Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിതിന്‍ പ്രസാദ പാര്‍ട്ടിവിട്ടതോടെ സച്ചിന്‍ പൈലറ്റ് നടത്തിയ ഓര്‍മപ്പെടുത്തലിന്റെ മുള്‍മുനയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയശേഷം സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരിക്കുന്നുവെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 05:43 pm IST
in India

ന്യൂദല്‍ഹി: ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ, ചര്‍ച്ചകളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് സച്ചിന്‍ പൈലറ്റിന്റെ പേര്. യുവ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും പ്രസാദയ്‌ക്കും ശേഷം അടുത്തതായി പാര്‍ട്ടിവിടുക സച്ചിനായിരിക്കുമോയെന്ന് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയശേഷം സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സച്ചിനുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഉലയ്‌ക്കുന്നത്. യുവനേതാവ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്‍പുതന്നെ പ്രതിസന്ധിയിലാകാം. തിരുത്തല്‍ നടപടികളുണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നായിരുന്നു നെഹ്‌റു കുടുംബവുമായുള്ള ചര്‍ച്ചയ്‌ക്കുശേഷം പരസ്യപ്രതിഷേധത്തില്‍നിന്ന് പിന്മാറിക്കൊണ്ട് സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് അന്ന് വ്യക്തമാക്കിയത്. 

തിങ്കളാഴ്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പാര്‍ട്ടിനേതൃത്തെ ഇക്കാര്യം ഒര്‍മിപ്പിക്കുകയും ചെയ്തു. ‘ഇപ്പോള്‍ പത്ത് മാസമായിരിക്കുന്നു. സമിതി പെട്ടെന്ന് നടപടികളെടുക്കുമെന്നായിരുന്നു ഞാന്‍ മനസിലാക്കിയിരുന്നത്. കാലവധിയുടെ പകുതി പിന്നിട്ടു, ആ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ജനവധി ലഭിക്കാന്‍ പ്രവര്‍ത്തിക്കുകയും എല്ലാം നല്‍കുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കാത്തത് നിര്‍ഭാഗ്യകരമാണ്’.-ഹിന്ദുസ്ഥാന്‍ ടൈംസിനോട് അദ്ദേഹം പറഞ്ഞു. 

ഇത്രയും സമയം ലഭിച്ചിട്ടും അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും യോജിപ്പിച്ചു കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ബുദ്ധിട്ടുകള്‍ നേരിടുന്നു. പൈലറ്റിന്റെ ക്യാംപില്‍നിന്ന് കൂടുതല്‍ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരുമാര്‍ഗം. ഗെലോട്ട് ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഇത് നീട്ടിക്കൊണ്ടുപോകുകയാണ്. പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി ഓഗസ്റ്റിന് ശേഷം യോഗം ചേര്‍ന്നിട്ടില്ല. 

ഒരംഗം അഹമ്മദ് പട്ടേല്‍ നവംബറില്‍ കോവിഡ് ബാധിച്ച് മരിച്ചു. സച്ചിന്‍ പൈലറ്റ്, പിന്തുണയ്‌ക്കുന്ന എംഎല്‍എമാരെ കൂട്ടി ജയ്‌പൂര്‍ വിട്ട് ദല്‍ഹിയിലുള്ള ഹോട്ടലില്‍ മുറിയെടുത്തതോടെയാണ് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരെയും ഗെലോട്ട് ഒപ്പം നിര്‍ത്തി സര്‍ക്കാരിനുള്ള ഭീഷണി മറികടന്നു. തുടര്‍ന്ന് ദുര്‍ബലനായ സച്ചിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയായിരുന്നു.  

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്കോണ്‍ഗ്രസ് ഹൈക്കമാന്‍റ്സച്ചിന്‍ പൈലറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചൂളയില്‍ നിന്ന്; സംഭവം രാജസ്ഥാനില്‍

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.