Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കിഫ്ബിയുടെ പേരില്‍ പാറ ഖനനം വ്യാപകം; മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എല്ലാത്തിനും കൂട്ട്, പ്രളയത്തിലും പാഠം പഠിക്കാതെ സര്‍ക്കാര്‍

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 17, 2021, 02:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: കിഫ്ബിയുടെ പേരിലുള്ള റോഡ് നിര്‍മ്മാണത്തില്‍ വലിയ തോതിലുള്ള അഴിമതിയും കൃത്രിമവുമെന്ന് പരാതി. സംസ്ഥാന പാതയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത് റോഡ് നിര്‍മാണത്തിന്റെ പേരില്‍ അതീവ പരിസ്ഥിതി ലോല മേഖല കൂടിയായ സ്ഥലത്ത് നടക്കുന്നത് വന്‍തോതിലുള്ള പാറപൊട്ടിക്കല്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തില്‍ വലിയ തോതില്‍ പാറപൊട്ടിച്ചെടുക്കുന്നതായി കാട്ടി ഏലപ്പാറ സ്വദേശി പുത്തന്‍പുരയ്‌ക്കല്‍ പി. രാജു, കൊച്ചുകരുന്തരവി തടത്തില്‍ സന്തോഷ് ടി.എസ്. എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പേരില്‍ അഴിമതിയോ സ്വജനപക്ഷാപാതമോ ഉണ്ടാകില്ലെന്നും അവകാശപ്പെടുന്നു.

എന്നാല്‍ കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ മേമഖ ഭാഗത്ത് റോഡിന് വീതി കൂട്ടി ആഴത്തില്‍ പാറ ഖനനം ചെയ്തെടുത്തിരിക്കുന്നു. ഏലപ്പാറ ടൗണ്‍ കഴിഞ്ഞുള്ള മുസ്ലിം പള്ളിക്ക് സമീപം പട്ടയഭൂമിയില്‍ മറ്റുള്ളവരെ സംരക്ഷിക്കാനായി കൃഷി നശിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടി. ഇവിടെ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ഒന്നാം മൈല്‍ മുതലുള്ള ഭാഗത്ത് റോഡിന്റെ മറവില്‍ 100-500 മീറ്റര്‍ വരെ ഉള്ളിലേക്ക് കയറി സ്ഥലമുടമകള്‍ക്ക് പണം നല്‍കി പാറ ഖനനം നടത്തിയിട്ടുണ്ട്. ചിന്നാര്‍ കവലയില്‍ എസ്റ്റേറ്റ് സ്ഥലം നല്‍കില്ലെന്ന പേരില്‍ യഥാര്‍ത്ഥ പ്ലാനില്‍ നിന്ന് മാറ്റി സര്‍ക്കാരിന് അധിക ബാധ്യത വരുന്ന രീതിയിലാണ് നിര്‍മാണം.  

ഇവിടെ വന്‍തോതില്‍ പാറപൊട്ടിച്ചുള്ള നിര്‍മ്മാണം നടത്തുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്ന പരാതിയുമുയരുന്നു. വീട് വയ്‌ക്കാന്‍ പാറപ്പൊട്ടിക്കുന്നതിന്  അനുമതി നല്‍കാത്ത മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും പലയിടത്തും നിര്‍മ്മാണം കൃത്യമായല്ല നടക്കുന്നതെന്നും റോഡിലെ വളവുകള്‍ പോലും നിവര്‍ത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു.  

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഇടത്-വലത് നേതാക്കള്‍ രംഗത്തെത്തി. പൊതുമരാമത്ത് നിരത്ത്‌വിഭാഗം, മൈനിങ് ആന്റ് ജിയോളജി, ആര്‍ഡിഒ തുടങ്ങിയവര്‍ക്കാണ് ഇരുവരും പരാതി നല്‍കിയത്. വിഷയത്തില്‍ തീരുമാനം ആകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.  

അതേസമയം ഇത്തരത്തിലൊരു പരാതി അറിഞ്ഞില്ലെന്ന് പീരുമേട് തഹസില്‍ദാര്‍ സതീഷ് പറയുന്നു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: idukkiMiningRockകിഫ്ബി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 21 ക്വാറികള്‍ക്ക് കൂടി അനുമതി നല്‍കും

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

പുതിയ വാര്‍ത്തകള്‍

ശശി തരൂരിന്‌റെ കൂറ് മോദിയോടെന്ന് ഉണ്ണിത്താന്‍, വിളിച്ചു വരുത്താന്‍ നിലമ്പൂരില്‍ നടക്കുന്നത് സംബന്ധമല്ലെന്നും പരിഹാസം

ഗവർണറെ മന്ത്രി അപമാനിച്ചു; ശിവൻകുട്ടിയുടേത് തെറ്റായ കീഴ് വഴക്കം, വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ

കോൺഗ്രസിനെതിരെ തുറന്നടിച്ച് തരൂർ; നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്, നിലമ്പൂർ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നും ശശി തരൂർ

ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച് മന്ത്രി ശിവൻകുട്ടി; രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി

കൊച്ചി ടസ്‌കേഴ്സിന് 538 കോടി നല്‍കണമെന്ന ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

മയക്കുമരുന്നിന് അടിമയായി മാസങ്ങളോളം ജയിലിൽ കിടന്നു, പിന്നീട് നായക വേഷത്തിലും വില്ലൻ വേഷത്തിലും പ്രശസ്തി നേടി : ഇപ്പോൾ പ്രഭാസിനൊപ്പം 

പരീക്ഷണത്തിനിടെ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

കൂടുതൽ മുൻകരുതലുകൾ ഇനി അനിവാര്യം ; അന്താരാഷ്‌ട്ര വിമാന സർവീസുകൾ 15% കുറയ്‌ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ 

സദാചാര വിചാരണ: കണ്ണൂരില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭാരതം-ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം; പുതുമോടിയില്‍ ഇംഗ്ലീഷ് പരീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies