Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വെള്ളം കുടിക്കാത്ത സസ്യങ്ങളും ചുട്ടുപഴുത്ത മണല്‍ത്തരികളും

ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളെ ഹരിതവത്കരിക്കാമെന്നതാണ് മൂന്നാമത്തെ അറിവ്. അണക്കെട്ടിന്റെ അടിത്തട്ടില്‍ ഊറിക്കിടക്കുന്ന മീതേന്‍ വാതകത്തെ പിടിച്ചുകെട്ടി കത്തിച്ച് വൈദ്യുതിയുണ്ടാക്കാമെന്നാണ് ബ്രസീലിലെ ഗവേഷകര്‍ പറയുന്നത്.

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Apr 25, 2021, 05:00 am IST
in Varadyam

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരമാനന്ദം നല്‍കുന്ന മൂന്നു വാര്‍ത്തകള്‍. ആദ്യ രണ്ടും മണലാരണ്യങ്ങളുടെ നാടായ അറബി നാടുകളില്‍നിന്ന്. ചുട്ടുപഴുത്ത മണല്‍ നാടുകളില്‍ വെള്ളം കുടിക്കാതെ ജീവിക്കാന്‍ സസ്യങ്ങളെ ശാക്തീകരിക്കുന്നതാണ് ആദ്യത്തേത്. കൊടുംചൂടില്‍ തീപാറുന്ന മണല്‍ത്തരികളില്‍ താപോര്‍ജം സൂക്ഷിച്ചുവയ്‌ക്കാമെന്ന തിരിച്ചറിവാണ് രണ്ടാമത്തേത്. ആ താപോര്‍ജത്തെ രാത്രികാലത്തെ വൈദ്യതോര്‍ജമാക്കി മാറ്റാമത്രേ.

ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളെ ഹരിതവത്കരിക്കാമെന്നതാണ് മൂന്നാമത്തെ അറിവ്. അണക്കെട്ടിന്റെ അടിത്തട്ടില്‍ ഊറിക്കിടക്കുന്ന മീതേന്‍ വാതകത്തെ പിടിച്ചുകെട്ടി കത്തിച്ച് വൈദ്യുതിയുണ്ടാക്കാമെന്നാണ് ബ്രസീലിലെ ഗവേഷകര്‍ പറയുന്നത്.

ആദ്യ പരീക്ഷണം നടക്കുന്നത് സൗദി അറേബ്യയിലാണ്. വ്യാപകമാവുന്ന മരുവത്കരണം തടയുന്നതിന് വെള്ളം വേണ്ടാത്ത അക്കേഷ്യ സസ്യങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണം. ഒരു ലിറ്റര്‍ വെള്ളംകൊണ്ട് ഒരു മാസമെങ്കിലും ജീവിക്കാനുള്ള കഴിവാണ് ഈ ചെടികള്‍ക്ക് നല്‍കുന്നത്. റിയാദിനു സമീപമുള്ള തുമാരാ നേച്ചര്‍ പാര്‍ക്കില്‍ അര്‍ റിയാദ് ഡവലപ്‌മെന്റ് അതോറിറ്റിയും, ആസ്‌ട്രേലിയയിലെ കിങ്‌സ് പാര്‍ക്കിലെ ഗവേഷകരും  ചേര്‍ന്ന് നടത്തുന്ന ഈ പരീക്ഷണത്തിലെ മുഖ്യ ആയുധം സാലിസിലിക് ആസിഡ് ആണ്. പഴയ ആസ്പിരിന്റെ മുന്‍ഗാമി. ഈ ഹോര്‍മോണില്‍ മുക്കിയെടുത്ത ചെടികള്‍ ഒരു ലിറ്റര്‍ വെള്ളംകൊണ്ട് ഒരു മാസം വരെ ജീവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സാലിസിലിക് ആസിഡ് പ്രയോഗിച്ച ചെടികളില്‍ 40 ശതമാനവും ഒരു ലിറ്റര്‍ വെള്ളംകൊണ്ട് ഒരു മാസം പിടിച്ചുനിന്നപ്പോള്‍ ഇപ്രകാരം ചെയ്യാത്ത സാധാരണ അക്കേഷ്യ കുഞ്ഞുങ്ങളില്‍ കേവലം മൂന്ന് ശതമാനത്തിനു മാത്രമാണ് കൊടുംചൂടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ഈ ഹോര്‍മോണ്‍ വിത്തുകളിലോ ചെടിയുടെ ഇലകളിലോ പ്രയോഗിക്കാമത്രേ. വെള്ളം കിട്ടാത്തപ്പോള്‍ ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഓക്‌സിജന്‍ രൂപത്തെ സാലിസിലിക് ആസിഡ് പിടിച്ചു നിര്‍ത്തുമെന്ന് സയന്‍സ് ഡവലപ്‌മെന്റ് നെറ്റ് ലേഖകന്‍ ഇയാന്‍ റാന്‍ഡല്‍ പറയുന്നു. ഓക്‌സിജന്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കൈമാറ്റത്തിന് വഴിയൊരുക്കുന്ന ഇലകളിലെ സുഷിരങ്ങളുടെ(സ്റ്റൊമാറ്റ) വിസ്താരം ചുരുക്കാനും ഈ രാസവസ്തുവിന് കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

സൗദിയില്‍ അരലക്ഷത്തോളം ഇത്തരം അക്കേഷ്യ ചെടികള്‍ പിടിപ്പിച്ചുകഴിഞ്ഞുവെന്നാണ് വാര്‍ത്ത. മരുവത്കരണത്തിനെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസം പകരുന്നു.

സൗരോര്‍ജത്തെ മെരുക്കി മണല്‍ത്തരികളില്‍ സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് അബുദാബിയിലെ ശാസ്ത്രജ്ഞര്‍. ഗുരുത്വാകര്‍ഷണത്തിന്റെ സാധ്യത ഉപയോഗിച്ച് മേല്‍പ്പരപ്പില്‍ സൂക്ഷിക്കുന്ന മണല്‍ത്തരികളെ താഴേക്ക് ഒഴുക്കിക്കൊണ്ടുവന്ന് സൗരോര്‍ജത്തില്‍ ചൂടാക്കും. അതേ മണല്‍ത്തരികളില്‍ ആയിരം ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് വരെ സൂക്ഷിച്ച് രാത്രിയിലെ വൈദ്യുതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പൈലറ്റ് പദ്ധതി വിഭാവന ചെയ്യുന്നത്. മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ പ്രായോഗികമാകുമ്പോള്‍ മണലാരണ്യങ്ങളുടെ നാടുകളില്‍ അതൊരു വരദാനമായി മാറും. കാര്‍ബണ്‍ അധിഷ്ഠിത ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നന്നെ കുറയും. ഭൂഗോളത്തെ തപിപ്പിക്കുന്ന മലിനവാതകങ്ങളായ ‘ഗ്രീന്‍ഹൗസ്’ വാതകങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്യും.

പടുകൂറ്റന്‍ അണക്കെട്ടുകളുടെ അടിയില്‍ കുരുങ്ങിക്കിടക്കുന്ന മീതേന്‍ ഗ്രീന്‍ഹൗസ് വാതകത്തെ മെരുക്കാനുള്ള ശ്രമമാണ് ബ്രസീലിലെ നാഷണല്‍ സ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരെ ശ്രദ്ധേയരാക്കിയത്. അണക്കെട്ടിന്റെ ആഴങ്ങളില്‍ പ്രാണവായുവിന്റെ അഭാവത്തില്‍ ജൈവവസ്തുക്കളെ ബാക്ടീരിയകള്‍ വിഘടിപ്പിക്കുന്നു. അപ്പോള്‍ ജനിക്കുന്നത് മീതേന്‍. അണക്കെട്ടിന്റെ ആഴങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ടേക്ക് കുഴലുകളിലൂടെ വരുന്ന ജലം കൂറ്റന്‍ ടര്‍ബൈനുകളില്‍ ചിതറിത്തെറിക്കുമ്പോള്‍ ആ മീതേന്‍ സ്വതന്ത്രമാക്കപ്പെടുന്നു. അതിനാല്‍ അടിത്തട്ടിലെ ജലത്തെ ടര്‍ബൈനുകളില്‍ എത്തിക്കാതിരിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു. അടിത്തട്ടിലെ വെള്ളം മോട്ടറിന്റെ സഹായത്തോടെ മുകളിലെത്തിച്ച് ചിതറിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അപ്പോള്‍ സ്വതന്ത്രമാക്കപ്പെടുന്ന മീതെനെ മറ്റൊരു പ്ലാന്റിലെത്തിച്ച് കത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.

പദ്ധതി നടത്തിപ്പില്‍ വരുന്നതോടെ അണക്കെട്ടുകളെ ‘ഗ്രീന്‍ഡാം’ ആക്കിമാറ്റാമെന്നാണ് ഗവേഷകരുടെ വിശ്വാസം. ലോകമെമ്പാടുമുള്ള ജലവൈദ്യുത അണക്കെട്ടുകളില്‍ മീതേന്‍ സംസ്‌കരണ പരിപാടി ആരംഭിക്കുന്നതോടെ പ്രതിവര്‍ഷം ഇംഗ്ലണ്ട് (യുകെ)പുറത്തുവിടുന്നത്ര അളവ് ഗ്രീന്‍ഹൗസ് വാതകം അന്തരീക്ഷത്തിലേക്ക് വരുന്നത് ഒഴിവാക്കാമത്രേ.  

വാല്‍ക്കഷണം: മൂന്നാംകിട രാഷ്‌ട്രീയ വേഷക്കാരെ കാണുമ്പോള്‍ കവാത്തു മറക്കാന്‍ വിധിക്കപ്പെട്ട പോലീസുദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ നോര്‍വെയിലെ പോലീസ് അങ്ങനെയല്ല. അവര്‍ കൊവിഡ് രോഗത്തിനെതിരെ കടുത്ത പോരാട്ടത്തിലാണ്. ആ പോ

രാട്ടത്തിന് ആര് എതിരെ വന്നാലും അവര്‍ വിട്ടുകൊടുക്കാറില്ല. ആ നീതി നിഷ്ഠയ്‌ക്കും ധൈര്യത്തിനുമുന്നില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി എര്‍ണസോള്‍ബെര്‍ഗിന് നഷ്ടപ്പെട്ടത് 20000 നോര്‍വീജിയന്‍ ക്രൗണ്‍. അതായത് 1.76 ലക്ഷം രൂപ. ചട്ടംലംഘിച്ച് അവര്‍ 13 അതിഥികളെ ആഘോഷത്തിന് ക്ഷണിച്ചു. അനുവദനീയമായ അതിഥികളുടെ എണ്ണം 10 പേര്‍ മാത്രം. മൂന്നുപേര്‍ കൂടുതല്‍. പ്രധാനമന്ത്രി ചട്ടം ലംഘിച്ചത് പോലീസ് കണ്ടുപിടിച്ചു. വിഷയം വിവാദമായി. കൊവിഡ് പ്രതിരോധത്തില്‍ തനിക്കുവന്ന വീഴ്ചയില്‍ പ്രധാനമന്ത്രി പരസ്യമായി ക്ഷമായാചനം നടത്തി. പക്ഷേ പോലീസ് പിഴ ഈടാക്കുക തന്നെ ചെയ്തു. കൃത്യം 1.76 ലക്ഷം രൂപ. നോര്‍വീജിയന്‍ പോലീസിന് സ്വസ്തി.

Tags: waterEnvironmental Impact Assessment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.