Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്പീക്കര്‍ സ്പീക്‌സ് പൊളിറ്റിക്‌സ്

അടുത്തിടെ ഇവിടെയും ഒരു ജനാധിപത്യ സംവിധാനം നിലവില്‍ വന്നു. പ്രളയം, വെള്ളപ്പൊക്കം, കോവിഡ്.... തുടങ്ങി ഒട്ടേറെ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ശേഷമത്രേ ആയത് വന്നത്. മേപ്പടി ദുരന്തത്തെ വിദഗ്ധമായി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ബാക്കിപത്രമാണ് അതെന്ന് പ്രതിപക്ഷം ആശ്വസിക്കുന്നുണ്ട്.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Jun 10, 2021, 05:52 am IST
inArticle

ജനാധിപത്യം എന്നതില്‍ തന്നെ ഒരാധിപത്യം ഉണ്ടുറങ്ങിക്കഴിയുന്നില്ലേ? എവിടുന്നാ ഈ ആധിപത്യം വന്നത്. സോ സിമ്പ്ള്‍. ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആധിപത്യത്തില്‍ നിന്നു തന്നെ! എന്നിട്ട് മധുര മനോഹരമായി നാം ജനങ്ങളുടെ ആധിപത്യമെന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്നു. അതിന്റെ വിസ്മയക്കാഴ്ചയില്‍ മതിമറക്കുന്നു.

അടുത്തിടെ ഇവിടെയും ഒരു ജനാധിപത്യ സംവിധാനം നിലവില്‍ വന്നു. പ്രളയം, വെള്ളപ്പൊക്കം, കോവിഡ്…. തുടങ്ങി ഒട്ടേറെ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ശേഷമത്രേ ആയത് വന്നത്. മേപ്പടി ദുരന്തത്തെ വിദഗ്ധമായി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ബാക്കിപത്രമാണ് അതെന്ന് പ്രതിപക്ഷം ആശ്വസിക്കുന്നുണ്ട്.

ഏതായാലും പുതിയ ജനാധിപത്യ സംവിധാനം ഒരു തുടര്‍ച്ചയായി വന്നപ്പോള്‍ എല്ലാത്തിലും അതു നിഴലിച്ചില്ല എന്നത് വസ്തുത. ചില മേഖലയില്‍ സുവര്‍ണ മുദ്ര ചാര്‍ത്തി നിന്നവര്‍ക്ക് പിന്നാമ്പുറത്താണ് ഇരിപ്പിടം  കിട്ടിയത് എന്നത് വേറെ കാര്യം. തനിക്കു മുകളില്‍ ആരും വന്നു പോകരുതെന്ന മുഖ്യനേതാവിന്റെ  അദൃശ്യ താല്‍പര്യം നിറഞ്ഞാടിയതിന്റെ കാരണമായി   അതു  ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഏതായാലും പുതിയ സ്പീക്കര്‍ ഇമ്മാതിരി സ്ഥാനത്തിരുന്ന് പരിചയമുള്ള ആളല്ല. എന്നുവച്ച് ഇതിനെക്കുറിച്ച് ബോധ്യമില്ലെന്നും പറഞ്ഞുകൂട. നാടിന്റെ നട്ടെല്ലാണ് രാഷ്‌ട്രീയം എന്നു കൃത്യമായ ബോധമുള്ള യാളാണ്. പണ്ട് ബീഫ്കാര്യത്തില്‍ ഇടപെട്ട് നാട്ടിലാകെ ‘ബീഫ്മുട്ട്’ നടത്തി ജനഹൃദയങ്ങളെ ആവേശത്തിലാറാടിച്ച ബഹുമാനിതനാണ്. അതുകൊണ്ടു തന്നെ രാഷ്‌ട്രീയ മേമ്പൊടിയില്ലാതെ ഒന്നും അങ്ങ് വിഴുങ്ങുക പതിവില്ല.

ശങ്കരനാരായണന്‍ തമ്പി മുതല്‍ ശ്രീരാമകൃഷ്ണന്‍ വരെയുള്ളവര്‍ ഇരുന്ന സ്ഥലത്ത് ആസനസ്ഥനാകുമ്പോള്‍ എന്തൊക്കെ വേണമെന്ന് എം.ബി. രാജേഷിനറിയാം. രാഷ്‌ട്രീയാധിപത്യത്തിന്റെ വഴിയിലൂടെയാണ് എത്തിയതെന്ന ധാരണയുള്ളതിനാല്‍ സ്പീക്കര്‍ക്ക് നിഷ്പക്ഷത അത്രയ്‌ക്കങ്ങട് വേണ്ടന്നത്രേ അദ്യത്തിന്റെ നിലപാട്. എന്നുവച്ചാല്‍ രാഷ്‌ട്രീയം പറയേണ്ടിടത്ത് പറയുമെന്ന്.

 ഇതുപക്ഷേ, പുതിയ പ്രതിപക്ഷ നേതാവിന് അത്ര രുചിച്ചില്ല. അത് അദ്ദേഹം നേരെചൊവ്വേ പറയുകയും ചെയ്തു. ഒരു വേള അത്ര വലിയ അളവില്‍ ആരും ശ്രദ്ധിക്കാതിരുന്ന കാര്യം പൊടുന്നനെ വളര്‍ന്നു വികസിച്ചു. അപകടം മണത്ത മുഖ്യന്‍ തന്നെ’ സഭയുടെ മൊത്തം വികാരത്തിനനുസരിച്ച് നീങ്ങാന്‍ സ്പീക്കര്‍ക്കാകട്ടെ’ എന്നു പറയുക കൂടി ചെയ്തതോടെ’ കളരിയില്‍ നിന്ന് കാലിന് അടിയേറ്റ’ പരുവമായി സ്പീക്കര്‍. പുറത്ത് രാഷ്‌ട്രീയം  പറഞ്ഞാല്‍ അകത്ത് മറുപടി’ ഞങ്ങളും തരും’ എന്ന് പ്രതിപക്ഷ നേതാവും നിലപാടെടുത്തപ്പോള്‍ ആകെ ചെളിയില്‍ ചവിട്ടിയ പരുവം.

  ഉടനെയതാ സ്പീക്കര്‍ പറയുന്നു:’ പൊതുവിലുള്ള രാഷ്‌ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കേണ്ടിവരുന്നതിനെ സൂചിപ്പിച്ചാണ് താന്‍ അങ്ങനെ പറഞ്ഞത്’ എന്നായി അദ്യം. (ഈ മറുപടി പണ്ട് ചിന്ത വാരികയില്‍ ചോദ്യങ്ങള്‍ക്ക് ഇഎംഎസ് നല്‍കുന്ന വിശദീകരണം പോലെയുണ്ടെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയെങ്കില്‍ നല്ലത് )

 ഏതായാലും രാഷ്‌ട്രീയമില്ലാതെ ഒന്നും ഇല്ലെന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു പോകുന്ന ഇക്കാലത്ത് സ്പീക്കര്‍ക്ക് മറ്റൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ? നിഷ്പക്ഷത , നിയമസഭ, നിയനിര്‍മാണം … എല്ലാം ഒരു കലാപരിപാടിയായി പോവുന്നുവെന്ന് അഭിപ്രായമുള്ളവരും ഉണ്ടാവുമല്ലോ. ആയതിനാല്‍ സ്പീക്കര്‍ സംസാരിക്കട്ടെ. പുതു പുതുരീതികള്‍ വരട്ടെ. വര്‍ണാഭമാക്കി മാറ്റിവച്ച തൊക്കെ മൂടി തുറന്ന് കാണാന്‍ അവസരം ഉണ്ടാവട്ടെ. എല്ലാത്തിലും ഒരു ന്യൂജന്‍ തുടിപ്പില്ലെങ്കില്‍ വിപ്ലവത്തിന് എന്തു പ്രസക്തി? മാറ്റത്തിനല്ലേ പ്രസക്തി.

  ഇനി സ്പീക്കര്‍ ഉള്ളില്‍ മറ്റൊന്നു വച്ച് പുറത്ത് വേറൊന്ന് പറയുകയാണെങ്കില്‍ കണ്ടുപിടിക്കാന്‍ മാര്‍ഗമുണ്ട്. പ്രതിപക്ഷത്തിനും ജനപക്ഷത്തിനും അതു വല്ലാതെ ഉപകാരപ്പെടും. ബംഗളൂര് ഐ ഐ എസ് സി യിലെ മലയാളിയായ ഗവേഷക വിദ്യാര്‍ഥിയാണ് മനസ്സു വായിക്കുന്ന വിദ്യ കണ്ടുപിടിച്ചത്. തലച്ചോറിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ’ ന്യൂറോണ്‍ പള്‍സ്’ റീഡ് ചെയ്ത് വിശകലനം ചെയ്യുന്നതത്രെ രീതി. പ്രതിപക്ഷ നേതാവിന് നല്ല കാലം വരുമെന്ന് തന്നെ കരുതുക. അതിനൊപ്പം ആര്‍ക്കൊക്കെ പാരയാവുമെന്ന് ദൈവംതമ്പുരാന് മാത്രമേ അറിയൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.