Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷുപ്പുലരി ഓര്‍മ്മിപ്പിക്കുന്നത്

കാര്‍ഷിക സമൃദ്ധിയുടെ കൈപ്പുണ്യമായി ഇതിനെ പലരും വിലയിരുത്തുന്നു. ഒരര്‍ഥത്തില്‍ അത് ശരിയാണ്. കൃഷിപ്പണിയുടെ മുന്നൊരുക്കത്തിന് ശുഭകരമായ തുടക്കമാവുന്നത് വിഷു നാളോടു കൂടിയാണ്. വടക്കന്‍ കേരളത്തില്‍ വിഷു ദിനത്തോടനുബന്ധിച്ചും മുന്നോടിയായും ഒരു കിളി പാട്ടുംപാടി പറന്നലയാറുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 13, 2021, 10:38 pm IST
inSamskriti

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നിമിഷത്തിലേക്ക് വീണ്ടും ആ സുന്ദരദിനം എത്തിയിരിക്കുന്നു. നമ്മുടെ പ്രിയ വിഷു. മനുഷ്യമനസ്സില്‍ ആഹ്ലാദവും ആര്‍ദ്രതയും സ്‌നേഹവും നിര്‍വൃതിയും നിറയ്‌ക്കുന്നവയാണ് ഓരോ ഉത്സവവും. അതില്‍ അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് വിഷു.

വിഷമില്ലാത്ത മനസ്സുകള്‍ രമ്യതയോടെ, ഇഴയടുപ്പത്തോടെ കൂടിച്ചേരുമ്പോഴുള്ള അനിതര സാധാരാണമായ അവസ്ഥയാണ് വിഷുനാളിലേത്.

കാര്‍ഷിക സമൃദ്ധിയുടെ കൈപ്പുണ്യമായി ഇതിനെ പലരും വിലയിരുത്തുന്നു. ഒരര്‍ഥത്തില്‍ അത് ശരിയാണ്. കൃഷിപ്പണിയുടെ മുന്നൊരുക്കത്തിന് ശുഭകരമായ തുടക്കമാവുന്നത് വിഷു നാളോടു കൂടിയാണ്. വടക്കന്‍ കേരളത്തില്‍ വിഷു ദിനത്തോടനുബന്ധിച്ചും മുന്നോടിയായും ഒരു കിളി പാട്ടുംപാടി പറന്നലയാറുണ്ട്. ‘വിത്തും കൈക്കോട്ടും’ എന്നത്രേ ആ കിളി എല്ലാവരെയും ഓര്‍മിപ്പിക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ ഊടുംപാവും കിളിക്കു പോലും മനസ്സിലാവുന്ന രീതി അല്‍ഭുതാവഹമല്ലേ. പ്രകൃതിയുടെ ഉര്‍വരതയിലേക്ക് ചിറകിട്ടടിക്കുന്ന കിളിയും ആ കിളിയുടെ സ്വരശുദ്ധിയിലേക്ക് പ്രതീക്ഷാനിര്‍ഭരതയോടെ ഇറങ്ങിച്ചെല്ലുന്ന മനുഷ്യരും ഒത്തുചേരുമ്പോള്‍ തന്നെ അനിതര സുന്ദരമായ ഒരു താളം പരുവപ്പെടുകയാണ്.

അങ്ങനെ തുടിച്ചുയരുന്ന താളത്തിനൊത്ത് ജീവിക്കുമ്പോഴാണ് ദയാപരമായ മനുഷ്യത്വത്തിന്റെ സാരള്യം പൂത്തുലയുന്നത്. എന്നും ഓര്‍മ്മയില്‍ വസന്തോത്സവമായി പരിലസിക്കുന്ന ഉത്സവങ്ങളെ പ്രതീക്ഷിച്ച് നാമിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.

താളം നഷ്ടമായാല്‍ കോളിളക്കമാവുമെന്ന് ആര്‍ക്കാണറിയാത്തത്.2019 അവസാനം മുതല്‍ മാനവികതയുടെ താളം ഒരു മഹാമാരി കവര്‍ന്നെടുത്തിരിക്കുകയാണ്.പണവും ഔദ്യോഗിക സംവിധാനവും സൗകര്യങ്ങളും വിരല്‍ത്തുമ്പിലെന്ന് അഹങ്കരിച്ചിരുന്നവരുടെ താളം ഒരു പരമാണു നിഷ്പ്രയാസം തെറ്റിച്ചു. പാവപ്പെട്ടവനേയും പണക്കാരനേയും ഒരുപോലെ ആ പരമാണു സ്‌നേഹിച്ചു, കെട്ടിപ്പിടിച്ചു.അതിന്റെ ഭയാനകതയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ലോകത്തോട് നമ്മുടെ വിഷുവിന് പറയാന്‍ ഒന്നേയുള്ളൂ; അതിതാണ്: ‘പ്രകൃതിയിലേക്ക് മടങ്ങൂ,വികൃതി ഉപേക്ഷിക്കൂ’.

വിഷുവിന്റെ ആത്യന്തികമായ സന്ദേശം മണ്ണിന്റെ മണമറിയൂ എന്നതത്രേ. മണ്ണില്‍ നിന്നും വിണ്ണിലേക്ക് നോക്കല്‍ നല്ലതു തന്നെ. എന്നാല്‍ മണ്ണിനെ മറക്കാന്‍  

പാടില്ല. മണ്ണ് മറന്നാല്‍ വിണ്ണില്ല. മണ്ണൊരുക്കാനും വിത്തെറിയാ

നും കാര്‍ഷികവൃത്തിക്കായി ഒരുക്കം നടത്താനും വിഷു ഓര്‍മിപ്പിക്കുമ്പോള്‍ അത് നെഞ്ചേറ്റുക എന്നതത്രേ കാലം നമ്മോട് ആവശ്യപ്പെടുന്നത്.

പടക്കം പൊട്ടിച്ചും കണിവച്ചും കരളു ശുദ്ധമാക്കി വിഷു സന്ദേശത്തില്‍  

നാം മുഴുകുമ്പോള്‍ മണ്ണിന്റെ മനസ്സിലേക്കു  

നാം സ്‌നേഹത്തിന്റെ അമൃതധാരയൊഴുക്കണം. സംതൃപ്ത ജനകമായ മണ്ണിന്റെ മാറില്‍നിന്ന്  

പൊട്ടി വിരിഞ്ഞു വരുന്ന വിളകളില്‍ നിന്ന് നമുക്കു ഊര്‍ജ്ജം നേടാനാവും. ആ ഊര്‍ജ്ജത്തിന്റെ നേര്‍ക്കാഴ്ചയാണ് പാദസരമണികള്‍ പോലെ ചിരിച്ചു  

നില്‍ക്കുന്ന കണിക്കൊന്ന. അങ്ങനെ നേടുന്ന ഊര്‍ജ്ജത്തെ ഒരു പരമാണുവിനും കീഴ്‌പ്പെടുത്താനാവില്ല.

ക്ഷുദ്രകീടങ്ങളെയും ദുര്‍വ്വാസനകളെയും പടക്കം  

പൊട്ടിച്ച് അകറ്റിനിര്‍ത്തുകയും ഫലസമൃദ്ധിയുടെ പൊലിമ പൊന്‍കണിയിലൂടെ മനസ്സില്‍ പതിയുകയും ചെയ്താല്‍ എല്ലാ ദുരിതദുഃഖങ്ങളില്‍ നിന്നും നമുക്കു മോചനം കിട്ടും. അങ്ങനെ പുതിയൊരു വിഭാതം പൊട്ടിവിരിയും. രാവും പകലും ഒരേ സമയദൈര്‍ഘ്യത്തില്‍ വരുന്ന വിഷു പ്രകൃതിയും പുരുഷനും ഒരേ പോലെയെന്ന സന്ദേശമാണ് ഉയര്‍ത്തുന്നത്. അതിനെ തുടര്‍ന്ന് ഒരു പുതുവര്‍ഷം വരികയാണ്. അതിന്റെ സമൃദ്ധി വിളിച്ചോതി കൈ നീട്ടമായി വിഷു ഓരോ കൈയിലും പൊന്‍നാണ്യമായി വീഴുന്നു.

‘മറക്കുവതെങ്ങനെ വിഷുപ്പക്ഷീ

നിന്‍ പാട്ടില്‍ മതിമയങ്ങിയുറങ്ങുകില്ല

ഞാനീമണ്ണിന്റെ സ്‌നേഹംചാലിച്ചു

നെറ്റിയില്‍പുരട്ടും’

എന്നു നമുക്കു പാടാം. എല്ലാ അശുഭ ചിന്തകള്‍ക്കും മീതെ പ്രതീക്ഷയുടെ വിഷുപ്പുലരി പൊട്ടി വിരിയട്ടെ. കണിക്കൊന്നയുടെ മധുരോദാര നിറവിലേക്കു നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാം.

കെ. മോഹന്‍ദാസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.