Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചുരുളഴിയുന്നത് സിപിഎം-കോണ്‍ഗ്രസ് അക്രമ രാഷ്‌ട്രീയ ചരിത്രം; മുഖ്യമന്ത്രി കൊലക്കേസിലെ ഒന്നാം പ്രതി

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 20, 2021, 10:27 am IST
inKerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തമ്മില്‍ വെല്ലുവിളിക്കുമ്പോള്‍, കലാലയ കാലത്തെ അതിക്രമങ്ങള്‍ നിരത്തി വീരസ്യം പറയുമ്പോള്‍, ചുരുളഴിയുന്നത് കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ കൊലപാതക-അക്രമ ബോംബ് രാഷ്‌ട്രീയം. അന്നും ഇന്നും കലാലയത്തില്‍ കഠാര രാഷ്‌ട്രീയത്തിന്റെ വിത്തിട്ടതും സിപിഎം-കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളായിരുന്നുവെന്ന കാര്യവും നേതാക്കള്‍ സ്വയം വെളിപ്പെടുത്തുകയാണ്.

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഇരുവരുടേയും രാഷ്‌ട്രീയ ചരിത്രം ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ നിറഞ്ഞതാണ്. തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായിരുന്നു പിണറായി വിജയന്‍. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ തയ്യല്‍ തൊഴിലാളി വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് സിപിഎം സംഘം ഇല്ലാതാക്കിയത്. രാഷ്‌ട്രീയ എതിരാളികളെ വകവരുത്തുന്ന കൊലക്കത്തി രാഷ്‌ട്രീയത്തിന് അന്ന് സിപിഎം തുടക്കമിട്ടു. പിണറായി മുഖ്യമന്ത്രിയായിട്ടും സിപിഎം അത് തുടരുകയാണ്. സിപിഎം ജില്ലാ-സംസ്ഥാന സെക്രട്ടറിയായിരിക്കെയും അക്രമ രാഷ്‌ട്രീയത്തിന് പിണറായി നേതൃത്വം നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സ്വന്തം ബാഗില്‍ നിന്ന് വെടിയുണ്ട പിടിച്ചതടക്കം പല സംഭവങ്ങളിലും പിണറായി സംശയത്തിന്റെ നിഴലിലായി.

പിണറായി ഒരുഭാഗത്ത് മറ്റ് പാര്‍ട്ടികളോട് അസഹിഷ്ണുത തുടര്‍ന്നപ്പോള്‍, മറുഭാഗത്ത് സമാന്തരമായി കെ. സുധാകരനും 1980കള്‍ക്ക് ശേഷം ‘പല്ലിനു പല്ലെ’ന്ന സിദ്ധാന്തവുമായി കോണ്‍ഗ്രസിനുവേണ്ടി രംഗത്തുണ്ടായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പദവിയിലെത്തിയതോടെ സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ജില്ലയിലെ സമാധാനം കെടുത്തുകയും ചെയ്തു. ഏതാണ്ട് 2000 വരെ കണ്ണൂരിലാകെ ഇരുകൂട്ടരും അശാന്തി വിതച്ചു. സിപിഎം പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വധക്കേസിലും ഇ.പി. ജയരാജനെ ആന്ധ്രയില്‍ ട്രെയിനി

ല്‍ വച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും സുധാകരന്‍ ആരോപണവിധേയനായി. ഡിസിസി ഓഫീസില്‍ ബോംബ് സൂക്ഷിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ വേറേ. ഇപ്പോള്‍ ഇരുവരും സംസ്ഥാനത്തെ ക്രിമിനല്‍ രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതില്‍ മുഖ്യരായിരുന്നെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. വിജയനും സുധാകരനും തമ്മിലുള്ള വെല്ലുവിളി സമാധാന അന്തരീക്ഷം തകര്‍ക്കുമോയെന്ന ആശങ്കയിലാണ് കേരളം.

Tags: keralacpmPinarayi VijayancongressVadikal Ramakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.