Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇസ്ലാമിക അസഹിഷ്ണുത കോടതി കയറിയപ്പോള്‍

ഒരു പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന് ആധിപത്യമുണ്ടെന്നുള്ളത് അവിടുത്തെ റോഡിലൂടെ മറ്റൊരു മതവിഭാഗം ഉത്സവഘോഷയാത്ര നടത്തുന്നത് തടയാന്‍ കാരണമാകുന്നില്ല. ഈ മതപരമായ അസഹിഷ്ണുത അനുവദിക്കപ്പെട്ടാല്‍ അത് നമ്മുടെ മതേതര സമൂഹത്തിന് നല്ലതായിരിക്കില്ല. ഏത് മതവിഭാഗത്തിന്റെയും ഏതൊരുതരം അസഹിഷ്ണുതയും നിരോധിക്കപ്പെടേണ്ടതുണ്ട് എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 11, 2021, 05:00 am IST
in Editorial

രാജ്യത്തിന്റെ മതപരമായ അന്തരീക്ഷത്തിന് പൊതുവെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് വളരെ സുപ്രധാനമായ ചില നിരീക്ഷണങ്ങളാണ് ഇക്കഴിഞ്ഞ മെയ് എട്ടിന് മദ്രാസ് ഹൈക്കോടതി നടത്തിയിട്ടുള്ളത്. എന്തിനും ഏതിനും മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളുകയും, ഭൂരിപക്ഷ മതവിഭാഗത്തെ അടിക്കാനുള്ള വടിയായി അത് ഉപയോഗിക്കുകയും ചെയ്യുന്നത് എത്ര അയഥാര്‍ത്ഥമാണെന്ന് കാണിച്ചു തരുന്നതാണ് കോടതിയുടെ വാക്കുകള്‍. തമിഴ്‌നാട്ടിലെ വികളത്തൂരില്‍ ഹിന്ദുക്കളുടെ ക്ഷേത്രോത്സവവും ഘോഷയാത്രയും സ്ഥലത്തെ സംഘടിത മുസ്ലിങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി അസാധാരണമായ സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടുകയും, ചില അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തത്. ഹിന്ദുക്കള്‍ ഘോഷയാത്ര നടത്തുന്നത് പ്രദേശത്തെ മുസ്ലിങ്ങള്‍ 2012 മുതല്‍ തടയുകയാണ്. ഹിന്ദു ഉത്സവം തങ്ങള്‍ക്ക് ഹറാമാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ പോലീസിനെ സമീപിക്കുകയും നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയുമായിരുന്നു. ഇതാണ് കോടതിയുടെ മുന്നിലെത്തിയത്. പരാതി പരിഗണിച്ച ഡിവിഷന്‍ ബഞ്ച് മതപരമായ അസഹിഷ്ണുത രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വ്യക്തമാക്കുകയുണ്ടായി.

വളരെ കര്‍ക്കശമായ ഭാഷയിലാണ് കോടതി സംസാരിച്ചത്. ഒരു വിഭാഗത്തിന്റെ മതപരമായ ഉത്സവങ്ങളെ ഇപ്രകാരം എതിര്‍ക്കുകയും, മറുവിഭാഗം അത് ആവര്‍ത്തിക്കുകയും ചെയ്താല്‍ കുഴപ്പങ്ങളിലേക്കും കലാപങ്ങളിലേക്കുമാണ് നയിക്കുകയെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കുകയാണ് കോടതി ചെയ്തത്. 2012 മുതലാണ് പ്രദേശത്ത് ഉത്സവഘോഷയാത്രയ്‌ക്ക് മുസ്ലിങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിന് മുന്‍പ് ഒരു തടസ്സവുമില്ലാതെ പതിറ്റാണ്ടുകളായി ഇത് നടന്നിരുന്നതാണ്. 2012 നുശേഷവും രണ്ട് തവണ കോടതിയുടെ അനുമതിയോടെ ഘോഷയാത്ര നടന്നിരുന്നു. ഇത് ഓര്‍മപ്പെടുത്തിയ കോടതി അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍ എതിര്‍പ്പുയര്‍ത്തുന്നതെന്ന് ചോദിച്ചു. ഒരു പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന് ആധിപത്യമുണ്ടെന്നുള്ളത് അവിടുത്തെ റോഡിലൂടെ മറ്റൊരു മതവിഭാഗം ഉത്സവഘോഷയാത്ര നടത്തുന്നത് തടയാന്‍ കാരണമാകുന്നില്ല. ഈ മതപരമായ അസഹിഷ്ണുത അനുവദിക്കപ്പെട്ടാല്‍ അത് നമ്മുടെ മതേതര സമൂഹത്തിന് നല്ലതായിരിക്കില്ല. ഏത് മതവിഭാഗത്തിന്റെയും ഏതൊരുതരം അസഹിഷ്ണുതയും നിരോധിക്കപ്പെടേണ്ടതുണ്ട് എന്നൊക്കെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഉത്സവം തങ്ങള്‍ ഭൂരിപക്ഷമായിരിക്കുകയാണെന്ന കാരണം പറഞ്ഞ് തടയണമെന്ന ആവശ്യത്തെ കോടതി ശക്തമായാണ് വിമര്‍ശിച്ചത്. മുസ്ലിം ഭൂരിപക്ഷമാണെന്ന കാരണത്താല്‍ ഇത് അനുവദിക്കപ്പെട്ടാല്‍ രാജ്യത്ത് ബഹുഭൂരിപക്ഷം പ്രദേശത്തും ന്യൂനപക്ഷങ്ങള്‍ക്ക് മതപരമായ ആഘോഷങ്ങള്‍ നടത്താനാവില്ലെന്ന് താക്കീതിന്റെ സ്വരത്തില്‍ തന്നെ കോടതി പറഞ്ഞിരിക്കുന്നു. മദ്രാസ് ഹൈക്കോടതിയുടെ മുന്നിലെത്തിയ ഈ പ്രശ്‌നം ഒറ്റപ്പെട്ടതല്ല. തമിഴ്‌നാട്ടില്‍ തന്നെ രാമനാഥപുരം പോലുള്ള ജില്ലകളില്‍ ഹിന്ദുക്കള്‍ക്ക് ഇത്തരം വിലക്കുകളുണ്ട്. ഒരു പ്രദേശത്തെ മുസ്ലിം ആധിപത്യത്തിന് അവര്‍ ഭൂരിപക്ഷം നേടണമെന്നില്ല. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായാല്‍ മതപരമായ സ്വഭാവംകൊണ്ടു തന്നെ ആധിപത്യം നിലവില്‍വരുന്നു. അവര്‍ ആധിപത്യം നേടുന്നതോടെ മറ്റു മതസ്ഥര്‍ അരക്ഷിതാവസ്ഥയിലാവും. ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും പേരില്‍ പൊതുനിരത്തുകള്‍ കയ്യേറുന്നത് തങ്ങളുടെ അവകാശമാണെന്ന് കരുതി അങ്ങനെ പ്രവര്‍ത്തിക്കുന്നവരാണ് അധികൃതരുടെ അനുമതിയോടെ മറ്റുള്ളവര്‍ മതാഘോഷങ്ങള്‍ നടത്തുന്നത് ബലപ്രയോഗത്തിലൂടെ തടയുന്നത്. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ളിടത്ത് മതേതരത്വവും ജനാധിപത്യവുമൊക്കെ പ്രഹസനമാകുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.  ബംഗാളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണല്ലോ. വളരെ ആപല്‍ക്കരമായ ഇത്തരം സ്ഥിതിവിശേഷത്തെ അനുവദിക്കാനാവില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പലരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.