Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘തെളിയിക്കൂ’; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ച് നവ്‌ജോത് സിദ്ദു, സംസ്ഥാന കോണ്‍ഗ്രസില്‍ ഇരുവരും തമ്മിലുള്ള വടംവലി മുറുകുന്നു

തദ്ദേശഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന സിദ്ദു 2019-ലാണ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 05:29 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിടാനായി താന്‍ മറ്റേതെങ്കിലും പാര്‍ട്ടി നേതാവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് തെളിയിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിദ്ദു. ഏതെങ്കിലും സ്ഥാനം ആരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അമൃത്സറില്‍നിന്നുള്ള എംഎല്‍എ കൂടിയായ സിദ്ദു, പലവട്ടം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുള്‍പ്പെടുന്ന വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

പഞ്ചാബിലെ ഫരിദ്‌കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ, 2015-ലുണ്ടായ കൊട്കാപുര വെടിവയ്‌പുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ഇതിനുശേഷമാണ് അമരീന്ദ് സിംഗിനെതിരെ സിദ്ദു തിരിഞ്ഞത്. സിദ്ദുവിന്റെ പ്രതിഷേധം അച്ചടക്കമില്ലായ്‌മയാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിച്ച പഞ്ചാബ് മുഖ്യമന്ത്രി അദ്ദേഹം ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്.

 ‘മറ്റ് പാര്‍ട്ടി നേതാവുമായി ഞാന്‍ നടത്തിയ ഒരു കൂടിക്കാഴ്ച തെളിയിക്കൂ. ഇതുവരെ ആരോടും ഒരുസ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടതെല്ലാം പഞ്ചാബിന്റെ സമൃദ്ധിയാണ്. പലവട്ടം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ക്ഷണിച്ചിരുന്നു. പക്ഷെ ഞാന്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ ബഹുമാനപ്പെട്ട ഞങ്ങളുടെ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുണ്ട്, കാത്തിരിക്കും’-സിദ്ദു ട്വിറ്ററില്‍ കുറിച്ചു. തദ്ദേശഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന സിദ്ദു 2019-ലാണ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാര്‍ച്ചില്‍ സിദ്ദുവും അമരീന്ദര്‍ സിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു.  

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

Article

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണ (ഇടത്ത്) അശോക് പത്താന്‍(നടുവില്‍) എന്നിവര്‍ , മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)
India

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിലെ പോര് ദല്‍ഹിയിലേക്ക്, മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ധരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.