Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബിജെപി വിരോധത്തിന്റെ വികൃത മുഖം

അധോലോക സംഘങ്ങളും ഭീകരവാദികളും ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഭരിക്കുന്നവരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. എന്‍ഐഎ അന്വേഷിക്കുന്ന സച്ചിന്‍ വാസെ കേസില്‍ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 7, 2021, 12:07 pm IST
inEditorial

ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന രാഷ്‌ട്രീയ കക്ഷികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ കൊണ്ടുനടക്കുന്ന ബിജെപി വിരുദ്ധ രാഷ്‌ട്രീയത്തിന്റെ തനിനിറമാണ് മഹാരാഷ്‌ട്രയിലെ ഭരണ സഖ്യത്തില്‍നിന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതോടെ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിങ് തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുകയും, സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതോടെ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടുവെങ്കിലും മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപി അത് നിരസിക്കുകയായിരുന്നു. രാജിയല്ല, അന്വേഷണമാണ് ആദ്യം വേണ്ടതെന്ന നിലപാടാണ് മന്ത്രിയുടെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. ഈ മന്ത്രിയെ രക്ഷിക്കാന്‍ എന്തെങ്കിലുമൊരു വഴിയുണ്ടോയെന്ന് നോക്കുകയായിരുന്നു. ബാറുടമകളില്‍ നിന്നും മറ്റും മാസംതോറും 100 കോടി രൂപ പിരിച്ചു നല്‍കണമെന്ന് ആഭ്യന്തര മന്ത്രിയെന്ന നിലയ്‌ക്ക് അനില്‍ ദേശ്മുഖ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിന്‍ വാസെയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് പരംബീര്‍ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരില്‍ കണ്ട് നല്‍കിയ കത്തില്‍ പറയുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വാസെ ഇപ്പോള്‍ ജയിലിലാണ്.

അധോലോക സംഘങ്ങളും ഭീകരവാദികളും ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഭരിക്കുന്നവരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. എന്‍ഐഎ അന്വേഷിക്കുന്ന സച്ചിന്‍ വാസെ കേസില്‍ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജനവിധി അനുകൂലമായിരുന്നിട്ടും ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്തി ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് എന്തിനാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യം വന്നിരിക്കുകയാണ്. നരേന്ദ്ര മോദിക്കൊപ്പം നിന്നാല്‍ അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നതിനാലാണ് ഈ പാര്‍ട്ടികള്‍ അവസരവാദ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചത്. പണപ്പെട്ടി നിറയ്‌ക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും ഇവര്‍ മടിച്ചില്ല. സച്ചിന്‍ വാസെക്കെതിരായ കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അറപ്പില്ലാതെ പയറ്റുന്ന അധാര്‍മിക രാഷ്‌ട്രീയത്തിന്റെ ചെറിയൊരംശം മാത്രമാണ്. അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതോടെ സര്‍ക്കാരിന്റെ കൂടുതല്‍ ബീഭത്സമായ മുഖം വെളിപ്പെടും. ബിജെപിയെ അധികാരത്തിന് പുറത്തു നിര്‍ത്താന്‍ കഴിഞ്ഞതില്‍ ആഘോഷിച്ച മാധ്യമങ്ങള്‍ അഴിമതി സഖ്യമായ മഹാ വികാസ് അഘാഡി അഴുകിനാറുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുന്നു എന്നാണ് ആക്ഷേപം. കര്‍ണാടകയിലും മധ്യപ്രദേശിലും പോണ്ടിച്ചേരിയിലുമൊക്കെയുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമായതിനെത്തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതാണ് കാരണം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പതിവുള്ള കാര്യമാണിത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ബിജെപി ഉപയോഗിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്! ഒരു വിഭാഗം മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുന്നു. എന്നാല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താന്‍ ഏതുതരത്തിലുള്ള സഖ്യവുമാകാം!! അത് മഹത്തായ ജനാധിപത്യം!!! ഇതാണ് മഹാരാഷ്‌ട്രയില്‍ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ച് വിജയിച്ചശേഷം മറുകണ്ടം ചാടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു ശിവസേന. ബദ്ധശത്രുക്കളായിരുന്ന കോണ്‍ഗ്രസ്സും എന്‍സിപിയും ഒപ്പംചേര്‍ന്നു. യഥാര്‍ത്ഥത്തില്‍ അഴിമതിക്കുള്ള ഒരു സംവിധാനം മാത്രമായിരുന്നു ഇത്. ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത ഭരണത്തില്‍ സജീവമായി നടന്ന ഒരേയൊരു കാര്യവും ഇതാണ്. ‘വാസെഗേറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്‍ അഴിമതി അധികാരത്തില്‍ തുടരാനുള്ള ശിവസേനാ സര്‍ക്കാരിന്റെ ധാര്‍മികാവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്. കൂടുതല്‍ ജനരോഷം ക്ഷണിച്ചുവരുത്താതെ രാജിവച്ചൊഴിയുകയാണ് ഈ സര്‍ക്കാര്‍ ചെയ്യേണ്ടത്.

Tags: keralabjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.