Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിധിയും പ്രയത്‌നവും

ഒരാള്‍ ദിവസവും ഈശ്വരനോട് ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു, ''ദൈവമേ, കഷ്ടകാലം വരുമ്പോള്‍ ഒന്നു മുന്‍കൂട്ടി അറിയിക്കണേ''.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
May 31, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ,  

ജീവിതത്തില്‍  എപ്പോഴും സുഖവും സന്തോഷവും അനുഭവിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ദുഃഖങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും മോചനം തേടിയുള്ള ഒരു നീണ്ട യാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോള്‍ ചിലര്‍ വിധിയെ പഴിക്കും. ചിലര്‍ കഷ്ടപ്പാടുകളില്‍നിന്ന് രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടും. എന്നാല്‍ ജീവിതദുഃഖങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മള്‍ മുന്‍പു ചെയ്ത കര്‍മങ്ങളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.  

ഒരു പശുക്കുട്ടി അനേകം പശുക്കളുടെ ഇടയില്‍നിന്നും തള്ളപ്പശുവിനെ കൃത്യമായി കണ്ടെത്തി പ്രാപിക്കുന്നതുപോലെ ഒരാള്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അയാളില്‍ തന്നെ എത്തിച്ചേരും. ശരിയായ മേല്‍വിലാസമെഴുതിയ കത്ത് മേല്‍വിലാസക്കാരനു കിട്ടുന്നതുപോലെ കര്‍മഫലം കര്‍ത്താവില്‍ത്തന്നെ വന്നുചേരുന്നു.  

ഒരാള്‍ ദിവസവും ഈശ്വരനോട് ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു, ”ദൈവമേ, കഷ്ടകാലം വരുമ്പോള്‍ ഒന്നു മുന്‍കൂട്ടി അറിയിക്കണേ”.  

അങ്ങനെയിരിക്കെ ഒരു ദിവസം ആരോ ഒരാള്‍ അയാളുടെ വീട്ടുവാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ അതിഥി പറഞ്ഞു, ”ഞാന്‍ കഷ്ടകാലത്തിന്റെ ദേവതയാണ്. കഷ്ടകാലം വരുന്നതിനുമുമ്പേ അറിയിക്കണമെന്ന് നിങ്ങള്‍ ദിവസവും ഈശ്വരനോടു പ്രാര്‍ഥിക്കാറുണ്ടല്ലോ. ഒരു മാസം കഴിഞ്ഞാല്‍ നിങ്ങളുടെ കാഴ്ചശക്തി നഷ്ടമാകും.” ഇതുകേട്ട് അയാള്‍ ഭയന്നുവിറച്ചു. തന്നെ ഈ ആപത്തില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണേയെന്ന് അയാള്‍ കഷ്ടകാലത്തിന്റെ ദേവതയോട് കേണപേക്ഷിച്ചു. അപ്പോള്‍ ആ ദേവത പറഞ്ഞു, ”ഞാന്‍ നിസ്സഹായനാണ്. എന്റെ കര്‍ത്തവ്യം ചെയ്യാതിരിക്കാന്‍ എനിക്കു സാദ്ധ്യമല്ല.” അപ്പോള്‍ അയാള്‍ക്ക് ഒരു ഉ

പായം തോന്നി. അയാള്‍ പറഞ്ഞു, ”എന്നാലങ്ങനെയാകട്ടെ. നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യം നിറവേറ്റൂ. ഞാനതിന് തടസ്സം നില്‍ക്കുന്നില്ല. നിങ്ങള്‍ എന്റെ അതിഥിയാണ്. വരൂ, നമുക്കു ചായ കുടിക്കാം.” ദേവത അതിനു സമ്മതിച്ചു. അയാള്‍ രണ്ടു കപ്പ് ചായയുണ്ടാക്കി. അതിലൊന്നില്‍ വിഷം ചേര്‍ത്തു. വിഷം ചേര്‍ത്ത ചായ കഷ്ടകാലത്തിന്റെ ദേവതയ്‌ക്കു കൊടുത്താല്‍ അയാള്‍മൂലമുള്ള ശല്യം എന്നെന്നേയ്‌ക്കുമായി ഒഴിവാകും എന്നു കരുതി. എന്നാല്‍ ഒരബദ്ധം  പറ്റി. ബദ്ധപ്പാടിനിടയില്‍ വിഷംചേര്‍ക്കാത്ത ചായ അയാള്‍ ദേവതയ്‌ക്കു നല്കി. വിഷംചേര്‍ത്ത ചായ താനും കുടിച്ചു. അതിഥി പോയി അധികം താമസിയാതെ തന്നെ അയാള്‍ക്ക് കലശലായ അസുഖം അനുഭവപ്പെട്ടു. ബന്ധുക്കള്‍ അയാളെ ആശുപത്രിയിലാക്കി. ചികിത്സയൊന്നും ഫലിച്ചില്ല. ഒടുവില്‍ അയാളുടെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. അങ്ങനെയിരിക്കെ കഷ്ടകാലത്തിന്റെ ദേവത അയാളെ വീണ്ടും സന്ദര്‍ശിച്ചു. ദേവത പറഞ്ഞു,”നിങ്ങള്‍ കഷ്ടകാലത്തില്‍നിന്ന് മോചനം നേടുവാന്‍ ദുഷ്‌കര്‍മങ്ങളെ ആശ്രയിച്ചു. അതിനുപകരം കിട്ടിയ ഒരു മാസം നിങ്ങള്‍ സത്കര്‍മങ്ങളും ഈശ്വരഭജനവും ചെയ്തിരുന്നെങ്കില്‍ നിങ്ങളുടെ ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നഷ്ടപ്പെടാതിരിക്കുമായിരുന്നു.”

വിധി എന്നത് പൂര്‍വ്വകര്‍മങ്ങളുടെ ഫലമാണ്. ആ കര്‍മഫലങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കും സാധിക്കില്ല. എന്നുവെച്ച് എല്ലാം വിധിയാണെന്നു പറഞ്ഞ് കൈയ്യുംകെട്ടിയിരിക്കേണ്ട ആവശ്യവുമില്ല. നമ്മുടെ പ്രയത്‌നത്തിന് അതിന്റേതായ സ്ഥാനമുണ്ട്. അസുഖം വന്നാല്‍ മരുന്നു കഴിച്ച് നമ്മള്‍  ദുരിതം കുറയ്‌ക്കാറുണ്ടല്ലോ. അതുപോലെ ശരിയായ പ്രയത്‌നംകൊണ്ടും സത്കര്‍മ്മങ്ങള്‍കൊണ്ടും നമ്മള്‍ അനുഭവിക്കേണ്ടുന്ന ദുരിതങ്ങളുടെ തീവ്രത കുറയ്‌ക്കാന്‍ കഴിയും.  

എന്നാല്‍ ഒരുകാര്യം നമ്മള്‍ മനസ്സിലാക്കിയിരിക്കണം, നമ്മുടെ പ്രയത്‌നത്തിന് പരിധിയുണ്ട്. ചില കര്‍മ്മഫലങ്ങള്‍  പ്രയത്‌നംകൊണ്ടു ലഘൂകരിക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ മറ്റുചിലവ നമുക്കു സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ല. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഉയരം അഞ്ചടിയേയുള്ളൂ എന്നു കരുതുക. ഉയരം ആറടിയാക്കാന്‍ അയാള്‍ എന്തൊക്കെ ചെയ്താലും പ്രയോജനമുണ്ടാവില്ല. എന്തു മരുന്നു കഴിച്ചാലും, തലകീഴായി കെട്ടിത്തൂങ്ങിയാലും ഫലമുണ്ടാകില്ല. അപ്പോള്‍ അതിനെ വിധിയെന്നു സ്വീകരിക്കാനേ നിവര്‍ത്തിയുള്ളൂ. എന്നാല്‍ പരീക്ഷയ്‌ക്കു തോറ്റാല്‍ നമ്മള്‍ വിധിയെന്നു പറഞ്ഞിരിക്കുമോ? ഇല്ല. പിന്നെയും പ്രയത്‌നിക്കും. ഇന്റര്‍വ്യൂവിനുപോയി ജോലി കിട്ടിയില്ല എന്നുവച്ചു വിധിയെന്നും പറഞ്ഞു വെറുതെയിരിക്കില്ലല്ലോ.  

വീണ്ടും വീണ്ടും പ്രയത്‌നിച്ചുകൊണ്ടിരുന്നാല്‍ തീര്‍ച്ചയായും വിജയം ലഭിക്കുകതന്നെ ചെയ്യും.  

സ്വന്തം കര്‍മ്മങ്ങളിലൂടെ ഓരോരുത്തരും സ്വയം എഴുതുന്നതാണ് വിധി. നമ്മുടെ വിധി നമ്മുടെ പൂര്‍വകര്‍മ്മങ്ങളുടെ ഫലമാണ്, അത് നമ്മള്‍ തന്നെ വിധിച്ചതാണ്. അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല.  

അത് അവനവന്റെ അഹന്തയുടെ സൃഷ്ടിയാണ്. എന്നാല്‍ വിധിയെ ഓര്‍ത്ത് ദുഃഖിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് ഒന്നിനും പരിഹാരമല്ല. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് നമ്മള്‍ മുമ്പു ചെയ്ത കര്‍മങ്ങളുടെ ഫലമാണെങ്കില്‍ ഇപ്പോഴത്തെ നമ്മുടെ കര്‍മങ്ങള്‍ നന്നാക്കിയാല്‍ നമ്മുടെ ഭാവി തീര്‍ച്ചയായും ശോഭനമാകും. തെറ്റുകള്‍ തിരുത്താനുള്ള ശരിയായ മഷി ഇവിടെയാണ്; ഈ നിമിഷത്തില്‍. വിവേകബബബബബപൂര്‍വ്വം ചെയ്യുന്ന കര്‍മങ്ങളാണ് ആ മഷി.  

ധര്‍മബോധത്തോടെ സത്കര്‍മങ്ങള്‍ ചെയ്യുക, ഈശ്വരനെ ഉപാസിക്കുക. അങ്ങനെയായാല്‍ വര്‍ത്തമാനകാലത്തിലെ ദുഃഖങ്ങള്‍ കുറയും, ഭാവി നമ്മുടെ ഉത്തമ സുഹൃത്താകുകയുംചെയ്യും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍
India

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

Kerala

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Kerala

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

പുതിയ വാര്‍ത്തകള്‍

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies