Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ്: ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷസമുദായത്തിന്റെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കോവിഡ് ചികിത്സയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ഡോ. സന്ദീപ് ജയ്‌സ്വാളിന് എതിരായ ആക്രമണം അതിരുകടന്നു- രണ്ട് മുസ്ലിം സഹോദരര്‍ ഇദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. അവരുടെ മൂത്ത ജ്യേഷ്ഠന്റെ കോവിഡ് ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:25 pm IST
in India

ലഖ്‌നോ: കോവിഡ് ചികിത്സയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ഡോ. സന്ദീപ് ജയ്‌സ്വാളിന് എതിരായ ആക്രമണം അതിരുകടന്നു- രണ്ട് മുസ്ലിം സഹോദരര്‍ ഇദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. അവരുടെ മൂത്ത ജ്യേഷ്ഠന്റെ കോവിഡ് ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.

അമീറും റഷീദും ചേര്‍ന്ന് ഡോക്ടര്‍ സന്ദീപ് ജയ്‌സ്വാളിനെ വെടിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലഖ്‌നോവിലെ ഹര്‍ഷിത് ഹോസ്പിസ്റ്റല്‍ ആന്‍റ് ട്രോമ സെന്‍ററിന്റെ ഉടമസ്ഥനാണ് ഡോ. സന്ദീപ് ജയ്‌സ്വാള്‍. ജോലി കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന ഡോക്ടറെ അമീറും റഷീദും ചേര്‍ന്ന് എസ് യുവില്‍ പിന്തുടര്‍ന്നു. വീടിന്റെ 200 മീറ്റര്‍ അകലെ വെച്ച് തടഞ്ഞു. പിന്നീട് കാറിന്റെ ചില്ല് തകര്‍ത്ത് അടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു.

ഒരു വെടിയുണ്ട ഡോക്ടറുടെ തലയോട്ടി തുളച്ച് കയറി. താടിയെല്ലിനും തലയുടെ പിന്‍ഭാഗത്തിനും ഇടയിലൂടെയായിരുന്നു ഈ വെടിയുണ്ട കയറിപ്പോയത്. ലഖ്‌നോവിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു.

പൊലീസ് ബുള്ളറ്റ് കേസുകളും മറ്റും കുറ്റകൃത്യം നടന്നയിടത്ത് നിന്നും കണ്ടെടുത്തു. സിസിടിവിയില്‍ അമീറും റഷീദും ഉപയോഗിച്ച വെള്ള എസ് യുവി ഫോര്‍ച്യുണ്‍ കാര്‍ തിരിച്ചറിഞ്ഞു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ ഈ വാഹനം കണ്ടെടുത്തു.

ഇവരുടെ ജ്യേഷ്ഠസഹോദരനായ ഖാലിദ് അപ്പോളോ ആശുപത്രിയില്‍ കോവിഡ് ചികിത്സയെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. സഹോദരന്റെ മരണവും ഉയര്‍ന്ന ബില്ലുമാണ് അമീറിനെയും റഷീദിനെയും ചൊടിപ്പിച്ചത്. ഡോ. ജയ്‌സ്വാളാണ് ഇതിന് പിന്നിലെന്ന് സഹോദരന്മാര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഡോക്ടറെ വധിക്കാനായി ഇവരുടെ ശ്രമം.

കോവിഡ് രണ്ടാം തരംഗത്തില്‍ ആയിരക്കണക്കിന് പേരാണ് മരിച്ചത്. നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും മുന്നണിപ്പോരാളികളും ജീവന്‍ ത്യജിച്ചു. ഇത്തരം സംഭവങ്ങളില്‍ ഡോക്ടര്‍മാരെ അക്രമിക്കുന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മരണങ്ങള്‍ സംഭവിക്കുന്ന കേസുകളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചിലര്‍ തിരിയുന്നതിനെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ഇതിനെതിരെ പ്രതികരിച്ചിരുന്നു.

കോവിഡ് ചികിത്സാപിഴവ് ആരോപിച്ചാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ അരങ്ങേറുന്നത്. രോഗി മരിക്കുമ്പോള്‍ പലപ്പോഴും ബന്ധുക്കള്‍ അതിവൈകാരികമായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളാണ് ഇതില്‍ കൂടുതലും. അസം, ബംഗാള്‍, യുപി എന്നിവിടങ്ങളില്‍ നിന്നും നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

Tags: doctorഐഎംഎകോവിഡ് ചികിത്സാപിഴവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.