Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം

1982 മുതല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ സംസ്ഥാനം ഭരിക്കുകയായിരുന്നു. ഇതിനു മുന്‍പ് 1957 മുതല്‍ എടുത്താലും ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന ഓരോ സര്‍ക്കാരുകളും ഭരണത്തുടര്‍ച്ചയ്‌ക്ക് തീവ്രമായി ആഗ്രഹിക്കുകയും, കിണഞ്ഞു ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ജനവിധി ലഭിച്ചിട്ടില്ല.

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 3, 2021, 05:16 am IST
in Article

കൊച്ചി: തുടര്‍ഭരണം എന്ന അവകാശവാദം യാഥാര്‍ത്ഥ്യമാകുന്ന ജനവിധി എല്‍ഡിഎഫിന് അനുകൂലമായി ലഭിച്ചിരിക്കുമ്പോള്‍ തീര്‍ച്ചയായും  അതൊരു പുതിയ ചരിത്രമാണ്. നാല് പതിറ്റാണ്ടു കാലത്തിനിടെ ആദ്യമായാണ് ഒരു മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 1977 ല്‍ മാത്രമാണ് ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ നയിച്ച അന്നത്തെ കോണ്‍ഗ്രസ്സ് മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വരികയായിരുന്നു. ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ 1957 മുതലുള്ള ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ അധികാരത്തുടര്‍ച്ച ഒരു രാഷ്‌ട്രീയ നേട്ടമാണ്.

1982 മുതല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ സംസ്ഥാനം ഭരിക്കുകയായിരുന്നു. ഇതിനു മുന്‍പ്  1957 മുതല്‍ എടുത്താലും ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന ഓരോ സര്‍ക്കാരുകളും ഭരണത്തുടര്‍ച്ചയ്‌ക്ക് തീവ്രമായി ആഗ്രഹിക്കുകയും, കിണഞ്ഞു ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ജനവിധി ലഭിച്ചിട്ടില്ല. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ രീതിയില്‍ മാറ്റം വരുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ യുഡിഎഫിന് 72 സീറ്റും എല്‍ഡിഎഫിന് 68 സീറ്റും ലഭിച്ചതോടെ ഇത് സംഭവിച്ചില്ല. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമ്പോള്‍ ഈ ചിത്രത്തിനാണ് മാറ്റം വരുന്നത്.

എല്‍ഡിഎഫിന്റെ അധികാരത്തുടര്‍ച്ചയെ ഇടതുതരംഗം എന്നൊക്കെ ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും വോട്ടിങ്ങിന്റെ ഘടന പരിശോധിച്ചാല്‍ മാത്രമേ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനാവൂ. മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇടതുമുന്നണിയിലെത്തിയതോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പൊതുവെ സംഭവിച്ച വര്‍ഗീയ ധ്രുവീകരണം ഭരണത്തുടര്‍ച്ചയ്‌ക്ക് വഴിവച്ചിട്ടുണ്ട്. പാലായില്‍ ജോസ് കെ. മാണിക്കെതിരെ മാണി സി. കാപ്പന്‍ നേടിയത് വൈകാരിക വിജയമാണെന്ന് വിലയിരുത്താം. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയുള്ള അതിശക്തമായ പ്രചാരണത്തിലൂടെ പാര്‍ട്ടി വോട്ടുകളെ ഏകോപിപ്പിക്കാനും, നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്.

യുഡിഎഫ് മുന്നണിക്ക് കനത്ത തിരിച്ചടി നല്‍കുന്ന ഇപ്പോഴത്തെ ഭരണത്തുടര്‍ച്ചയില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും സന്തോഷിക്കാമെങ്കിലും വലിയ വെല്ലുവിളിയുമാണ്. പ്രത്യേകിച്ച് സിപിഎമ്മില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും.

പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയിട്ടുള്ള അപ്രമാദിത്വം ഒന്നുകൂടി വര്‍ധിക്കും. അത് വിഭാഗീയതയുടെ പുതിയ സമരമുഖങ്ങള്‍ തുറക്കും. പാര്‍ട്ടി എന്നാല്‍ പിണറായി തന്നെയായിരിക്കുമ്പോള്‍ അധികാരത്തുടര്‍ച്ചയില്‍ വെട്ടിനിരത്തലുകള്‍ ആവര്‍ത്തിക്കപ്പെടും.  

ദേശീയതലത്തില്‍ സിപിഎമ്മിലെ ചോദ്യം ചെയ്യാനാവാത്ത നേതാവായി ഇതോടെ പിണറായി മാറും. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബംഗാള്‍ ഘടകം ഏതാണ്ട് ഇല്ലാതായിരിക്കെ അവര്‍ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്ഥാനം കൂടുതല്‍ അസ്ഥിരപ്പെടും. പിണറായിയെ ചെറുക്കാനുള്ള ശക്തി പൂര്‍ണമായും നഷ്ടപ്പെടും.

കേരളത്തെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന്റെ അധികാര തുടര്‍ച്ച സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവത്തെയും അക്രമാസക്തിയേയും വര്‍ധിപ്പിക്കും. ഭരണത്തിന്റെ തണലില്‍  പാര്‍ട്ടിയുടെ തേര്‍വാഴ്ച പതിന്മടങ്ങ് ശക്തിപ്പെടാനുള്ള സാധ്യത ഏറെയാണ്. പാര്‍ട്ടി മാത്രമാണ് ശരി എന്ന മിഥ്യാധാരണയിലേക്ക് അണികള്‍ എത്തിച്ചേരുന്നതോടെ രാഷ്‌ട്രീയ കേരളം അരക്ഷിതമാവും.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.