Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണ മാനദണ്ഡം: അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവാകുന്നു.

എട്ട് മണിക്ക് ആരംഭിച്ച പ്രതിഷേധം 11 മണിയോടെയാണ് അവസാനിപ്പിച്ചത്. ഈ സമയം വരെ കര്‍ണാടകത്തിലേക്ക് പോകാനായി എത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു.

Janmabhumi Online by Janmabhumi Online
Apr 25, 2021, 02:50 pm IST
in Wayanad
FacebookTwitterWhatsAppTelegramLinkedinEmail

മുത്തങ്ങ: കൊറോണ മാനദണ്ഡം അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവാകുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്നും ബസ്സിലെത്തുകയും കല്ലൂര്‍ 67ലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതാരിക്കുകയും ചെയ്ത യാത്രാക്കാര്‍ തിരികെ അതിര്‍ത്തിയിലെത്തി മണിക്കൂറുകളോളം കര്‍ണ്ണാടകത്തിലേക്കുള്ള കേരള ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടു. 

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാവിലെ 7.30ന് ഗുണ്ടല്‍പേട്ടയില്‍ നിന്നും കര്‍ണാടക ആര്‍ടിസിയില്‍ ബത്തേരിയിലേക്ക് വന്ന യാത്രക്കാരാണ് അതിര്‍ത്തി മൂലഹളളയില്‍ കേരള ബസ്സുകളടക്കം മണിക്കൂറുകളോളം തടഞ്ഞിട്ടത്. കര്‍ണാടക ആര്‍ടിസിയില്‍ 60 യാത്രക്കാരാണ് എത്തിയത്. ബത്തേരി മേഖലയില്‍ ജോലിക്കായി രാവിലെ എത്തുന്ന തൊഴിലാളികളായിരുന്നു ഇവര്‍. 

കല്ലൂര്‍ 67ല്‍ എത്തിയപ്പോള്‍ പൊലിസൂം റവന്യു അധികൃതരും യാത്രക്കാരോട് സെന്ററിലെത്തി കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബസ്സില്‍ നിന്നുമിറങ്ങി രജിസ്റ്റര്‍ ചെയ്യാനായി വരിനില്‍ക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞതോടെ ബസ്സിലെ കണ്ടക്ടര്‍ സമയം പോകുന്നുവെന്നും വരിനിന്ന യാത്രക്കാരോട് ബസ്സില്‍ കയറാനും ആവശ്യപ്പെ്ട്ടു. എന്നാല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ സംസ്ഥാനത്തേക്ക് തുടര്‍ യാത്രഅനുവദിക്കാന്‍ പറ്റില്ലന്ന് പൊലിസ് അറിയിച്ചു.

ഇതോടെ യാത്രക്കാരെ കയറ്റി ബസ് കര്‍ണാടക അതിര്‍ത്തിയിലേക്ക് തന്നെ തിരികെ പോകുകയായിരുന്നു. ഇതിനിടെ വരിനിന്ന നാലുപേര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ബത്തേരിയിലേക്ക് വരുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് തിരികെ പോയ യാത്രക്കാരും മറ്റും ചേര്‍ന്ന് കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലെ മൈസൂര്, ബംഗളൂര് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുന്ന മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളടക്കം തടഞ്ഞിട്ടത്. കര്‍ണാടക ബസ്സിലെ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നാരോപിച്ചും ഇതിന് പൊലിസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്.  

ബത്തേരി തഹസില്‍ പി.എ.എസ് ഉണ്ണികൃഷ്ണന്‍, ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ചാര്‍ജ് വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ. യേശുദാസ്, ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്‌ഐ മുരളി, ഗുണ്ടല്‍പേട്ട തഹസില്‍ദാര്‍ വിജയ്ശങ്കര്‍, സിഐ മഹാദേവ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്ര പുനരാരംഭിച്ചത്. എട്ട് മണിക്ക് ആരംഭിച്ച പ്രതിഷേധം 11 മണിയോടെയാണ് അവസാനിപ്പിച്ചത്. ഈ സമയം വരെ കര്‍ണാടകത്തിലേക്ക് പോകാനായി എത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു. കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ ഈ സമയമത്രയും കൊടുംവനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിയും വന്നു.

Tags: വയനാട്‌Muthangaകേരള അതിര്‍ത്തി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ അമ്മയാന വന്നില്ല, കുഞ്ഞ് കൊമ്പനെ മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി

Kerala

എക്‌സൈസ് പരിശോധനയില്‍ രണ്ടിടങ്ങളിലായി മാരക മയക്കുമരുന്ന് മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു

Kerala

ഫോട്ടോ ഷൂട്ട്; കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Kerala

മുത്തങ്ങയില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി സർക്കാർ

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയില്‍ ഭാരതാംബയുടെ ചിത്രം: കൃഷിമന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പടക്കളം, ജൂൺ 10 മുതൽ JioHotstar-ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies