Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മകളുടെ തട്ടകത്തില്‍

പതിമൂന്നാം വയസ്സില്‍ ചിന്തയിലേക്കും എഴുത്തിലേക്കും മനസ്സുതുറന്ന കോവിലന്റെ ആദ്യമോഹം കവിയാകണം എന്നായിരുന്നു. അതിനായി പ്രശസ്ത കവികളുടെ രചനകളൊക്കെ വായിച്ചു മനഃപാഠമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
in Varadyam

പദ്മനാഭന്‍ തിക്കോടി

കോവിലനെ അറിയാത്ത മലയാളി വായനക്കാര്‍ വിരളമായിരിക്കും. അദ്ദേഹത്തിന്റെ കഥകളിലെയും നോവലുകളിലെയും അനുകരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള തുളച്ചുകയറുന്ന ഭാഷയും ശക്തമായ കഥാപാത്രാവിഷ്‌കാരവും ഗ്രാമ്യതയും ഗോത്രഭാവങ്ങളും ഇണചേരുന്ന രചനാപാടവവും ഇന്നും ഒരനുഭവമായി നമ്മിലുണ്ട്. കഥകളിലൊക്ക അദ്ദേഹം കേവലമനുഷ്യനെ ദാര്‍ശനിക പരിപ്രേക്ഷ്യത്തില്‍ ചോദനകളുടെ ശുദ്ധരൂപത്തില്‍ കത്തിമുനവരപോലെ കോറിവച്ചു. ഇവയ്‌ക്ക് പച്ച മനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പും ദാര്‍ഢ്യവും ഉണ്ടായിരുന്നു.  

പരുക്കന്‍ ഭാഷകൊണ്ട് ചോരപൊടിയുമ്പോഴും വാക്കറിവുകളുടെ ഉള്ളങ്ങളില്‍ തോറ്റം പാട്ടുകളുടെ ഇമ്പമാര്‍ന്ന സംഗീതം അവയിലുണ്ടായിരുന്നു.  

ആധിപത്യവ്യവസ്ഥയുടെ വിപത്തുകളെക്കുറിച്ച് വിളിച്ചോതാന്‍ തന്റെ എഴുത്തുകളുടെ സാദ്ധ്യതയും കരുത്തും പ്രയോജനപ്പെടുത്തി, ഈ സര്‍ഗ്ഗാത്മക സാഹിത്യകാരന്‍. നാട്ടറിവുകളെയും ദേശചരിത്രത്തെയും അദ്ദേഹം എഴുത്തിലൂടെ മടക്കിക്കൊണ്ടുവന്നു.  

പതിമൂന്നാം വയസ്സില്‍ ചിന്തയിലേക്കും എഴുത്തിലേക്കും മനസ്സുതുറന്ന കോവിലന്റെ ആദ്യമോഹം കവിയാകണം എന്നായിരുന്നു. അതിനായി പ്രശസ്ത കവികളുടെ രചനകളൊക്കെ വായിച്ചു മനഃപാഠമാക്കി.  

ആദ്യകവിതകള്‍ വിഷയമാക്കിയത് ചുറ്റും കണ്ടനുഭവിച്ചിരുന്ന ജന്മിത്വം, ജാതീയത, ദാരിദ്ര്യം, വൈദേശിക ചൂഷണം ഇവയൊക്കെ തന്നെ.  

ജീവിതത്തോട് നീതിപുലര്‍ത്താന്‍ കൂടുതല്‍ സാദ്ധ്യത കഥയെഴുത്തിനാണെന്ന് ബോധ്യം വന്നപ്പോള്‍ ആ വഴി സ്വീകരിക്കുകയായിരുന്നു.  

അതോടെ വിയര്‍പ്പും ചെളിയും നാട്ടുനന്മകളും ലയിച്ചുകിടക്കുന്ന അക്ഷരസ്മാരകങ്ങള്‍ കഥാരൂപത്തില്‍ ആ തൂലികയില്‍ നിന്ന് പുറത്തുവന്നു തുടങ്ങി. 

സൈനികസേവനകാലത്താണ് ഇദ്ദേഹം കോവിലനാകുന്നത്. ആ കാലത്തെഴുതപ്പെട്ട കൃതികളില്‍ പട്ടാളജീവിതം വളരെ മിഴിവോടെ ആവിഷ്‌കരിയ്‌ക്കപ്പെട്ടു, അവിസ്മരണീയങ്ങളും വ്യത്യസ്തങ്ങളുമായ മുഹൂര്‍ത്തങ്ങളിലൂടെ.  

സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം നാം കാണുന്നത് പുറംലോകത്തെ ഓരോ ചലനത്തിലും സദാ ജാഗരൂകനായ, സാമൂഹികാവബോധമുള്ള, സൈനികന്റെ അച്ചടക്കം ലംഘിക്കുന്ന ഒരു ക്ഷുഭിതവയോധികനെയാണ്.  

തോറ്റങ്ങള്‍ മുതലുള്ള മികച്ച രചനകളൊക്കെ പിറവിയെടുത്തത് ഈ കാലഘട്ടത്തിലാണ്. എനിയ്‌ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോവിലന്‍ കൃതി, അദ്ദേഹത്തിന്റെ ആത്മകഥാംശങ്ങളടങ്ങിയ, സ്വന്തം ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ, തലമുറകളുടെ ചരിത്രം പറയുന്ന ‘തട്ടകം’ തന്നെ.  

മൂപ്പിലിശ്ശേരി ദേശം ദേവിയുടെ തട്ടകമാണ്. ദേവിയെ ഉപാസിച്ചുപോന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഗൃഹാതുരതയുണര്‍ത്തുന്ന സ്മരണകള്‍ ദ്രാവിഡത്തനിമയുള്ള ഭാഷയില്‍ നാടന്‍ താളബോധത്തോടെ ആഖ്യാനം ചെയ്യപ്പെടുന്നു ഈ കൃതിയില്‍.  

അനുഭവങ്ങളും ഐതിഹ്യവും ഭാവനയും ഗോത്രസ്വത്വങ്ങളുടെ താളക്രമത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടിതില്‍. ഇതിലൂടെ ഇദ്ദേഹം തന്റെ കണ്ടാണശ്ശേരിയെ ഒരു ആഗോളമാതൃകയാക്കുന്നു.  

നാട്ടുവഴക്കങ്ങളും മിത്തുകളും ഇഴചേര്‍ന്ന കോവിലന്റെ ഭാഷ മലയാളിക്ക് പുതിയ അനുഭവമായി. ഈ കഥകളൊക്ക സഞ്ചരിച്ചിരുന്നത് നാട്ടുജീവിതത്തിന്റെ ചുളിവുകളിലൂടെയും ചെരിവുകളിലൂടെയും. ഇവയിലൂടെ തെളിയുന്ന തീവ്രമുഹൂര്‍ത്തങ്ങളും അസ്പൃശ്യതയും അന്ധവിശ്വാസങ്ങളും അനുഭവിച്ചറിഞ്ഞവന്റെ എഴുത്തുഭാഷ്യമായിരുന്നു.  

തട്ടകം, തോറ്റങ്ങള്‍, താഴ്‌വരകള്‍, ഏഴാമെടങ്ങള്‍, ജന്മാന്തരങ്ങള്‍, ഹിമാലയം, ഭരതന്‍, എ മൈനസ് ബി തുടങ്ങി 12 നോവലുകളും ശകുനം, സുജാത, ഒരു കഷണം അസ്ഥി, ഈ ജീവിതം അനാഥമാണ് തുടങ്ങി 10 ചെറുകഥാസമാഹാരങ്ങളും ഒരു നാടകവും മൂന്ന് ലേഖനസമാഹാരവും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

പല സമയങ്ങളിലായി നിരവധി പുരസ്‌കാരങ്ങളാണ് കോവിലനും അദ്ദേഹത്തിന്റെ രചനകളും  വാരിക്കൂട്ടിയത്.  

പതിറ്റാണ്ടുകളോളം മലയാളസാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന ആ യുഗപുരുഷന്‍ 2010 ജൂണ്‍ 2 ന് കഥാവശേഷനായി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Kerala

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.