Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നരിക്കോട് മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, പ്രദേശവാസികളുടെ സമരം 100 ദിവസം പിന്നിട്ടു, ക്വാറി മാഫിയകള്‍ക്ക് തണലായി അധികൃതർ

വാഴമല, നരിക്കോട് മലനിരകളില്‍ നിരവധി കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മല തുരന്നുളള ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിക്ക് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 10:28 am IST
inKannur

പാനൂര്‍: വാഴമല, നരിക്കോട് മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ആശങ്കയോടെ പൊയിലൂര്‍ നിവാസികള്‍. പൊയിലൂര്‍ മേഖലയിലെ ജനങ്ങള്‍ ഭീതിയോടെയാണ് ദിവസങ്ങള്‍ തളളിനീക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജനങ്ങള്‍ കൂടുതല്‍ ഭയവിഹ്വലരായിരിക്കുകയാണ്. മഴ കനത്താല്‍ ഏതുനിമിഷവും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വാഴമല, നരിക്കോട് മലനിരകളില്‍ നിരവധി കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മല തുരന്നുളള ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിക്ക് കാരണമായിരിക്കുന്നത്. പൊയിലൂരിലെ കരിയാരിച്ചാല്‍ ക്വാറിക്കെതിരെ പ്രദേശവാസികള്‍ 100 ദിവസമായി സമരം നടത്തിവരികയാണ്. ക്വാറി ഉടമകളുടെ മല തുരന്നുള്ള പ്രവര്‍ത്തനം തടയുവാനോ നിയന്ത്രിക്കുവാനോ അധികൃതര്‍ തയ്യാറാവാത്തത് ക്വാറി മാഫിയകള്‍ക്ക് തണലാവുകയാണ്.

കഴിഞ്ഞ ദിവസം പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര മുകളില്‍ കുഴിക്കല്‍ മലയിലെ ക്വാറിയില്‍ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റിരുന്നു. യന്ത്രം കല്ലുകളാല്‍ മൂടപ്പെടുകയുണ്ടായി. മണ്ണും കല്ലും കുത്തിയൊഴുകി മുമ്പുണ്ടായിരുന്ന തോട് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവിടെയുള്ള പഴയ നീര്‍ച്ചാലിന്റെ ഗതിമാറ്റിയായിരുന്നു ക്വാറി പ്രവര്‍ത്തനം നടത്തിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഉരുള്‍പൊട്ടിയ അതേ സ്ഥലത്തുതന്നെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടല്‍ നടന്നപ്പോള്‍ പൊയിലൂര്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം സംഭവിച്ചിരുന്നു. സേവ് വാഴമല, നരിക്കോട് മല എന്ന മുദ്രാവാക്യവുമായി ചില സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

പാനൂരിലെ പനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയതായിരുന്നു ഈ മലനിരകള്‍. ഈ മലനിരകളിലെ 2000 ഏക്കര്‍ ഭൂമി പോത്തന്‍ ജോസഫ് എന്ന വ്യക്തി വിലക്ക് വാങ്ങുകയുണ്ടായി. തുടര്‍ന്ന് മലനിരകളിലെ മരങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റപ്പെടുകയും ചെയ്തു. അതിനുശേഷം വേറെ ചിലര്‍ പ്രദേശത്തെ 50, 100 ഏക്കര്‍ ഭൂമികള്‍ വിലക്കുവാങ്ങിത്തുടങ്ങി. ഭൂമി വാങ്ങിയ ആളുകള്‍ വേലികള്‍ കെട്ടി. ആദിവാസികള്‍ വേലിക്കിടയില്‍പ്പെട്ടു. തിരുവിതാംകൂറില്‍ നിന്ന് വന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളും ഭൂമി വാങ്ങിത്തുടങ്ങി. ഇതിനിടയില്‍ ആദിവാസികളുടെ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം ലഭിച്ചു. ഇതോടെയാണ് ക്വാറികളുടെ പ്രവര്‍ത്തനവും ആരംഭിച്ചത്.

പ്രദേശത്ത് നിരവധി പദ്ധതികള്‍ അനുവദിക്കപ്പെട്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കിയില്ല. മുന്‍ മന്ത്രി ജയലക്ഷ്മി വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ഒരു പ്രവര്‍ത്തനവും നടന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ക്വാറി മാഫിയ പണമൊഴുക്കി തടയുകയായിരുന്നു. അവികസിതമായ പ്രദേശത്ത് വികസനമെത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമാണ്. നല്ല റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കേണ്ടതുണ്ട്. ഹൈസ്‌കൂള്‍, കോളേജ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വേണം. പ്രദേശത്തേക്ക് ബസ് റൂട്ട് അനുവദിക്കണം. പൊയിലൂരില്‍ നിന്നും ചെറുവാഞ്ചേരി നിന്നും വാഴമല, നരിക്കോട് മല ഭാഗങ്ങളിലേക്ക് നല്ല റോഡുകള്‍ നിര്‍മിക്കണം എന്നീ ആവശ്യങ്ങള്‍ നിലനില്‍ക്കുകയാണ്.

ദുരന്തനിവാരണ അതോറിറ്റി ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള പ്രദേശമാണ് ഇവിടുത്തെ മലമടക്കുകളെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് പ്രദേശത്ത് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി നിര്‍ത്തി വെപ്പിക്കണമെന്നും ആദിവാസികള്‍ക്ക് അവര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. രാഷ്‌ട്രീയ-സാമ്പത്തിക സ്വാധീനമുപയോഗിച്ചാണ് മാഫിയകള്‍ ക്വാറികള്‍ നടത്തിവരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ക്വാറി പ്രവര്‍ത്തനം നിര്‍ത്തലാക്കിയില്ലെങ്കില്‍ പൊയിലൂര്‍ പ്രദേശം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന ആശങ്കയിലാണ് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന പ്രദേശവാസികള്‍.

Tags: kannurstrikeക്വാറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.