Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റേഷനുള്ളില്‍ അറബി മന്ത്രവാദം; വിവാദ ഡിവൈഎസ്പി തീവ്ര ഇസ്ലാമിക സംഘടനകളുടെ തോഴന്‍; എന്‍ഐഎ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു

ഇതിന് മുമ്പ് പത്തനാപുരത്ത് എസ്ഐയായിരിക്കെ മുസ്ലിം നാമധാരികള്‍ പ്രതികളായ മര്‍ദനകേസില്‍ വ്യാജരേഖ ചമച്ച് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സംഭവവും ഇദ്ദേഹത്തില്‍ നിന്നുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 09:12 am IST
in Kerala

കൊല്ലം: തീവ്രവാദ സംഘടനാ ബന്ധത്തിന് കൊല്ലത്തുനിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ട വിവാദ ഡിവൈഎസ്പി, ചെറുപ്പം മുതല്‍ തന്നെ ഐഎസ്എസിനും മദനിക്കും വേണ്ടി വാദിച്ചയാള്‍.  ലീഗിലും ജമാഅത്തെ ഇസ്ലാമിയിലും  പ്രവര്‍ത്തിച്ച പാരമ്പര്യവും പോലീസിലെത്തും മുമ്പ് ഇയാള്‍ക്കുണ്ടായിരുന്നു. മദനിയുടെ ആശയങ്ങളോട് വളരെയധികം താല്പര്യം കാട്ടുന്ന വിധത്തിലായിരുന്നു തങ്ങളോട് സംസാരിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇയാളുടെ പ്രവര്‍ത്തികളെ കുറിച്ച് എന്‍ഐഎ അന്വേഷണവും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇയാള്‍ അന്വേഷിച്ച പല കേസുകളിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പലരും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു തുടങ്ങി.

ജോലി ചെയ്യുന്ന സ്റ്റേഷനുകളിലെല്ലാം സ്വന്തമായി ഒരു ടീമിനെ സൃഷ്ടിച്ച് ശരിയത്ത് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നുവത്രെ ഇയാളുടെ രീതി. മുസ്ലിം മതപണ്ഡിതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുന്ന ഇദ്ദേഹത്തിന് നെറ്റിയില്‍ കുറിയിടുന്നവരെ കാണുന്നത് അലര്‍ജി ആയിരുന്നു. കുറിയിട്ടവര്‍ വാദിയായാല്‍ കേസ് പ്രതിക്ക് അനുകൂലമാകും. പ്രതിയായാല്‍ വാദിയെ പ്രതിയാക്കും.  

മുസ്ലിം മത പണ്ഡിതന്മാരുടെ ഇഷ്ടതോഴനായ ഈ ഉദ്യോഗസ്ഥന്‍ പ്രാകൃത ഇസ്ലാമിക ആരാധനയായിരുന്നു തുടര്‍ന്നുപോന്നതെന്നും ആക്ഷേപമുണ്ട്. തീരദേശം ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനാണ് ഇദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. രാജ്യവിരുദ്ധശക്തികളുടെ ഇഷ്ട തോഴനായ ഇദ്ദേഹം ക്രിമിനല്‍, മദ്യ, മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും ആക്ഷേപമുണ്ട്.  

എസ്ഐയും സിഐയുമായി കൊല്ലത്തെ വിവിധ സ്റ്റേഷനുകളിലാണ് അധികകാലവും ഇയാള്‍ ജോലി ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഇടക്കാലത്ത് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഒട്ടും വൈകാതെ പോലീസിലെ സംഘടനാ സ്വാധീനം വിനിയോഗിച്ച് കൊല്ലത്ത് തിരിച്ചെത്തി. ചീരങ്കാവ് സ്വദേശിയായ ഇയാള്‍ കൊല്ലം ഈസ്റ്റ് സിഐയായിരിക്കെ ഇസ്ലാമികമായ ദുരാചാരങ്ങള്‍ ഓഫീസിനുള്ളില്‍ നടപ്പാക്കിയത് വിവാദമായിരുന്നു. വെള്ളിയാഴ്ചകളില്‍ ഓഫീസ് മുറിക്കുള്ളില്‍ ഉസ്താദിനെ വിളിച്ചുവരുത്തി ദുര്‍മന്ത്രവാദം നടത്തുകയും താനുപയോഗിക്കുന്ന മേശയിലും കസേരയിലും പച്ച ചരടുകള്‍ ബന്ധിച്ച് ആയത്തുകള്‍ ഓതുകയും ചെയ്യുന്നത് സന്ദര്‍ശകര്‍ക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. മുന്‍കരുതലെന്ന പോലെ പിന്നീട് മുറി അടച്ചിട്ടായിരുന്നു മന്ത്രവാദം. അക്കാലത്ത് ഇക്കാര്യം സഹികെട്ടാണ് സഹപ്രവര്‍ത്തകര്‍ പുറത്തുപറഞ്ഞത്. ഇതിന് ശേഷം വകുപ്പുതലത്തില്‍ ശാസനയുമുണ്ടായെന്നാണ് സൂചന. ഈ സംഭവത്തിന് ശേഷം ഒപ്പം ജോലി ചെയ്യുന്നവര്‍ക്കുനേരെ വൈരാഗ്യപൂര്‍വമുള്ള പെരുമാറ്റമാണുണ്ടായത്.

ഇതിന് മുമ്പ് പത്തനാപുരത്ത് എസ്ഐയായിരിക്കെ മുസ്ലിം നാമധാരികള്‍ പ്രതികളായ മര്‍ദനകേസില്‍ വ്യാജരേഖ ചമച്ച് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സംഭവവും ഇദ്ദേഹത്തില്‍ നിന്നുണ്ടായി. ഈ കേസും വകുപ്പുതലത്തിലും പോലീസിലെ സംഘടനാതലത്തിലും   തേഞ്ഞുമാഞ്ഞുപോകുകയായിരുന്നു.

Tags: kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.