Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഉദരനിമിത്തം ബഹുകൃതവേഷം

വാനതി ശ്രീനിവാസന്റെ വിജയത്തിന് തിളക്കമേറുന്നത് കമല്‍ഹാസനെ തറപറ്റിച്ചു എന്നതില്‍ കൂടിയാണ്. ബിജെപിയെ എപ്പോഴും എതിര്‍ക്കുന്ന കമല്‍ഹാസന്‍ ആദ്യ പോരാട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടത് പ്രാധാന്യമേറുന്നു.

ഉത്തരന്‍byഉത്തരന്‍
May 5, 2021, 05:00 am IST
inMain Article

പരശുരാമന്‍ മഴു എറിഞ്ഞ് വീണ്ടെടുത്ത ഭൂമി. കേരളത്തെക്കുറിച്ചുള്ള ഐതിഹ്യം അങ്ങനെയാണല്ലൊ. ഗോകര്‍ണത്തുനിന്നും പരശുരാമന്‍ ചുഴറ്റി എറിഞ്ഞ മഴു വന്നുവീണത് കന്യാകുമാരിയില്‍. കടലില്‍ നിന്നും കരയായ ഭൂമി കേരളം. ആ കേരളത്തിന്റെ തലയാകേണ്ടത് ഗോകര്‍ണമാണ്. പക്ഷേ അതിപ്പോള്‍ കേരളത്തിലല്ല കര്‍ണാടകത്തിലാണ്.  

തല ഗോകര്‍ണമാണെങ്കില്‍ കാല് കന്യാകുമാരിയാകണമല്ലോ. പക്ഷേ കന്യാകുമാരി കേരളത്തിലല്ല തമിഴ്‌നാട്ടിലുമാണ്. തലയും കാലുമില്ലാത്ത പ്രദേശം അതാണ് ഇന്നത്തെ കേരളം. എന്നുവച്ചാല്‍ ഉദരം. ഉദരനിമിത്തം ബഹുകൃതവേഷം എന്ന് തലക്കെട്ടുണ്ടാക്കിയത് അതുകൊണ്ടാണ്.

ഇത്തവണത്തെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തതില്‍ മുഖ്യപങ്ക് കിറ്റിനാണെന്ന ആക്ഷേപമുണ്ട്. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യം കേരളത്തിന്റെ മുദ്രചാര്‍ത്തിയ സഞ്ചിയില്‍ എല്ലാവര്‍ക്കും നല്‍കി. മഹാമാരിക്കാലത്ത് ഇടതുപക്ഷത്തിന്റെ കരുതലെന്ന് ധരിപ്പിക്കാനും മറന്നില്ല. കിറ്റും കിട്ടി പെന്‍ഷനും ലഭിച്ചു. വയറുനിറഞ്ഞാല്‍ മതിയല്ലൊ. ആശയംവേണ്ട ആമാശയം ധാരാളം.

തലയും കാലും നില്‍ക്കുന്ന കര്‍ണാടകയും തമിഴ്‌നാടും ഉദരം നോക്കിയല്ല ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പെരുമാറുന്നു. രണ്ട് ഉദാഹരണങ്ങള്‍ മാത്രം. കന്യാകുമാരി ജില്ലാ ആസ്ഥാനം നാഗര്‍കോവില്‍. അവിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എം.ആര്‍. ഗാന്ധി. ഒറ്റമുണ്ടും അതിന് മുകളില്‍ ഖദര്‍ഷര്‍ട്ട്. അഞ്ചാറ് ദശകങ്ങളായി നാഗര്‍കോവിലിലെ മണ്‍തരിക്കുപോലും പരിചിതമായ മുഖം. ചെരുപ്പുപോലും ധരിക്കാതെ വെയിലായാലും മഴയായാലും നടന്നുപോകുന്ന പ്രകൃതം. ആരെയും കാണാതെ ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് അറിയില്ല. ആരെ കണ്ടാലും ബഹുമാനത്തോടെ പെരുമാറുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്‍.  

തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവായ എം.ആര്‍. ഗാന്ധി 14000 ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായിരുന്ന സുരേഷ് രാജനെയാണ് പരാജയപ്പെടുത്തിയത്. 20 വര്‍ഷത്തിനു ശേഷമാണ് കന്യാകുമാരി ജില്ലയില്‍ ബിജെപി വിജയം നേടുന്നത്. 1996 ല്‍ പദ്മനാഭപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി. വേലായുധന്‍ വിജയിച്ചിരുന്നു. എന്നാല്‍ നാഗര്‍കോവിലില്‍ മണ്ഡലത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്. അതും ഗാന്ധിയിലൂടെ.

കേരളത്തിന്റെ അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂരിലാണ് മറ്റൊരു വിജയം. വനിതാമോര്‍ച്ചയുടെ അഖിലേന്ത്യാ അധ്യക്ഷ വാനതി ശ്രീനിവാസനാണ് അവിടെ വിജയിച്ചത്. അഖിലേന്ത്യാ നേതാവാണെങ്കിലും അവര്‍ ഭൂമിയില്‍ തന്നെയാണ്. ജനങ്ങളുടെ ഏത് പ്രശ്‌നങ്ങളിലും ഇടപെടാന്‍ അവരുണ്ടാകും. ആരുവിളിച്ചാലും ഫോണില്‍ ലഭ്യമാകും. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചുവിളിക്കും.

വാനതി ശ്രീനിവാസന്റെ വിജയത്തിന് തിളക്കമേറുന്നത് കമല്‍ഹാസനെ തറപറ്റിച്ചു എന്നതില്‍ കൂടിയാണ്. ബിജെപിയെ എപ്പോഴും എതിര്‍ക്കുന്ന കമല്‍ഹാസന്‍ ആദ്യ പോരാട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടത് പ്രാധാന്യമേറുന്നു. കോയമ്പത്തൂരിന്റെ സ്വന്തം വാനതി എന്നാണ് പ്രചാരണ കാലത്ത് മാധ്യമങ്ങളും വിശേഷിപ്പിച്ചത്. 2016ല്‍ അണ്ണാഡിഎംകെയും ബിജെപിയും രണ്ടായി മത്സരിച്ചപ്പോള്‍ മുപ്പതിനായിരത്തിലധികം വോട്ടു നേടിയെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു വാനതി. അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും മത്സരിക്കാന്‍ വരാം എന്നതായിരുന്നില്ല വാനതിയുടെ രീതി. കോയമ്പത്തൂരിന്റെ പ്രശ്‌നങ്ങളോടു ചേര്‍ന്നു തന്നെ നിന്നു. കോഫി വിത്ത് വാനതി, വാനതിയോടു ചോദിക്കാം  തുടങ്ങിയ സമ്പര്‍ക്ക പരിപാടികളിലൂടെ ജനങ്ങളുമായി നിരന്തരം സംവദിച്ചു.

ഇത്തവണ ബിജെപി-എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങുന്നതിനു മുമ്പ് വാനതി കോയമ്പത്തൂരിലെ ജനങ്ങളോടു പറഞ്ഞത് ഇന്നോളം ആരും പറയാത്ത കാര്യങ്ങളായിരുന്നു. പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ എത്രമാത്രം ആഴത്തില്‍ പഠിച്ചു എന്നതിന്റെ തെളിവായിരുന്നു അത്. കോയമ്പത്തൂരിലെ ആഭരണ നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ മുതല്‍ നഗരത്തിലെ പാര്‍ക്കിങ് ദുരിതം വരെയുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വാനതി ജനങ്ങളുടെ അടുത്തെത്തിയത്. 53,209 വോട്ടുകള്‍ നേടിയ വാനതി 1728 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയത്തിലേക്ക് മുന്നേറിയത്.  

മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സു. ശ്രീനിവാസനാണ് ഭര്‍ത്താവ്. വിഎച്ച്പിയുടെ ഉത്തര തമിഴ്‌നാട് അധ്യക്ഷന്‍ കൂടിയാണ് ശ്രീനിവാസന്‍. ഇവര്‍ക്ക് രണ്ട് മക്കള്‍ ആദര്‍ശ്, കൈലാസ്. താമരൈ ശക്തി, കോവൈ മക്കള്‍ സോവൈ മയ്യം തുടങ്ങിയ സന്നദ്ധ സംഘടനകള്‍ക്കു തുടക്കം കുറിച്ചാണ് വാനതി പാവപ്പെട്ടര്‍ക്ക് സഹായമെത്തിക്കുന്നത്. ചെന്നൈയിലെ പ്രളയകാലത്ത് വാനതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേര്‍ക്ക് ആശ്വാസമായി. ജന്മനാടായ ഉളിയംപാളയം ഗ്രാമത്തെ ദത്തെടുത്ത് അവിടെ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. മോദീസ് ഡോട്ടര്‍ എന്നൊരു പദ്ധതി വാനതി ആവിഷ്‌കരിച്ചു. കോയമ്പത്തൂരില്‍ അമ്മയുടെ സംരക്ഷണത്തില്‍ മാത്രം കഴിയുന്ന 150 പെണ്‍കുട്ടികളുടെ പഠനത്തിനും മറ്റുമായി അഞ്ചു വര്‍ഷത്തെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയായിരുന്നു അത്. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ജനങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ ജനങ്ങളും ഒപ്പം നിന്നു. കോയമ്പത്തൂരിന്റെ താമരൈ ശക്തിയായി വാനതി മാറി. വാനതിയുടെയും എം.ആര്‍. ഗാന്ധിയുടെയും പ്രവര്‍ത്തനരീതി കേരളത്തിലും ആവര്‍ത്തിച്ചാല്‍ അതിന്റെ ഫലം കിട്ടുമെന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

പുതിയ വാര്‍ത്തകള്‍

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.