Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യനിഷ്ഠയിലൂടെ പരമപദത്തിലേക്ക്

വിവേകചൂഡാമണി 237

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 15, 2021, 04:17 pm IST
in Samskriti

ശ്ലോകം 333

സത്യാഭിസന്ധാനരതോ വിമുക്തോ

മഹത്വമാത്മീയമുപൈതി നിത്യം

മിഥ്യാഭിസന്ധാനരതസ്തു നശ്യേദ് –

ദൃഷ്ടം തദേതദ്‌യദചോര ചോരയോഃ

സത്യനിഷ്ഠയില്‍ തല്‍പ്പരനും അജ്ഞാനത്തില്‍ നിന്ന് മുക്തനുമായവന്‍ നിത്യമായ ആത്മമഹത്വത്തെ പ്രാപിക്കുന്നു. മിഥ്യാ പദാര്‍ത്ഥങ്ങളില്‍ ആസക്തനായയാള്‍ നാശമടയുന്നു. അതെങ്ങനെയാണ് എന്ന് കള്ളനല്ലാത്തവന്റെയും കള്ളന്റെയും കാര്യത്തില്‍ കാണാം. വിരുദ്ധ സ്വഭാവക്കാരായ രണ്ടുപേരുടെ ചിത്രം ഇതിലുണ്ട്. ഒരാള്‍ സത്യത്തെ പിന്തുടരുന്നയാളും മറ്റേയാള്‍ മിഥ്യയില്‍ പെട്ടയാളും.

സത്യം മൂന്ന് കാലങ്ങളിലും മാറാതെ നിലനില്‍ക്കുന്നതാണ്. സത്യത്തിനെ പിന്തുടരുന്നയാള്‍ എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ നിന്നും ശരീരമനോബുദ്ധികളില്‍ നിന്നും അവയുടെ അനുഭവമണ്ഡലമായ വിഷയവികാര വിചാരങ്ങളില്‍ നിന്നും തന്റെ ശ്രദ്ധയെ പിന്‍വലിക്കും. ശരീരം മുതലായ ഉപാധികളില്‍ ഒട്ടും താല്‍പ്പര്യം വെച്ചു പുലര്‍ത്താത്തവനാണ് വിമുക്തന്‍. അദ്ദേഹത്തിന് ദൃശ്യപ്രപഞ്ചത്തിന്റെ അനര്‍ത്ഥങ്ങളില്‍ നിന്ന് മുക്തി നേടാനാകും. മഹത്തും ശാശ്വതവുമായ പരമാത്മാവിലെത്തിച്ചേരും.

ശരീരം മുതലായ ഉപാധികളുടെ ബന്ധനത്തില്‍ നിന്ന് വിമുക്തനാവുമ്പോള്‍ അഹന്ത ഇല്ലാതാവും .അത് പരമപദത്തിലേക്ക് നയിക്കും. എന്നാല്‍ അനാത്മവസ്തുക്കളില്‍ ആസക്തനായി അവയെ തന്നെ നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നാല്‍ നശിക്കും. ഒട്ടേറെ ആശയക്കുഴപ്പത്തിലും കാമ-രാഗങ്ങളിലും പെട്ട് വലയും.

നല്ലയാളുകള്‍ സത്യവും ധര്‍മ്മവും വിട്ട് പ്രവര്‍ത്തിക്കില്ല. ശരിക്ക് അവര്‍ക്കാണ് സുഖം. അവരെ ദുഃഖം ബാധിക്കില്ല. സത്യധര്‍മ്മങ്ങള്‍ വെടിഞ്ഞവര്‍ കള്ളന്‍മാരാണ്. മറ്റുളളവരെ ചതിച്ചും മറ്റും സ്വത്ത് സമ്പാദിക്കുന്നവരുണ്ട്. അവര്‍ക്ക് എല്ലാവരേയും പേടിയാണ്. അവര്‍ മനസ്സമാധാനമില്ലാതെ ദയനീയ ജീവിതം നയിക്കും. നമ്മുടെ ഇടയില്‍ തന്നെ ഇരുകൂട്ടരേയും കാണാം. നല്ലയാളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ സുഖമുണ്ടാകും. അല്ലാത്തവര്‍ക്ക് എപ്പോഴും ദുഃഖം തന്നെ.

മോഷണവും കള്ളത്തരവുമൊക്കെ തെളിയിക്കാന്‍ പണ്ട് കാലത്ത് ചുട്ടുപഴുപ്പിച്ച കോടാലി പിടിപ്പിക്കുന്ന ശിക്ഷാ രീതി നടത്താറുണ്ട്. കള്ളനെന്ന് സംശയിക്കുന്നയാള്‍ക്ക് ചുട്ടുപഴുത്ത ഇരുമ്പോ മഴുവോ കൈയ്യില്‍ പിടിക്കാന്‍ കൊടുക്കും. അയാള്‍ തെറ്റുകാരനല്ലെങ്കില്‍ കൈ പൊള്ളുകയില്ല. അയാളെ മോചിപ്പിക്കും.

സത്യം അയാള്‍ക്ക് സുഖത്തെ നല്‍കി. എന്നാല്‍ മോഷണം നടത്തിയിട്ട് ഞാന്‍ കട്ടിട്ടില്ല എന്ന് നുണയും കൂടി പറഞ്ഞയാള്‍ ആ ചുട്ടുപഴുത്ത മഴുവില്‍ പിടിച്ച് സത്യം ചെയ്യാന്‍ ഭയക്കുകയും കൈ പൊള്ളുകയും ചെയ്യും. അയാളെ ശിക്ഷ കൊടുത്ത് തുറങ്കിലടയ്‌ക്കും. ഇത് അയാള്‍ക്ക് വലിയ ദുഃഖത്തിന് കാരണമാകും. ഈ സത്യം തെളിയിക്കല്‍ രീതി ഛാന്ദോഗ്യ ഉപനിഷത്തില്‍ പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.