Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍

ക്ഷേത്രനിര്‍മാണ രീതിയനുസരിച്ചു പ്രാധാന്യേന ശ്രീകോവിലിനിരുവശം മാത്രമേ ദ്വാരപാലകരെ സ്ഥാപിക്കാറുള്ളൂവെങ്കിലും ചുറ്റമ്പല ദ്വാരങ്ങളിലും ദ്വാരപാലകസങ്കല്‍പ്പമുണ്ട്. ആധുനിക മഹാക്ഷേത്രങ്ങളില്‍ ഈയ്യിടങ്ങളില്‍ ശില്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 05:00 am IST
inSamskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠാഭേദം ഇല്ലാതെ കാണപ്പെടുന്ന ഒന്നാണ് ദ്വാരപാലകര്‍. ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തില്‍ അല്ലെങ്കില്‍ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന കാവല്‍ക്കാരാണ് ദ്വാരപാലകര്‍. ദേവന്റെ സമീപത്തേക്ക് പ്രവേശിക്കുന്ന പൂജാരി ദ്വാരപാലകരുടെ അനുവാദത്തിനായി ശ്രീകോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു. അകത്തേക്ക് പ്രവേശിക്കുവാന്‍ ദ്വാരപാലകര്‍ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം എന്നും സങ്കല്‍പ്പിക്കാം. അതിനാല്‍ മണി മുഴക്കിയതിനു ശേഷം മാത്രമേ ശ്രീകോവിലനകത്തേക്കോ, ശ്രീകോവിലിനകത്തുള്ള മൂലവിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്‍ഭ ഗൃഹത്തിലേക്കോ പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീകോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സാഷ്ടാംഗം നമസ്‌കരിക്കണം. അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കര്‍മ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്രനിര്‍മാണ രീതിയനുസരിച്ചു പ്രാധാന്യേന ശ്രീകോവിലിനിരുവശം മാത്രമേ ദ്വാരപാലകരെ സ്ഥാപിക്കാറുള്ളൂവെങ്കിലും ചുറ്റമ്പല ദ്വാരങ്ങളിലും ദ്വാരപാലകസങ്കല്‍പ്പമുണ്ട്. ആധുനിക മഹാക്ഷേത്രങ്ങളില്‍ ഈയ്യിടങ്ങളില്‍ ശില്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്.  

ദേവപ്രതിഷ്ഠാഭേദം അനുസരിച്ചു ദ്വാരപാലകന്മാര്‍ക്കും ഭേദം ഉണ്ട്. സാമാന്യേന രണ്ടു പേരാണ് ദ്വാരപാലകര്‍ എന്നിരിക്കെ വിഷ്ണു ക്ഷേത്രത്തില്‍ പത്തു ദ്വാരപാലകര്‍ ഉണ്ട്. അവര്‍ ശ്രീകോവില്‍ ദ്വാരം മുതല്‍ക്കേ ചുറ്റമ്പലം വരെയുള്ള കവാടങ്ങള്‍ക്ക് കാവലാകുന്നുവെന്നാണു സങ്കല്പം. അവര്‍ യഥാക്രമം  ഇപ്രകാരമാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ കോവിലിനു മുന്നില്‍ വലതുവശത്ത് ചണ്ഡന്‍, ഇടതുവശത്ത്  പ്രചണ്ഡന്‍ എന്നീ ദ്വാരപാലകന്മാരും അപ്രകാരം ക്രമത്തില്‍ ആദ്യത്തെ കവാടത്തില്‍ വലതുവശത്ത്  ശംഖോടനും, ഇടതുവശത്ത്  ചക്രോടനും, ക്രമേണ ജയ-വിജയന്‍മാര്‍, ഭദ്രയന്‍-സുഭദ്രയന്‍, പിന്നീടു വരുന്ന നാലാമത്തെ കവാടത്തില്‍ അതായത് ചുറ്റമ്പല വാതിലിനിരുവശത്തുമായി ഇടതുഭാഗത്ത് ദാത്രിയും വലതുവശത്തു വിദാത്രിയും ദ്വാരപാലകരാകുന്നു.

ഇപ്രകാരം ശ്രീമഹാദേവനു ദ്വാരപാലകര്‍ രണ്ടു പേരാണുള്ളത്. ഇടതു വശത്തു വിമലനും വലതു വശത്തു സുബാഹുവും. ഈ വിധം ദേവിക്ക് ശംഖനിധിയും പദ്മനിധിയും ഗണപതിക്ക് വികടന്‍, ഭീമന്‍ എന്നിവരും സുബ്രഹ്മണ്യനു ശ്രീകോവിലിന്റെ ഇരുവശത്തു ജയ-വിജയന്മാരും പ്രവേശന കവാടത്തില്‍  സുദേഹന്‍, സുമുഹന്‍ എന്നീ ദ്വാരപാലകന്മാരുമാണുള്ളത്. അയ്യപ്പന്റെ ദ്വാരപാലകന്മാരായാണ് പൊന്നുപതിനെട്ടാം പടിയുടെ ഇരുവശത്തുമായി നില കൊള്ളുന്ന കൊച്ചു കടുത്ത സ്വാമി, വലിയ കടുത്തസ്വാമി എന്നീ സങ്കല്‍പ്പങ്ങള്‍.

സഭാ ദ്വാസ്തന്‍മാര്‍

സഭ ദ്വാസ്തന്‍മാരും ക്ഷേത്രത്തിലെ പ്രധാന ദേവി/ദേവന്റെ കാവല്‍ക്കാര്‍ എന്ന സ്ഥാനം അലങ്കരിക്കുന്നവരാണ്. ഇവര്‍ക്ക്  നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം കൊടിമരവും വലിയ ബലിക്കല്ലും കഴിഞ്ഞു വരുന്ന വാതില്‍മാടത്തിന്റെ ഉള്‍ഭാഗത്ത്, വലിയമ്പലത്തില്‍ വലതു ഭാഗത്തും ഇടതു ഭാഗത്തുമായാണ്. ദേവന്മാര്‍ക്ക് അനുസരിച്ചു ദ്വാസ്ഥന്മാരും ഭിന്നരാകും. അപ്രകാരം മഹാവിഷ്ണുവിനു ശ്രീ, പുഷ്ടി എന്നിവരും മഹാദേവനു തീഷ്ണദന്തന്‍, മൃഗാസ്യന്‍ എന്നിവരും സുബ്രഹ്മണ്യനു അഗ്നികേതുവും സൂര്യകേതുവും,  ഗണപതിക്കു ചണ്ഡവിക്രമന്‍, വിഘ്‌നകനന്‍, ശാസ്താവിനു തീഷ്ണന്‍, തീഷ്ണദന്തന്‍, ഭദ്രകാളിക്ക് ജയ-വിജയന്മാര്‍ ദുര്‍ഗാദേവിക്ക് ഹാദിനി, മോദിനി എന്നിവരും സഭാദ്വാസ്തന്‍മാരാകുന്നു.

ദേവ വാഹനം

ഇതു കൂടാതെ ദേവനു മുന്നില്‍ സ്ഥാനം നല്‍കുന്നത് ദേവ വാഹനങ്ങള്‍ക്കാണ്. ഓരോ ദേവനും അനുസരിച്ചു വാഹന സങ്കല്‍പ്പങ്ങള്‍ക്കും ഭേദമുണ്ട്. ശിവനു കാളയും വിഷ്ണുവിന് ഗരുഡനും ശങ്കര നാരായണന് കാളപ്പുറമേറിയ ഗരുഡനും, ഗണപതിക്കു മഹാമൂഷികനും, അയ്യപ്പനും ശാസ്താവിനും കുതിരയും, സുബ്രഹ്മണ്യന് മയിലും കോഴിയും, ഭഗവതിക്കു സിംഹവും സാമാന്യേന വാഹനങ്ങളാകുന്നു.

ദ്വാരപാലകന്മാര്‍ തുടങ്ങിയ രക്ഷകരെല്ലാം പുറത്തേക്ക് നോക്കുന്ന വിധവും ദിക് പാലകന്മാര്‍ മുതലായ സേവകന്മാര്‍ ദേവന് അഭിമുഖമായും വേണം സ്ഥാപിക്കാന്‍. വാഹനം സ്ഥാപിക്കുന്നുവെങ്കില്‍ അതും ദേവന് അഭിമുഖമായി വേണം. വാഹനം മണ്ഡപത്തിലല്ലാതെ സ്ഥാപിക്കുന്നുവെങ്കില്‍ പ്രാസാദത്തില്‍ നിന്നോ വലിയ ബലിക്കല്ലില്‍ നിന്നോ ഗോപുരത്തില്‍നിന്നോ മൂന്നോ മൂന്നരയോ ദണ്ഡ് മാറി സ്ഥാപിക്കാവുന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

പുതിയ വാര്‍ത്തകള്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.