Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പൂതംകുളം

കുറച്ചു പഴക്കമുണ്ട്. ഒരു പെരുമഴക്കാലത്ത് പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂര്‍ണമായും നശിച്ചത്രേ. ഇടമുറിയാതെ പെയ്ത മഴയില്‍ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോള്‍, കുളക്കരയോടു ചേര്‍ന്നുള്ള ഇടവഴിയും തോടായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
in Varadyam

രജനി സുരേഷ്

കുറച്ചു പഴക്കമുണ്ട്. ഒരു പെരുമഴക്കാലത്ത് പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂര്‍ണമായും നശിച്ചത്രേ. ഇടമുറിയാതെ പെയ്ത മഴയില്‍ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോള്‍, കുളക്കരയോടു ചേര്‍ന്നുള്ള ഇടവഴിയും തോടായി മാറി.  

പണ്ടു പണ്ടാണ്. അന്ന് ഈ  കുണ്ടനിടവഴി ഉണ്ടായിരുന്നില്ലത്രേ. പൂതംകുളത്തില്‍ നിന്ന് കുറുണിക്കുളത്തിലേക്ക് വെള്ളം ഒഴുകുന്ന തോടായിരുന്നു ഈ ഇടവഴി. മഴ കുറഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഈ തോടിലൂടെ വെള്ളം നീര്‍ച്ചാലായി മെലിഞ്ഞൊഴുകിയപ്പോള്‍ നാട്ടുകാര്‍ കുറുണിക്കുളത്തിലേക്കുള്ള നടത്തം അതിലൂടെയാക്കി. അങ്ങനെ വെള്ളം ഒഴുകിയിരുന്ന തോട് കുണ്ടനിടവഴിയായി. പിന്നീട് കുറുണിക്കുളത്തിലേക്ക് ഒരു എളുപ്പവഴി വെട്ടി ആ തോടിനെ വഴിയാക്കുകയായിരുന്നു എന്ന് കണ്ടമുത്തനും നല്ലമ്പൊരയും പറയുകയുമായിരുന്നു.

കണ്ടമുത്തന്റെയും നല്ലമ്പൊരയുടെയും യൗവനകാലത്താണത്രേ ആ വഴി വെട്ടിത്തെളിച്ചത്. അന്നേ അത് അപകടമാണെന്ന് താഴ്‌ത്തേലെ  മുത്തശ്ശി പറയുമായിരുന്നത്രേ! കൂട്ടം കൂടി നടന്നു നടന്ന് ഗ്രാമവാസികള്‍ തോടിനെ പുതുവഴിയാക്കി മാറ്റി.

അക്കാലത്ത് കന്നുകാലികളെ കുളിപ്പിക്കുവാന്‍ കുറുണിക്കുളത്തിലേക്ക് പോകണമെങ്കില്‍, താഴ്‌ത്തേലെ തൊടിയിലൂടെ നടന്ന്, ഇട്ട്യേശന്റെ ഞാവായത്തൊടിയിലെത്തി, പൂതംകുളക്കര താണ്ടി, തോടു ചാടിക്കടന്ന് കുറുണിക്കുളത്തിലെത്തണമായിരുന്നു. ഇട്ട്യേശന്റെ നിരന്തര സമ്മര്‍ദ്ദം കൊണ്ടാണത്രേ താഴ്‌ത്തേലെ വീട്ടുകാര് തോടിനെ വഴിയാക്കാന്‍ അനുവദിച്ചത്. താഴ്‌ത്തേലെ മുത്തശ്ശി ആ നടപടിയെ എതിര്‍ത്തിരുന്നു. വെള്ളത്തിനൊഴുകാന്‍ വഴിയില്ലെങ്കില്‍ അത് നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് മുത്തശ്ശി ഗുണദോഷിച്ചത്രേ! അന്നത് ഇട്ട്യേശനും താഴ്‌ത്തേലെ യുവാക്കളും പുച്ഛിച്ചുതള്ളി.

ഞാവായത്തൊടിയില് കന്നുകാലികള് മേയുന്നത് തടയുകയായിരുന്നു ഇട്ട്യേശന്റെ ഉദ്ദേശ്യം. തോടിന്റെ സമീപം ചൂണ്ടയിട്ടു നില്‍ക്കുന്ന ചെറുമക്കുട്ടികളുടെ ശല്യവും തീരുമെന്ന് താഴ്‌ത്തേലെ തറവാട്ടുകാരും കരുതി.

എത്രയോ കാലം മുന്‍പ് പടുത്തുയര്‍ത്തിയ കുളക്കടവിന് വലിയ കേടുപാടുകളൊന്നും സംഭവിച്ചില്ല. എങ്കിലും പൂതംകുളം നിറഞ്ഞൊഴുകിയപ്പോള്‍ കുളത്തിന്റെ വക്കിനോടു ചേര്‍ന്ന  കുളപ്പുരയുടെ പല ഭാഗവും ഇടിഞ്ഞു വീണു. കുളപ്പുര നേരെയാക്കാന്‍ താഴ്‌ത്തേലെ യുവാക്കള്‍ക്ക് വലിയ താല്‍പ്പര്യമൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ആവശ്യത്തിന് ചെങ്കല്ലും മണ്ണും കുമ്മായവുമൊന്നും കിട്ടാതെ കണ്ടമുത്തന്‍ വലഞ്ഞു. എങ്കിലും കണ്ടമുത്തനും  നല്ലൊമ്പരയും ചേര്‍ന്ന് കുളപ്പുരയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു.

താഴ്‌ത്തേലെ പുതു തലമുറയിലെ യുവാക്കളും ഇട്ട്യേശന്റെ മകനും ചേര്‍ന്ന് ആ തോട് വീണ്ടും വഴിയാക്കാന്‍ പദ്ധതിയിട്ടു. ഇടവഴിയല്ല, പെരുവഴി തന്നെയായിരുന്നു ലക്ഷ്യം.

അന്ന് മുന്നറിയിപ്പ് നല്‍കാന്‍ താഴ്‌ത്തേലെ മുത്തശ്ശിയില്ല. വാര്‍ദ്ധക്യത്തിലെത്തിയ കണ്ടമുത്തനും നല്ലൊമ്പരയും പൂതംകുളത്തിന്റെ കിടപ്പുവശം പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.

അങ്ങനെ തോട് നികത്തി വഴിയാക്കി. മണ്ണിട്ട് മണ്ണിട്ട് പെരുവഴിയാക്കി. തെക്കേ കണ്ടത്തിന്റെ വിസ്തൃതി കുറഞ്ഞു. കുറുണിക്കുളത്തിലേക്ക് കന്നുകാലികളെ തെളിക്കുന്നവര്‍ മാത്രമല്ല, വലിയൊരു തക്കിടി മുണ്ടന്‍ സംഘവും ഈ പെരുവഴിയിലൂടെ പാഞ്ഞു നടന്നു.

പ്രതീക്ഷകളെ അസ്ഥാനത്താക്കി കടുത്ത വേനലിലും വറ്റാത്ത പൂതംകുളം വരണ്ടു തുടങ്ങി. താഴ്‌ത്തേലെ തറവാട്ടുകാരുടെ തേച്ചുകുളി, മുങ്ങിക്കുളി, തീണ്ടിക്കുളി എല്ലാം നിലച്ചു.

കുറുണിക്കുളവും പൂതംകുളത്തിന്റെ നിലപാട് കൈക്കൊണ്ടു.

വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. ഒരു തോരാ മഴയില്‍ പൂതംകുളത്തിന്റെ സ്മാരകമെന്നോണം നിന്നിരുന്ന കുളപ്പുരയും നിലംപൊത്തി. കുളത്തിനോടു ചേര്‍ന്നുള്ള പെരുവഴിയില്‍ വീടുകള്‍ പൊങ്ങി.

പിന്നീട് കാലമെത്താതെ പെയ്ത തകര്‍പ്പന്‍ മഴയില്‍ പൂതംകുളവും കുറുണിക്കുളവും ഒലിച്ചു പോയി. ഇന്നവരെ ആ ഗ്രാമത്തിനറിയില്ലത്രേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.