Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുളികന്‍ എന്ന ഉഗ്രശക്തി

ജ്യോതിര്‍ ഗമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 04:55 pm IST
in Samskriti

കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികന്‍ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളില്‍ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല. ഗ്രഹനിലയില്‍ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടില്‍ ജാതകപ്രശ്നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു. മുഹൂര്‍ത്തവിഷയത്തില്‍ ഒമ്പത് കാര്യങ്ങള്‍ ഒഴിവാക്കും. അതിനെ ‘നവദോഷങ്ങള്‍’ എന്നാണ് പറയുക. ഗുളികനും നവദോഷങ്ങളില്‍ ഒന്നാണ്.

ഗ്രഹനിലയില്‍ ‘മാ’ എന്ന പേരില്‍ ആണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദന്‍ എന്നത് ശനിയുടെ പേരാകയാല്‍ ‘മ’ എന്ന അക്ഷരം ശനിയെ കുറിക്കാന്‍ ഉപയോഗിക്കുന്നു. ശനിയുടെ മകനാണ് ഗുളികന്‍ എന്നാണ് വിശ്വാസം. അതിനാല്‍ ‘മന്ദന്റെ മകന്‍’ എന്ന അര്‍ത്ഥത്തില്‍ ‘മാന്ദി’  എന്ന് ഗുളികനെ വിളിക്കുന്നു. അങ്ങനെ ആ പേരിലെ  ആദ്യാക്ഷരമായ ‘മാ’ എന്നത് ഗുളികനെ രേഖപ്പെടുത്തുന്ന അക്ഷരവുമായി മാറി.    

‘ഗുളികോല്പത്തി’ എന്ന ഒരു ലഘുകാവ്യമുണ്ട്. സംസ്‌കൃതരചനയാണ്. ഗുളികന്റെ ജനനം അതില്‍ വിവരിക്കുന്നു. ഒരിക്കല്‍ ശനിയും വ്യാഴവും തമ്മില്‍ ഉഗ്രയുദ്ധമുണ്ടായി. നെറ്റിയില്‍ ശരമേറ്റ് നിലംപതിച്ച ശനിയെ ബ്രഹ്മദേവന്‍ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ശരം വലിച്ചെടുക്കുകയും ചെയ്തു. അപ്പോള്‍ ശനിയുടെ നെറ്റിയില്‍ നിന്നും കടുംനീലനിറത്തിലുള്ള ഒരുതുള്ളിച്ചോര താഴെ വീണു. ആ ചോരത്തുള്ളിയില്‍ നിന്നും നീലദേഹത്തോടുകൂടിയ ഒരു ഭയങ്കരരൂപം ഉയിരാര്‍ന്നുവന്നു. സര്‍പ്പാകൃതിയും പേടിപ്പിക്കുന്ന നോട്ടവും ഉഗ്രവീര്യവുമൊത്ത അവനെ ശനിപുത്രനായി ബ്രഹ്മാവ് പ്രഖ്യാപിച്ചു. വിഷ്ണുവാണ് ‘മാന്ദി’ എന്ന പേരുനല്‍കിയത്. കുറിയരൂപമാവണം ഗുളികന്‍ എന്ന പേരിനാസ്പദം. വിഷ്ണു അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: ‘സമസ്ത ജന്തുക്കളെയും മരിപ്പിക്കുവാന്‍ ഇവന് ജന്മായത്തമായ കഴിവുള്ളതിനാല്‍ മൃത്യു എന്ന പേരിലും അറിയപ്പെടും.’ ശനിയുടെ ഉപഗ്രഹം എന്ന പദവിയും ദേവന്മാരാണ് ഗുളികന് നല്‍കിയത്. (ഗുളികന്റെ ജനനകഥ വേറെ വിധത്തിലും പ്രചാരത്തിലുണ്ട്)

ഗുളികന്‍ ഏതു ഭാവത്തിലും ഒട്ടൊക്കെ ദോഷപ്രദനാണ്, പതിനൊന്നാമെടം ഒഴികെ. ശനിയുമായി ചേരുമ്പോഴാണ് ഗുളികന്റെ ദോഷശക്തി ഒരു ‘സുനാമി’യായി മാറുന്നത്. ഗുളികന്‍ നില്‍ക്കുന്ന ഭാവം മാത്രമല്ല മലിനമാകുന്നത്, ആ രാശിയുടെ അധിപനും, ആ അധിപഗ്രഹം ചെന്നു നില്‍ക്കുന്ന രാശിയും/ഭാവവും അശുഭമാകുന്നു. ‘ഗുളികഭവനാധിപത്യം’ എന്ന വാക്കിന്റെ അര്‍ത്ഥം ഇതാണ്. ‘ഗുളികസ്ഥിത രാശീശന്‍/നിന്ന ഭാവമനിഷ്ടദം’ എന്ന ശ്ലോകാര്‍ദ്ധത്തിലും ഇപ്പൊരുളുണ്ട്.    

ഗുളികോദയം പകലും രാത്രിയും വ്യത്യസ്തരീതിയില്‍ കണക്കാക്കുന്നു. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള പകല്‍വേളയെ എട്ട് സമഭാഗമാക്കുമ്പോള്‍ ഒന്നരമണിക്കൂര്‍വീതം കിട്ടുമല്ലോ? (ശരാശരി). ആ ഒന്നരമണിക്കൂര്‍ സൂര്യാദിഗ്രഹങ്ങളുടെ ഉദയകാലമാണ്. എട്ടാമത് വീണ്ടും ആദ്യഗ്രഹം തന്നെ വരും. (ചിലരുടെ പക്ഷത്തില്‍ എട്ടാമത് രാഹുവിന്റെ ഉദയവേള. ഇതില്‍ കേതുവിനെ ചേര്‍ക്കുകയുമില്ല) വാരാധിപനാണ് ആദ്യം ഉദിക്കുക. ഞായറാഴ്ചയെങ്കില്‍ സൂര്യനാദ്യം. തിങ്കള്‍, ചൊവ്വാ എന്നിങ്ങനെ ഓരോ ദിവസത്തിന്റെയും അധിപഗ്രഹങ്ങളുടെ ഉദയകാലമാണ് ക്രമത്തില്‍. എട്ടാമത് ആദ്യഗ്രഹത്തിന്റെ അവര്‍ത്തനം, അല്ലെങ്കില്‍ രാഹുവിന്റെ ഉദയം. ഇതില്‍ ഓരോ ദിവസവും ശനിയുടെ ഉദയവേള വരുമ്പോഴാണ് മിക്കവാറും ഗുളികോദയവും (ഗുളികകാലവും) വരിക. അത് ഞായറാഴ്ച 26 നാഴികയ്‌ക്ക്, തിങ്കള്‍ 22 നാഴികയ്‌ക്ക്, ചൊവ്വ 18 നാഴികയ്‌ക്ക്, ബുധന്‍ 14 നാഴികയ്‌ക്ക്, വ്യാഴം 10 നാഴികയ്‌ക്ക്, വെള്ളി 6 നാഴികയ്‌ക്ക് എന്നിങ്ങനെ 4 നാഴികവീതം കുറഞ്ഞു വരും. ശനിയാഴ്ച 2 നാഴികയ്‌ക്കാവും ഗുളികോദയം. അപ്പോള്‍ മേടം മുതലുള്ള പന്ത്രണ്ട് രാശികളില്‍ ഏത് രാശിയാണോ ഉദിച്ച് നില്‍ക്കുക ആ രാശിയില്‍ ഗുളികനെ അടയാളപ്പെടുത്തും.  

രാത്രിയിലെ ഗുളികോദയം പകലിന്റെ അഞ്ചാം രാശിയിലാവും. അതായത് ഞായറാഴ്ച രാത്രിയിലെ ഗുളികോദയ സമയം ഞായറിന്റെ അഞ്ചാം ആഴ്ചയായ വ്യാഴത്തിന്റെ സമയത്താവും (10നാഴികയ്‌ക്ക്). അസ്തമയാല്പരം അപ്പോള്‍ ഏത് രാശിയാണോ ഉദിച്ചുനില്‍ക്കുക അതില്‍ ഗുളികനെ രേഖപ്പെടുത്തും.    

പേരില്‍ മാത്രമാണ് ഗുളികത്വം കാണുക. കാര്യചിന്തയില്‍ വാമനന്‍ ത്രിവിക്രമനാകുന്ന മഹാവൈഭവം ഗുളികനുണ്ട്. ഇതുപോലെ ഒരു ചെറുകുറിപ്പിലൊന്നും ഗുളികതത്ത്വം പറഞ്ഞുതീരില്ല. ജ്ഞാനികളായ ദൈവജ്ഞന്മാരില്‍ നിന്നും ആവേദനം ചെയ്തറിയേണ്ട കാര്യങ്ങളാണ്. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പരിചായകം എന്ന നിലയിലാണ് ഈ ഹ്രസ്വലേഖനം.

ജ്യോതിഷ ഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.