Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋഷഭാവതാരം

അജനാഭവര്‍ഷത്തെ യജ്ഞഭൂമിയാക്കി ഋഷഭദേവന്‍. പ്രജകളും യജ്ഞകര്‍മ്മങ്ങളില്‍ തല്‍പ്പരരായി. ജയന്തിയായിരുന്നു ഋഷഭദേവന്റെ പത്‌നി. ഭരതാഗ്രജന്മാരായി നൂറുപുത്രന്മാരും അവര്‍ക്കുണ്ടായി. അവരില്‍ ഒമ്പതുപേര്‍ നവയോഗികള്‍ എന്നറിയപ്പെട്ടു. അവര്‍ ജനകമഹാരാജാവിനു ജ്ഞാനോപദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

പ്രിയവ്രതന്‍ മനുപുത്രനും ഉത്താനപാദ സോദരനുമാണ്. സൂര്യസമാന തേരില്‍ ഭൂമിയെ വലംവച്ച് രാത്രിയെ പകലാക്കിയവനാണ് പ്രിയവ്രതന്‍. അങ്ങനെ ഭൂമിയെ തേരിലേറ്റി വലംവച്ചതിനാല്‍ ഭൂമി ഏഴു ദ്വീപുകളായി മാറ്റപ്പെട്ടു. ഏഴു സമുദ്രങ്ങളും രൂപപ്പെട്ടു.

പ്രിയവ്രതന്‍ വിശ്വകര്‍മാവിന്റെ  പുത്രിയായ ബര്‍ഹിഷ്മതിയെ വിവാഹം ചെയ്തു. പത്തുപുത്രന്മാരാണ് ഇവര്‍ക്കു ജനിച്ചത്. മൂത്ത പുത്രന്‍ അഗ്നീന്ദ്രനായിരുന്നു.  

പ്രിയവ്രതന്റെ ഊര്‍ജ്വസ്വതി എന്ന  പുത്രിയെ ശുക്രാചാര്യരാണ് വിവാഹം ചെയ്തത്. യദുവംശമാതാവായ ദേവയാനി അവരുടെ പുത്രിയാണ്. പ്രിയവ്രതന്‍ ആത്മീയ പാതയിലേക്കു തിരിഞ്ഞതിനാല്‍ അഗ്നീന്ദ്രന്‍ രാജാവായി. പൂര്‍വ്വചിത്തി എന്ന അപ്‌സരസ്സാണ് അഗ്നീന്ദ്രന്റെ പത്‌നിയായത്. അവര്‍ക്ക് നാഭി, കിം പുരുഷന്‍, ഹരിവര്‍ഷന്‍, ഇളാവൃതന്‍, രമ്യകന്‍, ഹിരണ്മയന്‍, കുരു, ഭദ്രാശ്വന്‍, കേതുമാലന്‍ എന്നിങ്ങനെ ഒമ്പതുപുത്രന്മാരുണ്ടായി. ജംബുദ്വീപിനെ ഒമ്പതു വര്‍ഷങ്ങള്‍ (ഖണ്ഡങ്ങള്‍)ആക്കി ഒമ്പതു മക്കളുടേയും പേരു നല്‍കി. മക്കളെ അതതു ദ്വീപിന്റെ അധിപതിയുമാക്കി.  

പിന്നീട് ഭാരതം എന്നു പറഞ്ഞ അജനാഭവര്‍ഷത്തിന്റെ അധിപനായി നാഭി വാണു. നാഭിയുടെ പത്‌നി മേരുദേവിയായിരുന്നു.

നാഭി-മേരു ദമ്പതിമാര്‍ സന്താനലാഭത്തിനായി ചിരകാലം തപസ്സിരുന്നു. ഭക്തപ്രിയനായ ഭഗവാന്‍ ഭക്തന്റെ സങ്കല്‍പ്പത്തിലുള്ള രൂപത്തില്‍ തന്നെ പ്രത്യക്ഷനായി. എന്തു വരമാണു വേണ്ടതെന്നു നാഭിയോടു ചോദിച്ചു. ഭഗവാനു തുല്യനായ പുത്രന്‍ വേണമന്നായിരുന്നു നാഭി ആവശ്യപ്പെട്ടത്.  

ഭഗവാന്‍ പറഞ്ഞു. ആ വരം തരാന്‍ നിവൃത്തിയില്ല. കാരണം എനിക്കു തുല്യനായി ഞാന്‍ മാത്രമേയുള്ളൂ. എങ്കിലും നിങ്ങളുടെ ആഗ്രഹം സാധിപ്പിക്കാന്‍ ഞാന്‍ തന്നെ താങ്കളുടെ പുത്രനായി അവതരിക്കാം. അങ്ങനെയാണ് നാഭിപുത്രനായി ഋഷഭദേവന്റെ ജനനം. അവധൂതവൃത്തി ലോകത്തിന്നു പഠിപ്പിക്കാനായിരുന്നു ഋഷഭാവതാരം.

ഋഷഭന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഭഗവദ് ലക്ഷണങ്ങളെല്ലാം തികഞ്ഞവനായിരുന്നു ഋഷഭദേവന്‍. വജ്രം, അങ്കുശം, താമര, ശംഖം എന്നീ അവതാര ലക്ഷണങ്ങള്‍ ഋഷഭ ദേവനില്‍ വ്യക്തമായിരുന്നു.

ഋഷഭദേവന്റെ കീര്‍ത്തിയില്‍ അസൂയാലുവായ ദേവേന്ദ്രന്‍ ഋഷഭന്റെ രാജ്യത്തു മഴ പെയ്യിച്ചില്ല. ഇന്ദ്രന്‍ കൊല്ലക്കുടിലിലാണ് ‘തൂശി’ വില്‍ക്കാന്‍ പോയത്. ഋഷഭദേവന്‍ സ്വമായാ വൈഭവത്താല്‍ മഴ പെയ്യിച്ചു. ദേവേന്ദ്രന്‍ നാണിച്ചു തലതാഴ്‌ത്തി. പിന്നീട് ഋഷഭദേവനോട് ഏറ്റുമുട്ടാന്‍ ശ്രമിച്ചില്ല.

അജനാഭവര്‍ഷത്തെ യജ്ഞഭൂമിയാക്കി ഋഷഭദേവന്‍. പ്രജകളും യജ്ഞകര്‍മ്മങ്ങളില്‍ തല്‍പ്പരരായി. ജയന്തിയായിരുന്നു ഋഷഭദേവന്റെ പത്‌നി. ഭരതാഗ്രജന്മാരായി നൂറുപുത്രന്മാരും അവര്‍ക്കുണ്ടായി. അവരില്‍ ഒമ്പതുപേര്‍ നവയോഗികള്‍ എന്നറിയപ്പെട്ടു. അവര്‍ ജനകമഹാരാജാവിനു ജ്ഞാനോപദേശം നല്‍കി.

സ്വന്തം മക്കളെ ഉപദേശിക്കുന്നുവെന്ന വ്യാജേന മുഴുവന്‍ പ്രജകള്‍ക്കും ഋഷഭന്‍ ധര്‍മനീതി ഉപദേശിച്ചു. കാലാന്തരത്തില്‍ ഭരതനെ രാജ്യഭാരമേല്‍പ്പിച്ച് കൊട്ടാരം വിട്ടിറങ്ങി അവധൂത ജീവിതം നയിച്ചു. മൂകനെപ്പോലെയും ബധിരനെപ്പോലെയും അന്ധനെപ്പോലെയും ഊരുചുറ്റി. രാജാവാണെന്നറിയാതെ ജനങ്ങള്‍ ഋഷഭദേവനെ പരിഹസിച്ചു. ദേവോപദ്രവം ചെയ്തു. എല്ലാം നിസ്സംഗനായി ഋഷഭദേവന്‍ സഹിച്ചു. ആഹാരം അന്വേഷിച്ചില്ല. അജഗരവൃത്തിപോലെ മുന്നില്‍ വന്നതുമാത്രം വല്ലപ്പോഴും ഭക്ഷിച്ചു. നിത്യവൃത്തിയും ദിനചര്യയും ഒന്നുമില്ല. കാഴ്ചയില്‍ തനി ഭ്രാന്തന്‍. എന്നിരുന്നാലും യോഗബലത്താല്‍ ഋഷഭ ദേവന്റെ ശരീരത്തില്‍നിന്ന് നറുമണം നാലുപാടും പരന്നു. ഋഷഭദേവന്‍ ‘കൊങ്ക വെങ്ക കുടക്കാന്‍”പ്രദേശങ്ങളിലൂടെ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. കര്‍ണാടകത്തിലെ കുടജാദ്രിയിലെത്തിയപ്പോള്‍ അവിടെ കാട്ടുതീ പടരുന്നത് ഋഷഭദേവന്‍ കണ്ടു. തനിക്കു ലഭിച്ച താല്‍ക്കാലിക ശരീരം ഉപേക്ഷിക്കേണ്ട സമയമായി എന്നറിഞ്ഞ ഋഷഭദേവന്‍ കാട്ടുതീയിലേക്ക് നടന്നു നീങ്ങി. നിലാവില്‍ നടക്കുന്നപോലെ കാട്ടുതീയിലേക്ക് നടന്നു. അങ്ങനെ ഭാരതത്തെ സ്വന്തം ജന്മംകൊണ്ട് യജ്ഞഭൂമിയാക്കിയ ഋഷഭാവതാരം അഗ്നിയില്‍ ലയിച്ചു. അഥവാ അഗ്നിക്കും അതീതനായ ഋഷഭന്‍ അഗ്നിയെ തന്നില്‍ ലയിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.