Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസിന്റെ ദിശയില്ലാത്ത പോക്ക്, ചാഞ്ചാടുന്ന ആദര്‍ശം, സേന-ഇടത് സഖ്യം… കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങള്‍ നിരത്തി ജിതിന്‍ പ്രസാദ

ബിജെപിയില്‍ ചേരാനുണ്ടായ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: 'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ കൂടെ നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?'

Janmabhumi Online by Janmabhumi Online
Jun 10, 2021, 08:44 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങളെക്കുറിച്ച് വ്യാഴാഴ്ച മനസ്സ് തുറന്നു.

ഏതെങ്കിലും ഒരു ദുര്‍ബല നിമിഷത്തില്‍ എടുത്ത തീരുമാനമല്ല, നല്ലതുപോലെ ചിന്തിച്ചെടുത്ത തീരുമാനം എന്നായിരുന്നു ജിതിന്‍ പ്രസാദയുടെ വിശദീകരണം. ‘പൊതുജീവിതത്തില്‍ ഉള്ളവരാണ് രാഷ്‌ട്രീയക്കാര്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഈ ലക്ഷ്യം നേടാനായില്ലെങ്കില്‍ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം വിജയമാവില്ല,’ ജിതിന്‍ പ്രസാദ പറഞ്ഞു.

ബിജെപിയില്‍ ചേരാനുണ്ടായ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: ‘എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ കൂടെ ഒരു സംസ്ഥാനത്ത് നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?’

തന്റെ അനുയായികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പൊതുജനവും കോണ്‍ഗ്രസും തമ്മില്‍ നല്ല വിടവുണ്ട്. തുടര്‍ച്ചയായി കോണ്‍ഗ്രസ് തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ്. തോല്‍വികളുണ്ടാവുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനവും കുറയുകയാണ്. എന്നാല്‍ ചോര്‍ച്ച അടക്കേണ്ടതിനെക്കുറിച്ച് ആരും അവിടെ ചിന്തിക്കാറില്ല,’ അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതുകൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഏഴു വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഷ്ടപ്പെട്ടു. 2014 മുതല്‍ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ തോറ്റു. തോല്‍വികൊണ്ടാണ് മാറിയതെങ്കില്‍ എനിക്ക് മുന്‍പേ മാറാമായിരുന്നു.,’ ജിതിന്‍ പ്രസാദ പറഞ്ഞു.

‘ദിശതെറ്റിയുള്ള പോക്കാണ് കോണ്‍ഗ്രസിന്‍റേത്. പലതവണ തെരഞ്ഞെടുപ്പു തോല്‍വികളറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ പ്രശസ്തിയില്‍ തട്ടി കോണ്‍ഗ്രസിന്റെ എല്ലാവരും തകര്‍ന്നു. തത്വാധിഷ്ഠിതമായി മുന്നേറുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. മറ്റ് പാര്‍ട്ടികളെല്ലാം ഓരോരോ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കറങ്ങുന്നവയാണ്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തിന്റെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ എപ്പോഴും ചാഞ്ചാട്ടങ്ങളാണ്. അതേ സമയം ബിജെപിയുടേതാകട്ടെ ഉറച്ച ആദര്‍ശങ്ങളാണ്,’ ജിതിന്‍ പ്രസാദ ചൂണ്ടിക്കാട്ടുന്നു.

Tags: ബംഗാള്‍cpimShiv Senaജിതിന്‍ പ്രസാദkeralabjpcongressമഹാരാഷ്ട്ര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies