Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആകെ തകര്‍ന്ന് കേരളത്തിലെ വിനോദസഞ്ചാരം; ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടം; പതിനായിരങ്ങള്‍ക്ക് ജോലി പോയി; ഒന്നും ചെയ്യാനില്ലാതെ സര്‍ക്കാര്‍

ടൂറിസം സംരംഭകര്‍ക്ക് വരുമാന നഷ്ടം സഹിച്ച് എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ്. ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം 2019ല്‍ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 8.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 3, 2021, 08:11 pm IST
in Travel

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന കേരളത്തെ ഓഖിയും പ്രളയവും പിന്നെ കൊവിഡും തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുകയാണ്. 2019 സാമ്പത്തിക വര്‍ഷം കേരളത്തിന് 45,010.69 കോടി രൂപയുടെ വരുമാനമാണ് വിനോദ സഞ്ചാര മേഖല നേടിത്തന്നത്. കൊവിഡ് മഹാമാരിക്കാലത്ത് കേരള ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ യഥാര്‍ഥ നഷ്ടം ഇതിലും എത്രയോ അധികമാണെന്നാണ് ടൂറിസം സംഘടനകള്‍ പറയുന്നത്. സംസ്ഥാനത്തിന് ഇത്രയധികം വരുമാനം നേടിത്തരുന്ന ടൂറിസം മേഖല കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിട്ടത്.  

ഓഖിയും പ്രളയവും മേഖലയെ ചെറുതായി ബാധിച്ചെങ്കിലും പിന്നീട് വന്ന കൊവിഡ് മഹാമാരിയാണ് ഈ മേഖലയെ തകര്‍ത്തെറിഞ്ഞത്. തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വായ്‌പ നല്‍കാന്‍ പോലും ഇപ്പോള്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ 25 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി.

 ടൂറിസം മേഖലയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. ഡിസംബര്‍-ജനുവരി മാസത്തില്‍ എത്തുമായിരുന്ന ആഭ്യന്തര ടൂറിസ്റ്റുകളും കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാരണം വരാതെയായി. വിദേശ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഇപ്പോഴും വാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. മറ്റെല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും ടൂറിസം മേഖലയെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. കൊവിഡിന്റെ രണ്ടാമൂഴമെത്തിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് പൂര്‍ണമായും നിലച്ചു.  

ടൂറിസം സംരംഭകര്‍ക്ക് വരുമാന നഷ്ടം സഹിച്ച് എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ്. ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം 2019ല്‍ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 8.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് എത്തിയത്. ടൂറിസം മേഖലക്ക് ലഭിച്ച ആകെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.14 ശതമാനം അധികമായിരുന്നു. ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ ചില സ്ഥാപനങ്ങളും ജപ്തി ഭീഷണി നേരിടുകയാണ്. വൈദ്യുതി ചാര്‍ജ് അടക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരിക്കൊണ്ടു പോയി.  

ടൂറിസ്റ്റുകള്‍ ഇല്ലാതായതായതോടെ വരുമാനം നിലച്ച ടൂറിസം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പ്രതിസന്ധികളെ നേരിടുന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പരാതി. കലാകാരന്മാര്‍ക്കും ഗൈഡുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും കുറച്ച് ഗ്രാന്റ് നല്‍കിയതുമാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇടപെടല്‍.

Tags: മുഹമ്മദ് റിയാസ്ടൂറിസംkeralaminister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.