Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുലിറ്റ്‌സര്‍ പുരസ്‌കാരം ലോകത്തോട് പറയുന്നത്

ഉയ്ഗൂര്‍ മുസ്ലിങ്ങളും കസാഖുകളുമടങ്ങുന്ന ദശലക്ഷത്തോളമാളുകളെ ഇവിടങ്ങളില്‍ പാര്‍പ്പിച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്കും വംശീയ ഉന്മൂലനങ്ങള്‍ക്കും ഇരയാക്കുകയാണെന്ന വിവരം മേഘയുടെ റിപ്പോര്‍ട്ടുകളിലൂടെ ലോകം നടുക്കത്തോടെയാണ് അറിഞ്ഞത്. പള്ളികള്‍ തകര്‍ത്ത് ആരാധിക്കാനുള്ള അവകാശം നിഷേധിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയിലൂടെയാണ് ചൈനീസ് ഭരണകൂടം വംശീയ ഉന്മൂലനം പ്രാവര്‍ത്തികമാക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 05:00 am IST
inEditorial

ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചവരില്‍ ഇന്ത്യക്കാരിയായ മേഘാ രാജഗോപാലനും ഉള്‍പ്പെടുന്നു എന്നത് അത്ര വലിയ ഒരു വാര്‍ത്തയല്ല. മാധ്യമപ്രവര്‍ത്തനത്തിനാണ് ഈ അംഗീകാരമെന്നതിലും പുതുമയില്ല. കാരണം പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാരുണ്ട്. കഴിഞ്ഞ വര്‍ഷവും ഇന്ത്യക്കാരായ മൂന്ന് ന്യൂസ്‌ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിറ്റ്‌സര്‍ ലഭിച്ചതാണ്. ഇവരില്‍നിന്നൊക്കെ മേഘയെ വ്യത്യസ്തയാക്കുന്ന ഒരു ഘടകമുണ്ട്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമായ ചൈന ഇപ്പോഴും അംഗീകരിക്കാത്ത, ലോകത്തിനു മുന്നില്‍നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം ആധികാരികമായി വെളിപ്പെടുത്തിയതിനാണ് മാധ്യമപ്രവര്‍ത്തകയായ മേഘാ രാജഗോപാലന് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വിഭാഗത്തില്‍പ്പെടുന്ന മുസ്ലിങ്ങളെ ചൈന ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് മേഘ പുറംലോകത്തെ അറിയിച്ചത്. തീര്‍ച്ചയായും ലോകത്ത് വളരെക്കുറച്ച് പേര്‍ക്കു മാത്രം അവകാശപ്പെടാനാവുന്ന അങ്ങേയറ്റം സാഹസികമായ ഒരു നേട്ടമാണ് മേഘ കൈവരിച്ചിട്ടുള്ളത്. ആ നിലയ്‌ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം അര്‍ഹിക്കുന്ന അംഗീകാരമാണ്.

ബസ്ഫീഡ് ന്യൂസ് എന്ന മാധ്യമത്തിന്റെ ലേഖികയായ മേഘാ രാജഗോപാലന്‍ 2017 ലാണ് ഉയ്ഗൂര്‍ മുസ്ലിങ്ങളെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും പാര്‍പ്പിച്ചിരിക്കുന്ന ചൈനയിലെ തടങ്കല്‍പ്പാളയം സന്ദര്‍ശിക്കുന്നത്. ഇങ്ങനെയൊരു തടങ്കല്‍പ്പാളയം ഇല്ലെന്ന് ചൈന നിരന്തരം പറയുന്ന കാലമായിരുന്നു അത്. മേഘയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ചൈന അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇതേത്തുടര്‍ന്ന് അയല്‍രാജ്യമായ കസാഖ്സ്ഥാന്‍ സന്ദര്‍ശിച്ച് അവിടങ്ങളില്‍ അഭയം തേടിയിരിക്കുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങളെ നേരില്‍ കണ്ട് സംസാരിച്ചാണ് മേഘ അടിച്ചമര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സിന്‍ജിയാങ്ങില്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി 250 തടങ്കല്‍പ്പാളയങ്ങള്‍ ഉള്ളതായി മേഘ കണ്ടെത്തി. ഉയ്ഗൂര്‍ മുസ്ലിങ്ങളും കസാഖുകളുമടങ്ങുന്ന ദശലക്ഷത്തോളമാളുകളെ ഇവിടങ്ങളില്‍ പാര്‍പ്പിച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്കും വംശീയ ഉന്മൂലനങ്ങള്‍ക്കും ഇരയാക്കുകയാണെന്ന വിവരം മേഘയുടെ റിപ്പോര്‍ട്ടുകളിലൂടെ ലോകം നടുക്കത്തോടെയാണ് അറിഞ്ഞത്. പള്ളികള്‍ തകര്‍ത്ത് ആരാധിക്കാനുള്ള അവകാശം നിഷേധിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയിലൂടെയാണ് ചൈനീസ് ഭരണകൂടം വംശീയ ഉന്മൂലനം പ്രാവര്‍ത്തികമാക്കുന്നത്.

മനുഷ്യരാശിയുടെ ശത്രുക്കളായ കൊടും ഭീകരരെ പാര്‍പ്പിക്കുന്ന ഗ്വാണ്ടനാമോ തടവറകളെക്കുറിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേരില്‍ നിരന്തരം ആശങ്കപ്പെടുന്നവര്‍ കമ്മ്യൂണിസ്റ്റ് ചൈന  മുസ്ലിങ്ങളെ സംഘടിതമായി ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് മൗനത്തിലാണ്. പൗരത്വ നിയമഭേദഗതിയുടെയും, കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെയും പശ്ചാത്തലത്തില്‍ ഇല്ലാത്ത മുസ്ലിം അടിച്ചമര്‍ത്തലിനെക്കുറിച്ച് മുറവിളി കൂട്ടിയവര്‍ ചൈന മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. അതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയാതിരിക്കാനും ശ്രദ്ധിച്ചു. കേരളത്തിലും മറ്റും മുസ്ലിങ്ങളുടെ രക്ഷകര്‍ ചമയുന്നവരാണ് ഇടതുപാര്‍ട്ടികള്‍. തങ്ങള്‍ ആദര്‍ശ ഭരണ വ്യവസ്ഥിതിയായി കാണുന്ന ചൈനയില്‍ മുസ്ലിങ്ങളെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന വസ്തുതയ്‌ക്കുനേരെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഏറ്റവുമൊടുവില്‍ ലക്ഷദ്വീപില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതിനെ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതായി ചിത്രീകരിച്ച് നിയമസഭയില്‍പ്പോലും പ്രമേയം അവതരിപ്പിച്ചവരാണ് ചൈനയുടെ കാര്യം വരുമ്പോള്‍ കൊടും കാപട്യം കൊണ്ടുനടക്കുന്നത്. ഇടതുപക്ഷത്തെ രക്ഷകരായി കാണുന്ന ഇസ്ലാമിക വക്താക്കള്‍ക്ക് ചൈനയില്‍ മതപരമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലിങ്ങളുടെ ദുഃഖം ഒരു പ്രശ്‌നമേയല്ല. മേഘാ രാജഗോപാലന് ലഭിച്ച പുലിറ്റ്‌സര്‍ പുരസ്‌കാരം ഇത്തരം അപ്രിയസത്യങ്ങളെക്കുറിച്ചും അസുഖകര യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.