Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം

1982 മുതല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ സംസ്ഥാനം ഭരിക്കുകയായിരുന്നു. ഇതിനു മുന്‍പ് 1957 മുതല്‍ എടുത്താലും ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന ഓരോ സര്‍ക്കാരുകളും ഭരണത്തുടര്‍ച്ചയ്‌ക്ക് തീവ്രമായി ആഗ്രഹിക്കുകയും, കിണഞ്ഞു ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ജനവിധി ലഭിച്ചിട്ടില്ല.

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 3, 2021, 05:16 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: തുടര്‍ഭരണം എന്ന അവകാശവാദം യാഥാര്‍ത്ഥ്യമാകുന്ന ജനവിധി എല്‍ഡിഎഫിന് അനുകൂലമായി ലഭിച്ചിരിക്കുമ്പോള്‍ തീര്‍ച്ചയായും  അതൊരു പുതിയ ചരിത്രമാണ്. നാല് പതിറ്റാണ്ടു കാലത്തിനിടെ ആദ്യമായാണ് ഒരു മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 1977 ല്‍ മാത്രമാണ് ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ നയിച്ച അന്നത്തെ കോണ്‍ഗ്രസ്സ് മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വരികയായിരുന്നു. ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ 1957 മുതലുള്ള ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ അധികാരത്തുടര്‍ച്ച ഒരു രാഷ്‌ട്രീയ നേട്ടമാണ്.

1982 മുതല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ സംസ്ഥാനം ഭരിക്കുകയായിരുന്നു. ഇതിനു മുന്‍പ്  1957 മുതല്‍ എടുത്താലും ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന ഓരോ സര്‍ക്കാരുകളും ഭരണത്തുടര്‍ച്ചയ്‌ക്ക് തീവ്രമായി ആഗ്രഹിക്കുകയും, കിണഞ്ഞു ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ജനവിധി ലഭിച്ചിട്ടില്ല. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ രീതിയില്‍ മാറ്റം വരുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ യുഡിഎഫിന് 72 സീറ്റും എല്‍ഡിഎഫിന് 68 സീറ്റും ലഭിച്ചതോടെ ഇത് സംഭവിച്ചില്ല. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമ്പോള്‍ ഈ ചിത്രത്തിനാണ് മാറ്റം വരുന്നത്.

എല്‍ഡിഎഫിന്റെ അധികാരത്തുടര്‍ച്ചയെ ഇടതുതരംഗം എന്നൊക്കെ ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും വോട്ടിങ്ങിന്റെ ഘടന പരിശോധിച്ചാല്‍ മാത്രമേ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനാവൂ. മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇടതുമുന്നണിയിലെത്തിയതോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പൊതുവെ സംഭവിച്ച വര്‍ഗീയ ധ്രുവീകരണം ഭരണത്തുടര്‍ച്ചയ്‌ക്ക് വഴിവച്ചിട്ടുണ്ട്. പാലായില്‍ ജോസ് കെ. മാണിക്കെതിരെ മാണി സി. കാപ്പന്‍ നേടിയത് വൈകാരിക വിജയമാണെന്ന് വിലയിരുത്താം. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയുള്ള അതിശക്തമായ പ്രചാരണത്തിലൂടെ പാര്‍ട്ടി വോട്ടുകളെ ഏകോപിപ്പിക്കാനും, നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്.

യുഡിഎഫ് മുന്നണിക്ക് കനത്ത തിരിച്ചടി നല്‍കുന്ന ഇപ്പോഴത്തെ ഭരണത്തുടര്‍ച്ചയില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും സന്തോഷിക്കാമെങ്കിലും വലിയ വെല്ലുവിളിയുമാണ്. പ്രത്യേകിച്ച് സിപിഎമ്മില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും.

പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയിട്ടുള്ള അപ്രമാദിത്വം ഒന്നുകൂടി വര്‍ധിക്കും. അത് വിഭാഗീയതയുടെ പുതിയ സമരമുഖങ്ങള്‍ തുറക്കും. പാര്‍ട്ടി എന്നാല്‍ പിണറായി തന്നെയായിരിക്കുമ്പോള്‍ അധികാരത്തുടര്‍ച്ചയില്‍ വെട്ടിനിരത്തലുകള്‍ ആവര്‍ത്തിക്കപ്പെടും.  

ദേശീയതലത്തില്‍ സിപിഎമ്മിലെ ചോദ്യം ചെയ്യാനാവാത്ത നേതാവായി ഇതോടെ പിണറായി മാറും. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബംഗാള്‍ ഘടകം ഏതാണ്ട് ഇല്ലാതായിരിക്കെ അവര്‍ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്ഥാനം കൂടുതല്‍ അസ്ഥിരപ്പെടും. പിണറായിയെ ചെറുക്കാനുള്ള ശക്തി പൂര്‍ണമായും നഷ്ടപ്പെടും.

കേരളത്തെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന്റെ അധികാര തുടര്‍ച്ച സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവത്തെയും അക്രമാസക്തിയേയും വര്‍ധിപ്പിക്കും. ഭരണത്തിന്റെ തണലില്‍  പാര്‍ട്ടിയുടെ തേര്‍വാഴ്ച പതിന്മടങ്ങ് ശക്തിപ്പെടാനുള്ള സാധ്യത ഏറെയാണ്. പാര്‍ട്ടി മാത്രമാണ് ശരി എന്ന മിഥ്യാധാരണയിലേക്ക് അണികള്‍ എത്തിച്ചേരുന്നതോടെ രാഷ്‌ട്രീയ കേരളം അരക്ഷിതമാവും.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021kerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

Kerala

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടികേരളം; എതിര്‍ത്ത് കേന്ദ്രം

Kerala

കെ.സി.വേണുഗോപാല്‍ പരാജയം, കേരളത്തിലെ കോണ്‍ഗ്രസ് കലഹത്തില്‍ നേരിട്ടിടപെട്ട് രാഹുല്‍ ഗാന്ധി

സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയില്‍ നടന്ന വിദഗ്ദ്ധ സമ്മേളനം ഡോ. കെ.എന്‍. രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാനത്ത് മത്സ്യകൃഷി പുനരുജ്ജീവിപ്പിക്കണമെന്ന് വിദഗ്ധര്‍

മരിക്കാത്ത ഓര്‍മ്മകള്‍.. 2003ലെ മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട പാണത്തിന്റകത്ത് ഗോപാലന്റെ ഭാര്യ പ്രമീള ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു
Kerala

മാറാട് ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി; മുസ്ലിം ഭീകരരുടെ സുരക്ഷിത കേന്ദ്രമായി കേരളം മാറി

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies