Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചന സമര തീഷ്ണതയില്‍ ‘സമര പുത്രന്‍’

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഇട്ട പേര് കൊണ്ട് വ്യത്യസ്തനാവുകയാണ് ഒരാള്‍. അതാണ് കിഴക്കേ കല്ലടയില്‍, കോയിക്കല്‍, പേഴൂര്‍ വീട്ടില്‍ 'പി.ജി. സമരപുത്രന്‍' എന്ന 62കാരന്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 09:16 am IST
in Kerala

കൊല്ലം: വിമോചന സമരത്തിന് മാത്രമല്ല, സമര പുത്രനുമായി 62 വയസ്സ്… കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഇട്ട പേര് കൊണ്ട് വ്യത്യസ്തനാവുകയാണ് ഒരാള്‍. അതാണ് കിഴക്കേ കല്ലടയില്‍, കോയിക്കല്‍, പേഴൂര്‍ വീട്ടില്‍ ‘പി.ജി. സമരപുത്രന്‍’ എന്ന 62കാരന്‍. പേരിലെ കൗതുകം ഈ പേരില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്‍എസ്എസ് സ്ഥാപകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ മന്നത്ത് പദ്മനാഭനാണ് ഈ പേര് അദ്ദേഹത്തിനു സമ്മാനിച്ചത്.

വ്യത്യസ്തമായ പേരിന് പിന്നിലെ മഹിമ ഉള്‍ക്കൊള്ളുന്ന ചരിത്രം ഇതാണ്: കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്ക് എതിരെ കോളിളക്കം സൃഷ്ടിച്ച് നടന്ന വിമോചന സമര കാലം. തെക്കന്‍ ജില്ലകളില്‍ ഇത് ഏറെ ശക്തമായിരുന്നത് കൊല്ലം, കിഴക്കേ കല്ലടയില്‍ ആയിരുന്നു. 1959-ല്‍ കല്ലടയിലെ താഴം വാര്‍ഡ് കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ ഭാഗമായി സംഘര്‍ഷങ്ങള്‍ അരങ്ങേറി. അന്ന് എന്‍എസ്എസ് കരയോഗം സെക്രട്ടറിയായിരുന്നു സമര പുത്രന്റെ അച്ഛന്‍ മട്ടല്ലില്‍ ഗോപാല പിള്ള. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇവിടെ സമരം നടന്നത്. ഈ സമരത്തിന്റെ ഭാഗമായുള്ള ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ഒരു വിഭാഗം ആളുകള്‍ സമീപത്തെ കല്ലടയാറ്റില്‍ ചാടി. ആറ്റില്‍ ചാടിയവരില്‍ പലരും നീന്തി മറുകരയ്‌ക്കെത്തി. എന്നാല്‍ മട്ടല്ലില്‍ ഗോപാലപിള്ള മാത്രം കായലിന്റെ ആഴങ്ങളില്‍പ്പെട്ടുപോയി. തുടര്‍ന്ന് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ടും പ്രതിഷേധ സൂചകമായും സമീപത്തുള്ള ചിറ്റുമല മൈതാനിയില്‍ റാലിയും സമ്മേളനവും നടന്നു.

ഗോപാല പിള്ളയുടെ മരണ സമയത്ത് അദ്ദേഹത്തിന്റെ മകന്‍ ജനിച്ചിട്ട് കേവലം 16 ദിവസം മാത്രമേ ആയിരുന്നുള്ളു. ആ പിഞ്ചു കുഞ്ഞിനേയും ഏറ്റുവാങ്ങിയാണ് താഴം ഭാഗത്തുള്ള പ്രതിഷേധക്കാര്‍ അന്ന് ആ സമ്മേളനത്തിന് എത്തിയത്. സമ്മേളന നഗരിയില്‍ മന്നത്തു പദ്മനാഭന്‍ ആ കുഞ്ഞിനെ ഏറ്റുവാങ്ങി നല്‍കിയ പേരാണ് ‘സമര പുത്രന്‍’.

നീണ്ട 62 വര്‍ഷം പിന്നിടുമ്പോഴും പേരിലെ ആ തീഷ്ണത ഇന്നും അദ്ദേഹത്തിന് അലങ്കാരമാണ്. സൈന്യത്തില്‍ നിന്നു വിരമിച്ച അദ്ദേഹത്തോടൊപ്പം അമ്മ ജാനകിയമ്മയും ഭാര്യ കെ.എസ്. പ്രസന്നകുമാരിയും രണ്ടു ആണ്‍മക്കളും ഉണ്ട്. മൂത്ത മകന്‍ അരുണ്‍ കുമാറും കുടുംബവും ദുബായിലും ഇളയ മകന്‍ കിരണ്‍ കുമാര്‍ ബി -ടെക് വിദ്യാര്‍ത്ഥിയുമാണ്. പേരിനു പിന്നിലെ കൗതുകത്തിന് ശക്തമായ ഒരു സമര ചരിത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്ന ചാരിതാര്‍ഥ്യത്തിലാണ് ഈ ‘സമര പുത്രന്‍’.

രഞ്ജിത് മുരളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.