Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ചീഫ് സെക്രട്ടറി രാജിവെച്ചു; കേന്ദ്രം ശിക്ഷ നല്‍കുമെന്ന് ഉറപ്പായപ്പോള്‍ ചീഫ് സെക്രട്ടറിയെ രക്ഷിച്ച് മമതയുടെ മറ്റൊരു നാടകം

പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ രാജിവെച്ചു.കേന്ദ്രസര്‍വ്വീസില്‍ തിങ്കളാഴ്ച ചേരണമെന്ന ഉത്തരവ് ലംഘിച്ച ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്രം ശിക്ഷിക്കുമെന്ന സൂചന കിട്ടിയതോടെ മമത ആലപനെ വെച്ച് അടുത്ത നാടകം കളിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 07:15 pm IST
in India

കൊല്‍ക്കൊത്ത: പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ രാജിവെച്ചു. തിങ്കളാഴ്ച ദല്‍ഹിയിലേക്ക് പോയി കേന്ദ്രസര്‍വ്വീസില്‍ ചേരുന്നതിന് പകരം നാടകീയമായി രാജിവെക്കുകയായിരുന്നു ആലാപന്‍ ബന്ദോപാധ്യായ. കേന്ദ്രസര്‍വ്വീസില്‍ തിങ്കളാഴ്ച ചേരണമെന്ന ഉത്തരവ് ലംഘിച്ച ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്രം ശിക്ഷിക്കുമെന്ന സൂചന കിട്ടിയതോടെ മമത ആലപനെ വെച്ച് അടുത്ത നാടകം കളിക്കുകയായിരുന്നു.  

മമത ബാനര്‍ജി തന്നെയാണ് ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറി സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിച്ചത്. പകരം അദ്ദേഹത്തെ ബംഗാളിന്റെ മുഖ്യഉപദേഷ്ടാവായി നിയമിച്ചതായി മമത പ്രഖ്യാപിച്ചു. മമതയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആലാപന്‍ ബന്ദോപാധ്യായ ദല്‍ഹിയിലേക്ക് പോകാതെ തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ തന്നെ തുടര്‍ന്നത്. ഇതിനെതിരെ കേന്ദ്രം ശക്തമായ നടപടിയെടുക്കുമെന്ന് അറിയാമായിരുന്ന മമത പുതിയൊരു കരുനീക്കം നടത്തുകയായിരുന്നു.  

യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആലാപന്‍ ബന്ദോപാധ്യായ പ്രൊട്ടോക്കോള്‍ ലംഘിച്ചത്. ചീഫ് സെക്രട്ടറി മമതയോടൊപ്പം അരമണിക്കൂര്‍ വൈകിയാണ് യോഗത്തില്‍ സംബന്ധിച്ചത്. പിന്നീട് 15 മിനിറ്റ് മാത്രം യോഗത്തില്‍ പങ്കെടുത്തശേഷം ചീഫ് സെക്രട്ടറി മമതയോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തു. ഇപ്പോള്‍ ആലാപന്‍ ബന്ദോപാധ്യായയെ കൂടെ നിര്‍ത്തി കേന്ദ്രത്തിനെതിരെ ഹുങ്ക് കാണിക്കുന്ന നിലപാടാണ് മമത സ്വീകരിച്ചത്.

മമതയുടെ നിര്‍ബന്ധബുദ്ധിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണ് ആലാപന്‍.  ആലാപനെ വിട്ടയയ്‌ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാവിലെ മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആലാപനെ സ്ഥലം മാറ്റാനുള്ള കേന്ദ്ര ഉത്തരവ് പിന്‍വലിക്കാനും മമത കത്തില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ശിക്ഷിക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്നായിരുന്നു മമതയുടെ അടുത്ത നീക്കം.  

ആലാപന്‍ ബന്ദോപാധ്യായയുടെ ഔദ്യോഗിക സേവനം തിങ്കളാഴ്ച അവസാനിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായതിനാല്‍ ഇദ്ദേഹത്തിന്റെ സേവനം മൂന്ന് മാസത്തേക്ക് കൂടി ദിര്‍ഘിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം റദ്ദാക്കരുതെന്നും മമത കത്തില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിരുന്നു. പക്ഷെ ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച സ്ഥിതിക്ക് എന്ത് തീരുമാനമാണ് കേന്ദ്രം കൈക്കൊള്ളുകയെന്ന് പറയാറായിട്ടില്ല. ഒരിയ്‌ക്കലും ഏറ്റുമുട്ടലിനോ സംഘര്‍ഷങ്ങള്‍ക്കോ നിന്നു കൊടുക്കാത്ത സൗമ്യനായ ചീഫ് സെക്രട്ടറി എന്ന ഖ്യാതിയുള്ള ആലാപന്‍ ബന്ദോപാധ്യായ മമതയുടെ പിടിവാശിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 

Tags: നരേന്ദ്രമോദിമമതാ ബാനര്‍ജിആലാപന്‍ ബന്ദോപാധ്യായബംഗാള്‍ ചീഫ് സെക്രട്ടറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.