Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നേര്‍മൊഴി

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 05:00 am IST
in Varadyam

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും  കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു. ഒന്നിന്റെ മാര്‍ക്കറ്റ് ഇടിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ അവര്‍ വിഷയങ്ങളെ സ്വീകരിക്കുകയും ഒഴിവാക്കുകയും ചെയ്തു. ദളിത്, പരിസ്ഥിതി, സ്ത്രീവാദ വിഷയങ്ങളെ കൂടാതെ സ്വത്വവാദം, നവമാര്‍ക്‌സിസം, ആന്റി ഫാസിസം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഒരു ഫാഷനായി മാറി മാറി ഉപയോഗിച്ച് അവര്‍ മലയാളികളെ തെറ്റിദ്ധരിപ്പിച്ചു. ഇതൊക്കെ പുറമെ പറയുമ്പോഴും തങ്ങള്‍ എതിര്‍ത്തിരുന്ന വ്യവസ്ഥിതിയുടെ എല്ലാ ആനുകൂല്യങ്ങളും അവര്‍ പിന്‍പറ്റിയിരുന്നു എന്നതാണ് സത്യാനന്തര കാലത്തെ വലിയ യാഥാര്‍ത്ഥ്യം.  

അവരുടെ ശേഷം വന്നവരിലും ഇതേ കാപട്യം കാണാം. എസ്. ജോസഫിനെ ഉദാഹരണമായെടുക്കാം. ദളിത് കവിയെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് എസ്. ജോസഫ് കവിതയിലേക്ക് വന്നത്. സച്ചിദാനന്ദനായിരുന്നു ജോസഫിനെ കവിതയിലേക്ക് കൈപിടിച്ചു കയറ്റിയത്. ഇതാ താന്‍ വെട്ടിയ വഴിയിലൂടെ കടന്നുവന്ന ഒരു കവി എന്ന് സച്ചിദാനന്ദന്‍ പലതവണ ജോസഫിനെ വിശേഷിപ്പിച്ചു. അതേ ജോസഫ് സ്വന്തമായി മേല്‍വിലാസമുണ്ടായെന്ന് തോന്നിയപ്പോള്‍ പറയുന്നു. താന്‍ ദളിതനുമല്ല, തന്റെകവിത ദളിതു കവിതയുമല്ല എന്ന്. കവിതയെ ദളിത് എന്നോ സവര്‍ണ്ണമെന്നോ വിളിക്കാന്‍ പാടില്ലെന്നും അദ്ദേഹമിപ്പോള്‍ പറയുന്നു. അങ്ങനെ സച്ചിദാനന്ദനെപ്പോലെ ജോസഫും സത്യാനന്തരകാലത്തിന്റെ മുന്നണിയിലെത്തി.  

സച്ചിദാനന്ദന്റെയും കെ.ജി. ശങ്കരപ്പിള്ളയുടെയും കവിതാ ഫാക്ടറിയില്‍ നിന്നും പുറത്തുവന്ന ഉല്‍പ്പന്നങ്ങളാണ് പുതിയ കവിതകളിലേറെയും. ചുരുക്കം ചില കവികള്‍ ഇവരുടെ കമ്പനിയില്‍പ്പെടാതെ പുറത്തുനില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അവര്‍ക്ക് കവിതയുടെ മുഖ്യധാരയില്‍ ഇടംകൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഇതാണ് സത്യാനന്തര മലയാള കവിതയുടെ വര്‍ത്തമാനം.

ഫിക്ഷനിലും സത്യാനന്തര കാലത്തിന്റെ മുദ്രകള്‍ കാണാം. നോവലും ചെറുകഥയും പുതിയ കവിതപോലെ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന സാഹിത്യരൂപമല്ലല്ലോ അതിനാല്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് കഥാകൃത്തുക്കള്‍ തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുപോവുന്നത്. അതിനുവേണ്ടി അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മാറി നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഫിക്ഷനിലും വന്നുകഴിഞ്ഞ സത്യാനന്തര യുക്തികള്‍ കണ്ടെത്താന്‍ കഴിയും. സുഭാഷ് ചന്ദ്രന്റെ രചനകളും അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങളും മാത്രം മതി ഇത് മനസ്സിലാക്കാന്‍. എന്നാല്‍ കൃത്യമായ പ്രൊഫഷണല്‍ ആസൂത്രണത്തോടെ തന്റെ കലാസൃഷ്ടികള്‍ മഹാ സംഭവമാണെന്ന് അദ്ദേഹം വായനക്കാരെ പലവിധത്തില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്കും തന്റെ രചനകള്‍ക്കും ചുറ്റും മഹത്വത്തിന്റേതായ പ്രഭാവലയം തീര്‍ക്കാന്‍ അദ്ദേഹം സ്വയം ശ്രമിച്ച് പരിഹാസ്യനാവുന്നു. അതേസമയം പ്രതിഭകൊണ്ട് അനുഗൃഹീതരായവരാവട്ടെ തങ്ങളുടെ രാഷ്‌ട്രീയാടിമത്വം യാതൊരു ലജ്ജയുമില്ലാതെ പരസ്യമായി പ്രകടിപ്പിച്ച് വായനക്കാരുടെ മുന്നില്‍ ആശ്ചര്യചിഹ്നമായി നില്‍ക്കുന്നതും നാം കാണുന്നു.

കലാകൗമുദി

2021 മെയ് 02

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.