Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശി പെണ്‍കടത്ത്: പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ബംഗ്ലാദേശില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് യുഎഇയിലും ആറു മാസം മുന്‍പ് ബെംഗളൂരുവിലും എത്തിച്ചേര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യുവതിയുടെ യാത്രയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു മാസം മുന്‍പാണ് യുവതി കോഴിക്കോട്ട് മസാജ് സെന്ററിലെത്തിയത്. മസാജ് സെന്ററില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ബെംഗളൂരുവിലെ സംഘത്തിന് നല്‍കണമെന്ന കരാര്‍ ലംഘിച്ചതാണ് യുവതിക്കു നേരെയുള്ള ക്രൂരതയ്‌ക്കു കാരണം.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
May 31, 2021, 09:54 am IST
in India

ബെംഗളൂരു: ബെംഗളൂരുവില്‍ പീഡനത്തിനിരയായ ബംഗ്ലാദേശ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പെണ്‍കടത്ത് അടക്കം നിര്‍ണായക വിവരങ്ങള്‍ ബെംഗളൂരു പോലീസിന് ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍പാന്തിന്റെ മേല്‍നോട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.  

ബംഗ്ലാദേശില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് യുഎഇയിലും  ആറു മാസം മുന്‍പ് ബെംഗളൂരുവിലും എത്തിച്ചേര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യുവതിയുടെ യാത്രയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു മാസം മുന്‍പാണ് യുവതി കോഴിക്കോട്ട് മസാജ് സെന്ററിലെത്തിയത്. മസാജ് സെന്ററില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ബെംഗളൂരുവിലെ സംഘത്തിന് നല്‍കണമെന്ന കരാര്‍ ലംഘിച്ചതാണ് യുവതിക്കു നേരെയുള്ള ക്രൂരതയ്‌ക്കു കാരണം.  

മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം യുവതിയെ കര്‍ണാടക സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. യാത്രാ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നത് കുറ്റകരമായതിനാലും ജീവന് ഭീഷണിയുള്ളതിനാലുമാണ് യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഇതോടൊപ്പം കേസിന്റെ വിചാരണ പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കുറ്റപത്രം നല്‍കുന്നതടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് സെക്‌സ് റാക്കറ്റിനു കൈമാറുന്ന നിരവധി സംഘങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ജോലി വാഗ്ദാനം ചെയ്ത് ബംഗ്ലാദേശില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 21കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് സ്വദേശികളായ രണ്ടു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ മെയ് 27നാണ് രാമമൂര്‍ത്തി നഗര്‍ പോലീസിന്റെ പിടിയിലായത്. സാദര്‍, മുഹമ്മദ് ബാബ ഷെയ്‌ക്, റെയ്ഫത്തുല്‍ ഇസ്ലാം റിഡോയ് (റിഡോയ് ബാബു), ഹക്കീല്‍, മുഹമ്മദ് ബാബ ഷെയ്‌ക്കിന്റെ രണ്ടു ഭാര്യമാര്‍ എന്നിവരാണ് പിടിയിലായത്.  

രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പീഡന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്ടെ മസാജ് കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പങ്കുള്ള നാലുപേര്‍ കോഴിക്കോട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കേരള പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

Tags: വനിതമനുഷ്യക്കടത്ത്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Kerala

താമരശേരിയില്‍ 19കാരിയായ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഇരുകാലുകളും കയ്യും ഭർത്താവ് തല്ലിയൊടിച്ചു, ഭർത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

World

അരമണിക്കൂറിനുള്ളില്‍ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ചു; യുവതിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.