Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിയമം നിങ്ങള്‍ക്ക്; ഞങ്ങള്‍ക്ക് ലംഘിക്കാം

മുഖ്യമന്ത്രി പിണറായിയുടെ അധികാരപ്രമത്തതയാണ് ഇപ്പോഴത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 19, 2021, 05:00 am IST
in Editorial

നിയമം നിങ്ങള്‍ക്ക് പാലിക്കാനുള്ളതും, ഞങ്ങള്‍ക്ക് ലംഘിക്കാനുള്ളതുമാണെന്ന സന്ദേശമാണ് ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചിരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം നിയമത്തെ വെല്ലുവിളിക്കുന്നതും, നിയമം അനുസരിക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതുമാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള ജില്ലകളിലൊന്നായ തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഈ ധിക്കാരം അരങ്ങേറുന്നത്. ജനങ്ങള്‍ വീട്ടിനുള്ളില്‍പ്പോലും സാമൂഹിക അകലം പാലിക്കുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുപോലും ഒഴിവാക്കുമ്പോള്‍  സത്യപ്രതിജ്ഞയ്‌ക്ക് വലിയ ജനക്കൂട്ടത്തെ ക്ഷണിച്ചുവരുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. കൊവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന് ചില കോണുകളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. ഇത് അവഗണിച്ചാണ് വലിയ ആള്‍ക്കൂട്ടത്തെ ക്ഷണിച്ചുവരുത്തുന്നത്. എന്നിട്ട് സത്യപ്രതിജ്ഞ ജനമനസ്സിലാണ് നടക്കുന്നതെന്ന കള്ളപ്രചാരണം കെട്ടഴിച്ചുവിടുകയും ചെയ്യുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതിന്റെ ആഹ്ലാദം സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം കേക്കു മുറിച്ചാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ ചടങ്ങ് നടത്തിയത്. ഇതിന്റെ വിശ്വരൂപമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അരങ്ങേറാന്‍ പോകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ഒരു ശീലമാക്കിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് രോഗബാധയുള്ള കാര്യം മറച്ചുപിടിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയും, വീട്ടില്‍നിന്ന് ആശുപത്രിയിലേക്കും തിരിച്ചും ഐസൊലേഷന്‍ പാലിക്കാതെ യാത്ര ചെയ്യുകയും ഉണ്ടായത് വിവാദമായപ്പോള്‍ കുടുംബബന്ധത്തിന്റെ മഹത്വം പറഞ്ഞ് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കൊവിഡ് ബാധിതരായ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും മറ്റ് നേതാക്കളുമൊക്കെ പ്രോട്ടോകോള്‍ പ്രകാരമുള്ള കര്‍ശന നിബന്ധനകള്‍ പാലിച്ചപ്പോഴാണ് പിണറായിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യമുണ്ടായത്. കൊലക്കേസ് പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിലും, കെ.ആര്‍. ഗൗരിയമ്മയുടെ ശവസംസ്‌കാര ചടങ്ങിലും അധികൃതരുടെ ഒത്താശയോടെ പ്രോട്ടോകോള്‍ ലംഘിച്ച് ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിക്കുകയുണ്ടായി.

മുഖ്യമന്ത്രി പിണറായിയുടെ അധികാരപ്രമത്തതയാണ് ഇപ്പോഴത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ വിസ്തൃതിയും, സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെയും ജനപ്രതിനിധികളുടെയുമൊക്കെ പ്രാതിനിധ്യത്തിന്റെ കണക്കും പറഞ്ഞ് ഈ നിയമലംഘനത്തെ വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ച മുഖ്യമന്ത്രി താന്‍ രണ്ടാമതും അധികാരമേല്‍ക്കുന്നത് ചരിത്രസംഭവമായി ഉയര്‍ത്തിക്കാണിക്കാനുള്ള വ്യഗ്രതയാണ് പ്രകടിപ്പിച്ചത്. കേരളത്തിലേതിനെക്കാള്‍ പല മടങ്ങ് ജനപ്രതിനിധികള്‍ കൂടുതലുള്ള പശ്ചിമബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവാതിരുന്നിട്ടും 43 മന്ത്രിമാര്‍ അധികാരമേറ്റത് വെറും നൂറുപേരെ പങ്കെടുപ്പിച്ചുകൊണ്ടാണ്. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ താന്‍ തീരുമാനിക്കുന്നത് നടപ്പാക്കും, ആര്‍ക്കും ഒരു നിയമത്തിനും തടയാനാവില്ല എന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് മുഖ്യമന്ത്രി പിണറായിയെ നയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മൂന്നാം ലോക രാജ്യങ്ങള്‍ക്കു പോലും മാതൃകയാണെന്ന് വീമ്പിളക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സ്ഥാനാരോഹണത്തിന്റെ പേരില്‍ രോഗവ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നത്. ജനങ്ങളുടെ ജീവനു വില കല്‍പ്പിക്കാത്ത ഒരു ഭരണാധികാരിക്കേ ഇങ്ങനെ ചെയ്യാനാവൂ. അധികാരം ജനങ്ങളുടേതാണെന്ന് ഇത്തരക്കാര്‍ തിരിച്ചറിയാതെ പോകുന്നു.

താന്‍ തീരുമാനിക്കുന്നത് നടപ്പാക്കും, ആര്‍ക്കും ഒരു നിയമത്തിനും തടയാനാവില്ല എന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് മുഖ്യമന്ത്രി പിണറായിയെ നയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മൂന്നാം ലോക രാജ്യങ്ങള്‍ക്കു പോലും മാതൃകയാണെന്ന് വീമ്പിളക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സ്ഥാനാരോഹണത്തിന്റെ പേരില്‍ രോഗവ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

കുടജാദ്രി കണ്ടുമടങ്ങിയ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

വനിതാ മന്ത്രിക്ക് സ്ഥാനം 14, 19

ബംഗാളിൽ സുവേന്ദു അധികാരി ജോലിക്കുള്ള പ്രായപരിധിയിൽ വൻ പരിഷ്‌കാരം നടത്തി

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി : പ്രതി പിടിയിൽ

ലഖ്‌നൗവിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി, കൈ കാലുകൾ പോളിത്തീൻ ബാഗുകളിൽ നിറച്ച നിലയിൽ

രണ്ടാമനാര് എന്ന ചർച്ചയുണ്ടാക്കി സത്യപ്രതിജ്ഞാ ക്രമം;രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.