Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരം മാഫിയയ്‌ക്ക് പിന്നില്‍ ഉന്നതര്‍; ഹൈക്കോടതി ഉത്തരവും പൂഴ്‌ത്തി

സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനാവില്ലെന്നുമുള്ള ഹൈക്കോടതി വിധി വന്നത് 2020 ഡിസംബര്‍ 15 ന്

സി.രാജbyസി.രാജ
Jun 14, 2021, 08:31 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മരംമുറി മാഫിയയ്‌ക്ക് കോടികള്‍ കൊയ്യാന്‍ അവസരമൊരുക്കിയതിനു പിന്നില്‍ ആസൂത്രിത നീക്കം. ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരും മന്ത്രിയുടെ ഓഫീസിലെ പ്രമുഖനും വയനാട്ടില്‍ മരംമുറി മാഫിയയുമായി ബന്ധമുള്ളവരെ സന്ദര്‍ശിച്ചു. വിവാദ ഉത്തരവ് അടിസ്ഥാനമാക്കി മരംമുറിക്കാനാവില്ലെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും വനം, റവന്യു  വകുപ്പുകള്‍ ഒന്നരമാസക്കാലം ഈ വിധി കണ്ടില്ലെന്ന് നടിച്ച് വനം മാഫിയയ്‌ക്ക് സൗകര്യമൊരുക്കി.

 വിവാദ ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ ഏപ്രില്‍ മാസത്തില്‍ മുട്ടില്‍ മരംമുറി കേസില്‍പ്പെട്ടവരെ കണ്ടിരുന്നുവെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒരു മന്ത്രിയുടെ ഓഫീസിലെ പ്രധാനി  വിവാദ മരംമുറി നടക്കുന്ന സമയത്ത് വയനാട്ടിലുണ്ടായിരുന്നു. തൃശൂരില്‍ മരംമുറിക്ക് പാസ് അനുവദിക്കുന്നതിന് തടസം നിന്നതിന്റെ പേരില്‍ തൃശൂര്‍ ഡിവിഷനില്‍ പട്ടിക്കാട് റേഞ്ചില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഡിഎഫ്ഒയുടെ എതിര്‍പ്പു മറികടന്നു പോലും സ്ഥലംമാറ്റി. മുന്‍ എംഎല്‍എയുടെ ഇടപെടലിലായിരുന്നു ഇത്.

 ലോകത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് ഊര്‍ജിത പരിഗണന നല്‍കേണ്ടതില്‍ ഏഴാം സ്ഥാനത്തുനില്‍ക്കുന്ന പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന ഏഴു ശതമാനം വരുന്ന വനമേഖലയോടടുത്ത് സ്ഥിതിചെയ്യുന്ന പരിസ്ഥിതിസംരക്ഷണ മേഖലയിലുള്‍പ്പെടുന്ന റിസര്‍വ് ഭൂമിയിലടക്കമുള്ള മരങ്ങള്‍ വന്‍തോതില്‍ മരംമാഫിയയ്‌ക്ക് മുറിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിനെ പോലും പൂഴ്‌ത്തിവയ്‌ക്കാന്‍ ഉന്നതര്‍ തയാറായി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍  മരംമുറിക്ക് അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി 2020 ഡിസംബര്‍ 15ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്.  ഈ വിധിയുണ്ടായിട്ടുണ്ടെന്നും വിവാദ ഉത്തരവ് റദ്ദാക്കിയത് ഫെബ്രുവരി രണ്ടിന്റെ തീയതി വച്ച് ഫെബ്രുവരി അഞ്ചിനും.  

 തൊടുപുഴ ഉടുമ്പന്നൂരിലെ ഏഴു പേര്‍ തങ്ങളുടെ ഭൂമിയില്‍ നിന്നും മരംമുറിക്കാന്‍ നല്‍കിയ അപേക്ഷയില്‍ കോതമംഗലം ഡിഎഫ്ഒ പി.ആര്‍. സുരേഷ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് അപേക്ഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷകരില്‍ രണ്ടു പേരുടെ ഭൂമി 1977 ജനുവരി 1 ന് മുമ്പ് വനഭൂമി കൈയേറിയത് സാധൂകരിച്ച് നല്‍കിയ പട്ടയഭൂമിയായിരുന്നു.  കാലങ്ങളായി കൈവശം വയ്‌ക്കുന്ന ഭൂമിയാണെന്നും തൊട്ടടുത്ത പട്ടയമേളയില്‍ പട്ടയംലഭിക്കുമെന്നും മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരം മുറിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ 1964ലെ ഭൂ പതിവുചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ സര്‍ക്കുലറുകളിലൂടെയോ ഉത്തരവുകളിലൂടെയോ വെള്ളം ചേര്‍ക്കാനാവില്ലെന്നു പറഞ്ഞ കോടതി പട്ടയം ലഭിക്കുന്നവര്‍ പട്ടയവ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കക്ഷിയായി ഇങ്ങനെ ഒരു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉടനടി വിവാദ ഉത്തരവനുസരിച്ചുള്ള നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ വനംവകുപ്പോ റവന്യു വകുപ്പോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. വേണ്ടപ്പെട്ടവര്‍ക്ക് മരങ്ങള്‍ മുറിച്ചുമാറ്റാനും മുറിച്ചുമാറ്റിയവ കടത്താനും വീണ്ടും ഒന്നരമാസം കൂടി ഉന്നതര്‍ അനുവദിച്ചുനല്‍കുകയായിരുന്നു.

Tags: keralaകേരള ഹൈക്കോടതിഅഴിമതിMuttil Forest Looting Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.