Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാവ്യഗംഗയിലെ സ്‌നേഹബിംബങ്ങള്‍

പത്താം നൂറ്റാണ്ട് കര്‍ണാടകത്തിന്റെ ആത്മീയ സാംസ്‌കാരിക വീഥിയില്‍ എഴുതുന്നത് ഐതിഹാസികമായ ചരിത്രമാണ്. പംപാ, ശ്രീപൊന്ന, റണ്ണ എന്നിവര്‍ ചേര്‍ന്ന 'ത്രിരത്‌നങ്ങള്‍' ആ കാലത്തിന്റെ ചൈതന്യധന്യമായ നാദമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Apr 8, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പത്താം നൂറ്റാണ്ട് കര്‍ണാടകത്തിന്റെ ആത്മീയ സാംസ്‌കാരിക വീഥിയില്‍ എഴുതുന്നത് ഐതിഹാസികമായ ചരിത്രമാണ്. പംപാ, ശ്രീപൊന്ന, റണ്ണ എന്നിവര്‍ ചേര്‍ന്ന ‘ത്രിരത്‌നങ്ങള്‍’ ആ കാലത്തിന്റെ ചൈതന്യധന്യമായ നാദമാണ്.  

ആത്മീയ സൗഭഗങ്ങളുടെ വിശുദ്ധിയും സങ്കല്‍പ്പവുമുണര്‍ത്തി സമൂഹത്തിന്റെ സമ്പൂര്‍ണമായ ഉന്നതിയാണ് ജനപ്രിയ കവിയായ റണ്ണാ ലക്ഷ്യമിട്ടത്. ഭാരതീയമായ പുരാണേതിഹാസങ്ങളില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് റണ്ണാ സാഹിതീ സഞ്ചാരത്തില്‍ ശോഭനീയമായ വിജയം നേടുന്നത്.  

കര്‍ണാടകത്തിലെ മുഡുവോവണ്‍ ജില്ലയിലാണ് റണ്ണായുടെ ജനനം. വളക്കച്ചവടക്കാരുടെ കുടുംബമായിരുന്നു അത്. പ്രാഥമിക വിഭ്യാഭ്യാസം നേടിയ ശേഷം സംസ്‌കൃതി, ഗ്രന്ഥങ്ങളിലൂടെയും സഞ്ചാരത്തിലൂടെയുമാണ് ആത്മീയമൂല്യങ്ങള്‍ റണ്ണായുടെ ഹൃദയത്തില്‍ വെളിച്ചമാകുന്നത്. തീര്‍ഥങ്കര പരമ്പരയുടെ സൂക്ഷ്മപഠനത്തിലൂടെ ജൈനതത്ത്വസംഹിതയുടെ ജ്ഞാന ബോധത്തില്‍ പ്രവേശിച്ച റണ്ണാ കവിതയുടെ മഹാകാശങ്ങളില്‍ ജ്വലിക്കാന്‍ തുടങ്ങി.  

പുരാതന കന്നഡ ഭാഷയായ ‘ഹളേ ഗന്നഡ’ യിലാണ് ആ കൗതുകങ്ങള്‍ ചിറകുവിരിക്കുന്നത്. പടിഞ്ഞാറന്‍ ഗംഗാവംശത്തിന്റെ മന്ത്രിമുഖ്യനായ ചൗണ്ഡരായന്റെ ആശിസ്സും ആശീര്‍വാദവും തേടി റണ്ണാ കവിത്വത്തിന്റെ വിസ്മയ വീഥികളില്‍ ചരിച്ചു. സാമാന്യ ജനങ്ങളുടെയും സഹൃദയരുടെയും അംഗീകാരവും പ്രീതിയും നേടിയ റണ്ണാ കവിതയുടെ സ്‌നേഹപഥങ്ങളില്‍ നന്മയുടെ വിത്തുകളാണ് വിതച്ചത്.  

ചാലൂക്യ സാമ്രാജ്യത്തിന്റെ ഉദയത്തോടെ രാജാ സത്യാശ്രയന്റെ പിന്‍ഗാമിയായെത്തിയ തൈലപന്‍ രണ്ടാമന്റെ ആസ്ഥാനകവി പദത്തില്‍ റണ്ണാ അവരോധിതനായി. മാനുഷ്യകത്തിന്റെ സ്‌നേഹബിംബങ്ങളില്‍ ജനമനസ്സില്‍ ഇടം നേടിയ ഗുരു റണ്ണായെ ‘കവി ചക്രവര്‍ത്തി’യെന്ന ബിരുദ നാമധേയം നല്‍കി രാജാവ് ആദരിക്കുകയായിരുന്നു.  

രണ്ടാം തീര്‍ഥങ്കരനായ അജിതനാഥന്റെ യോഗാത്മക ജീവനചരിതമാണ് റണ്ണായുടെ പ്രകൃഷ്ട കൃതിയായ ‘അജിത പുരാണം’. പട്ടാളമേധാവിയായ നാഗവര്‍മന്റെ പത്‌നി അത്തിമബെയുടെ നിരന്തരമായ പ്രോത്സാഹനം ചമ്പൂശൈലിയിലെഴുതിയ ഈ രചനയുടെ പിന്നിലുണ്ടെന്ന സൂചന കാണാം. വിഖ്യാതമായ ‘പരശുരാമചരിതം’ എന്ന കൃതി ഗംഗാവംശത്തിന്റെ സചിവ മുഖ്യനും സൈന്യാധിപനുമായ ചാമുണ്ഡരായരെക്കുറിച്ചുള്ള സ്തുതി ഗീതകങ്ങളാണ്.  

സാക്ഷാല്‍ പരശുരാമന്റെ വിക്രമധന്യമായ ജീവിതബിംബത്തെ പ്രതീകാത്മകമായി സ്വീകരിച്ചാണ് ചാമുണ്ഡരായരെ പ്രകീര്‍ത്തിക്കുന്നത്. അതിശയോക്തിപരമെങ്കിലും ഭാവസത്യത്തിന്റെ നിലാവിലാണ് കാവ്യം ശോഭിക്കുന്നത്. ‘റണ്ണാ കാണ്ഡ’ എന്ന ‘പദാര്‍ഥ ഗ്രന്ഥ’ത്തിന്റെ പന്ത്രണ്ടു കാണ്ഡം മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്.  

വീരചരിതങ്ങളുടെ ഐതിഹ്യപ്പെരുമകള്‍ പാടിപ്പുകഴ്‌ത്തുന്ന ആ കാലഘട്ടത്തിന്റെ സാഹസിക ഗാഥയാണ് ‘സാഹസഭീമ വിജയം’ അഥവാ ‘ഗദായുദ്ധം’. ഈ രചന റണ്ണായുടെ പ്രകൃഷ്ട രചനകളില്‍ പ്രാഥമ്യമര്‍ഹിക്കുന്നു. മാധ്യമപാണ്ഡവനായ ഭീമനുമായി പ്രതീകഭംഗ്യാസമരസപ്പെടുത്തി ചാലൂക്യരാജാവായ സത്യരായന്റെ കര്‍മചരിതത്തെ ഘോഷിക്കുകയാണ് ഗ്രന്ഥം. ‘ചക്രേശ്വര ചരിതെ’ എന്ന വിശിഷ്ട രചന ആത്മീയ വിഭൂതിയുടെ ദിവ്യസന്ദേശവുമായി ജനഹൃദയങ്ങളില്‍ ഇടം നേടുന്നു.  

ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന്റെ നാള്‍ വഴികളിലാണ് സുകൃത കവിയായി റണ്ണാ പ്രാമാണ്യം കുറിച്ചത്. കേവലം മുഖസ്തുതികളോ സാഹസിക ചരിതങ്ങളോ മാത്രമായിരുന്നില്ല ആ കാവ്യസമ്പുടങ്ങള്‍.  

സാമൂഹ്യ പരിവര്‍ത്തനാഹ്വാനങ്ങളും മാനവത തേടുന്ന മഹാമന്ത്രണങ്ങളും പൈതൃകധാരയുടെ ചിരന്തന സങ്കല്‍പ്പങ്ങളും മഹാകവി റണ്ണായുടെ ഉദാത്തരചനകളുടെ അന്തര്‍നാദമാണ്. സംസ്‌കൃതി സമസ്യകളില്‍ ആ കാവ്യഗംഗ വിലയം ചെയ്യുന്നു.              

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

India

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

India

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

India

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

India

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies