Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എനിക്ക് തെറ്റു പറ്റിയതായിരുന്നു’; മമതയുടെ കത്ത് ശ്രദ്ധയില്‍പെട്ടതോടെ പ്രധാനമന്ത്രിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് പി ചിദംബരം

ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിലെത്തി. ഇതോടെ പരസ്യമായി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 06:17 pm IST
in India

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നതുകൊണ്ടാണ് നേരത്തേ അതതു കമ്പനികളില്‍നിന്ന് കോവിഡ് വാക്‌സിനുകള്‍ വിലകൊടുത്തു നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ‘സര്‍ക്കാര്‍ തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ടുവെന്നതാണ് ഇതിലുള്ള സന്ദേശം. അവര്‍ പ്രധാനപ്പെട്ട രണ്ട് പിഴവുകള്‍ വരുത്തുകയും അവ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പതിവുരീതിയില്‍ സംസാരിച്ച്, അദ്ദേഹം വരുത്തിയ പിശകിന് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു’- ചിദംബരം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

‘കേന്ദ്രം വാക്‌സിന്‍ സംഭരിക്കരുതെന്ന് പക്ഷെ ആരും പറഞ്ഞിട്ടില്ല. അദ്ദേഹം(പ്രധാനമന്ത്രി) സംസ്ഥാനസര്‍ക്കാരുകളെ കുറ്റപ്പെടുത്തി പറയുന്നു- അവര്‍ വാക്‌സിനുകള്‍ സംഭരിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഞങ്ങള്‍ അനുമതി നല്‍കി. വാക്‌സിനുകള്‍ സംഭരിക്കാന്‍ അനുവദിക്കണമെന്ന് ഏത് മുഖ്യമന്ത്രി, ഏത് സംസ്ഥാനം, എപ്പോള്‍ ആവശ്യപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് അറിയണം’- പി ചിദംബരം കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിലെത്തി.

ഇതോടെ പരസ്യമായി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. ‘വാക്‌സിന്‍ നേരിട്ട് സംഭരിക്കാന്‍ അനുവദിക്കണമെന്ന് ഏത് സര്‍ക്കാരാണ് ആവശ്യപ്പെട്ടതെന്ന് ദയവായി ഞങ്ങളോട് പറയൂവെന്ന് ഞാന്‍ എഎന്‍ഐയോട് പറഞ്ഞു. അത്തരത്തില്‍ അഭ്യര്‍ഥന നടത്തി ബംഗാള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് സമൂഹമാധ്യമപ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് തെറ്റ് പറ്റിയതായിരുന്നു. ഞാന്‍ സമ്മതിക്കുന്നു’. – പി ചിദംബരം തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തു. ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിനുകള്‍ നല്‍കുമെന്ന് തിങ്കളാഴ്ചയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. 

മെയ് ഒന്നിന് പ്രഖ്യാപിച്ച നയത്തില്‍ മാറ്റംവരുത്തിയാണ് വാക്‌സിന്‍ വിതരണത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം തിരിച്ചെടുത്തത്. സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടതുകൊണ്ടായിരുന്നു വാക്‌സിന്‍ യജ്ഞം വികേന്ദ്രീകരിച്ചതെന്നും മോദി വ്യക്തമാക്കിയിരുന്നു. സ്വന്തം നിലയില്‍ വാക്‌സിനുകള്‍ വാങ്ങാന്‍ ബംഗാളിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 24ന് ആയിരുന്നു മമത പ്രധാനമന്ത്രിക്ക് കത്തു നല്‍കിയത്. അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ച് നടത്തിയ ട്വീറ്റില്‍ കത്തിനെക്കുറിച്ച് മമത പരാമര്‍ശിച്ചതുമില്ല.  

Tags: Prime Ministerമമത ബാനര്‍ജിപി. ചിദംബരംകൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

India

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Kerala

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.