Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നാടന്‍ തോക്കുകളുടെ ഉപയോഗം കൂടുന്നു; ആര് കൂച്ചുവിലങ്ങിടും? ലൈസന്‍സുള്ളവര്‍ നാനൂറില്‍ താഴെ പേര്‍ക്ക്, വ്യാജ തോക്ക് നിർമ്മാതാക്കൾ വ്യാപകം

വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകള്‍ കൈവശം വയ്‌ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യര്‍ക്ക് നേരെയും ചൂണ്ടാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:10 am IST
in Idukki

ഇടുക്കി: ജില്ലയില്‍ നാടന്‍ തോക്കുകളുടെ അനധികൃത നിര്‍മാണവും ഉപയോഗവും വര്‍ദ്ധിച്ചിട്ടും തടയാന്‍ നടപടിയില്ല. കുറ്റകൃത്യങ്ങളിലടക്കം നാടന്‍ തോക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍.

ജില്ലയില്‍ നാനൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് തോക്കിന് ലൈസന്‍സുള്ളവര്‍. എന്നാല്‍ ലൈസന്‍സില്ലാതെ തോക്ക് കൈവശം വയ്‌ക്കുന്നവര്‍ അതിന്റെ ആയിരത്തിലധികം വരും. ഇത്തരക്കാര്‍ക്ക് രഹസ്യമായി തോക്ക് നിര്‍മിച്ച് നല്‍കുന്നവര്‍ ജില്ലയില്‍ സജീവമാണ്.
വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകള്‍ കൈവശം വയ്‌ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യര്‍ക്ക് നേരെയും ചൂണ്ടാറുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മറയൂര്‍ പാളപ്പെട്ടയില്‍ വനവാസി യുവതിയെ സഹോദരിയുടെ മകന്‍ നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നത്. വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രിക(30) യെന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയത്.
2019 ജൂലായില്‍ കൂലിതര്‍ക്കത്തെ തുടര്‍ന്ന് കരിമണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കെതിരെ ഒരാള്‍ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തിരുന്നു. ലൈസന്‍സില്ലാത്ത നാടന്‍തോക്കുകളാണ് ഇവയില്‍ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്.

തോക്ക് വാങ്ങാന്‍
തോക്ക് ലൈസന്‍സ് കിട്ടുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത തോക്ക്/ ആയുധ വില്‍പന കേന്ദ്രങ്ങളില്‍ നിന്നേ തോക്ക് വാങ്ങാവൂ. ലൈസന്‍സ് കാണിച്ചാലെ തോക്ക് ലഭിക്കൂ. റൈഫിളോ, പിസ്റ്റലോ ഏത് വേണമെന്ന് ലൈസന്‍സ് കിട്ടുന്ന ആളിന് തീരുമാനിക്കാം. നിശ്ചിത വില നല്‍കി വാങ്ങിയ തോക്ക് അതത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. അവിടെ തോക്കിന്റെ വിശാദാംശങ്ങളും കമ്പനിയും മറ്റും രേഖപ്പെടുത്തും. ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ പോലീസ് തന്നെ പഠിപ്പിക്കും. സ്വയം രക്ഷയ്‌ക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ കാല്‍ മുട്ടിനും താഴെ വെടിവെയ്‌ക്കാം.

തോക്ക് ലൈസന്‍സിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ക്രിമിനല്‍ കേസിലെ പ്രതികളായിട്ടുള്ളവര്‍, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുളളവര്‍, ശിക്ഷിയ്‌ക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ളവര്‍, സാമൂഹിക വിരുദ്ധര്‍, മാനസികരോഗമുള്ളവര്‍, പോലീസ് സംരക്ഷണം ഉള്ളവര്‍, ഏതെങ്കിലും ക്രിമിനല്‍ കേസുകള്‍ കോടതിയില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് കിട്ടില്ല.
കളക്ടര്‍ കിട്ടുന്ന അപേക്ഷ എഡിഎമ്മിന്റെ ഓഫീസിനെ ഏല്‍പ്പിക്കുന്നു. പരിശോധന കഴിഞ്ഞാല്‍ ജില്ലാ പോലീസ് മേധാവിക്കോ പോലീസ് കമ്മീഷണര്‍ക്കോ കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി അന്വേഷിക്കും. അര്‍ഹതയുണ്ടെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ലൈസന്‍സ് കിട്ടും. അഞ്ച് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനും കളക്ടര്‍ക്ക് അധികാരമുണ്ട്. നിരവധി പേര്‍ തോക്കിന് ലൈസന്‍സ് തേടി എത്താറുണ്ടെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കാറുള്ളൂ.

Tags: idukkiലൈസന്‍സുകള്‍തോക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.