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ കണ്ണന്റെ നില അതീവ ഗുരുതരമാണ്. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ഷിജുവിന്റെ നേതൃത്വത്തിലാണ് കണ്ണനെ ചികിത്സിക്കുന്നത്. ഹെര്‍പ്പിസ് വൈറസുകള്‍ വലിയ ആനകളില്‍ മരണകാരണമാകാറില്ല. എന്നാല്‍ 12 വയസില്‍ താഴെയുള്ള കുട്ടിയാനകള്‍ക്ക് ബാധിച്ചാല്‍ മരണം ഉറപ്പാണ്. ഈ വൈറസ് ആനക്കുട്ടികളുടെ ആന്തരിക അവയവങ്ങള്‍ക്ക് തകരാര്‍ ഉണ്ടാകുന്നു. ക്രമേണ ഹൃദയപേശികളില്‍ രക്തസ്രാവം ഉണ്ടായി മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുമെന്ന് റിട്ട. ഫോറസ്റ്റ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. ഇ.കെ ഈശ്വരന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.  

മനുഷ്യനില്‍ ചിക്കന്‍പോക്‌സ് പരത്തുന്ന ഹെര്‍പ്പിസ് വൈറസിന്റെ മറ്റൊരു വകഭേദമാണ് ആനകളെ ബാധിച്ചിട്ടുള്ളത്. ആനകളില്‍ നിന്ന് ഹെര്‍പ്പിസ് വൈറസുകള്‍ മനുഷ്യനിലോ, മറ്റ് മൃഗങ്ങളിലേക്കോ പകരാറില്ല. വൈറസ് ബാധിച്ച കുട്ടിയാനയ്‌ക്ക് അര്യരഹീ്ശൃ എന്ന മരുന്നാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് മനുഷ്യര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുമ്പോള്‍ നല്‍കുന്ന മരുന്നാണ്. ഫലപ്രദമായ മറ്റു മരുന്നുകള്‍ ഈ രോഗത്തിന് കണ്ടുപിടിച്ചിട്ടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹെര്‍പ്പിസ് ഭീതിയെ തുടര്‍ന്ന് ആന പുനരധിവാസ കേന്ദ്രത്തിലെ ആനകളെയെല്ലാം ഒറ്റയ്‌ക്കൊറ്റയ്‌ക്ക് പാര്‍പ്പിച്ചിട്ടുണ്ട്. ഹെര്‍പ്പിസ് വൈറസ് പ്രതിരോധത്തിന് കാപ്പുകാടിലെ എല്ലാ ആനകള്‍ക്കും സൈക്ലോവിര്‍ മരുന്ന് കുത്തിവയ്‌ക്കുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.  

അടുത്തിടെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടികളെ കാപ്പുകാട് എത്തിച്ചിരുന്നു. ഇവയില്‍ ഏതെങ്കിലും രോഗവാഹകരായിട്ടുണ്ടാവാം എന്നാണ് നിഗമനം. മൂന്നുവയസുള്ള കണ്ണനെയും ഒന്നര വയസുകാരി ആമിനയെയും കൂടാതെ അടുത്തിടെ വയനാടു നിന്നെത്തിച്ച ഒന്നര വയസുകാരന്‍ രാജു, റാണ (8), രാജ (6), അര്‍ജുന്‍ (5), പൊടിച്ചി (5), പൂര്‍ണ്ണ (4), മനു (4), മായ (3) എന്നിവരാണ് കാപ്പുകാട് ആന പാര്‍ക്കില്‍ ഇപ്പോഴുള്ള ഇളമുറക്കാര്‍.  

കേരളത്തിലെ ഏക ആന പുനരധിവാസ കേന്ദ്രമാണ് കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ആദ്യത്തേതും. കൊമ്പനും പിടിച്ചിയുമായി ഇവിടെ ആനകള്‍ നിരവധിയുണ്ടെങ്കിലും പത്തോളം കുട്ടിയാനകളാണ് കാപ്പുകാടിന്റെ ആനച്ചന്തം.

Tags: ElephantKappukadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Kerala

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.