Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കര്തലുള്ള മന്‌സന്‍

അന്തംസിന്റെ കോവിഡ് കാല വിനോദങ്ങളിലൊന്നായിരുന്നു 'എന്തൊരു കര്തലാണീ മന്‌സന്' എന്ന മലബാറിയന്‍ ഹാഷ്ടാഗ്. മ്മടെ മുഖ്യമന്ത്രി പിണറായി വിജയനെ കഴുകിയുണക്കി തേച്ച് മിനുക്കിയെടുക്കാനുള്ള ബ്രിട്ടാസ് ആന്‍ഡ് കമ്പനിയുടെ ചെപ്പടി വിദ്യകളിലൊന്നായിരുന്നു അത്.

എം. സതീശന്‍ by എം. സതീശന്‍
Mar 21, 2021, 05:00 am IST
in Article

അന്തംസിന്റെ കോവിഡ് കാല വിനോദങ്ങളിലൊന്നായിരുന്നു ‘എന്തൊരു കര്തലാണീ മന്‌സന്’ എന്ന മലബാറിയന്‍ ഹാഷ്ടാഗ്. മ്മടെ മുഖ്യമന്ത്രി പിണറായി വിജയനെ കഴുകിയുണക്കി തേച്ച് മിനുക്കിയെടുക്കാനുള്ള ബ്രിട്ടാസ് ആന്‍ഡ് കമ്പനിയുടെ ചെപ്പടി വിദ്യകളിലൊന്നായിരുന്നു അത്.  

കോവിഡ്കാല തള്ളുമായി എല്ലാ വൈകുന്നേരവും പിണറായി വിജയന്‍ കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഒരു മണിക്കൂര്‍ നേരം നാട്ടുകാര്‍ക്ക് ക്ലാസെടുക്കുന്നു. രാവിലെ ഉണരണം, പല്ലു തേയ്‌ക്കണം എന്ന് തുടങ്ങി രാത്രി ഉറങ്ങുന്നത് വരെ മലയാളികള്‍ എന്തൊക്കെ ചെയ്യണം എന്നതായിരുന്നു ക്ലാസിന്റെ ഒരു ഭാഗം. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാര്‍ കോവിഡിനെ തുരത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യുമ്പോഴാണ് ഇവിടെ വൈകുന്നേരത്തെ ട്യൂഷന്‍ ക്ലാസ് തകര്‍ക്കുന്നത്. പ്രവാസികള്‍ക്ക്, നിത്യവേല ചെയ്ത് കഴിയുന്ന സാധാരണക്കാര്‍ക്ക്, ആഹാരമില്ലാതെ വലയുന്ന നാട്ടുകാര്‍ക്ക് വിജയന്‍ സഖാവ് തള്ളിത്തരുന്ന ഭക്ഷണമായിരുന്നു ഈ കരുതല്‍. ഓരോ ദിവസത്തെയും തള്ള് കഴിയുമ്പോള്‍ പിആര്‍ ആര്‍മി പുറത്തിറങ്ങും. വിജയന്റെ പടമിടും. ‘എന്തൊര് കര്തലാണ് ഈ മന്‌സന്‍’ എന്ന് കലാപരമായി അതിന്റെ പുറത്ത് എഴുതിപ്പിടിപ്പിക്കും. പടം മാത്രമല്ല സില്‍മയുമുണ്ട് കൂട്ടിന്. നിലവിളിക്കും പോലെ ഒരു പാട്ടും… ‘നന്മയുള്ള ലോകമേ….’

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടായി പറയുന്നതിനൊക്കെ മുള്ളും മുനയും വെച്ച് തറുതല പറയുകയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദ്ധതികളൊക്കെയും സ്വന്തം ക്രെഡിറ്റിലാക്കി തള്ളുകയുമായിരുന്നു ട്യൂഷന്‍ ടീച്ചറുടെ മറ്റൊരു കലാപരിപാടി. ആത്മനിര്‍ഭര്‍ ഭാരത് അടക്കം രാജ്യത്തിന് കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്ന സ്വന്തം കാലില്‍ നില്‍ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴൊക്കെ പണമെവിടെ, പണമെവിടെ എന്ന് ആക്രാന്തം പിടിച്ച് അലമുറയിട്ട ധനമന്ത്രിയുണ്ടായിരുന്നു കൂട്ടിന്.  

അമേരിക്കയിലെ കോവിഡ് രോഗിക്ക് ടീച്ചറമ്മ മരുന്ന് കൊടുത്തെന്ന്, ബിബിസിക്കാര്‍ക്ക് പ്രത്യേകം ട്യൂഷന്‍ തരപ്പെടുത്തിക്കൊടുത്തെന്ന്, യുഎന്നില്‍ പ്രബന്ധിച്ച് അര്‍മാദിച്ചെന്ന്, ലോകം മുഴുവന്‍ ടീച്ചറമ്മയെയും ടീച്ചറപ്പനെയും വാഴ്‌ത്തുകയാണെന്ന്, പ്രവാസികള്‍ക്ക് രണ്ട് ലക്ഷം കൂടും കിടക്കയും ഒരുക്കുമെന്ന്, ക്യൂബയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ കൊണ്ടുവന്ന് മറിക്കുമെന്ന്, ഒടുവില്‍ രാജ്യത്തെ മിടുക്കരായ ആരോഗ്യവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടപ്പോള്‍ ദാണ്ടെ അതിപ്പം ഇവിടെ നിര്‍മ്മിച്ച് മൂടോടെ എല്ലാവരെയും സുഖപ്പെടുത്തിത്തരുമെന്ന്….. തള്ളിയിട്ടും തള്ളിയിട്ടും തീരാത്ത തള്ളായിരുന്നു. ഓരോ തള്ളിനും ബിജിഎം ആയി ആ നിലവിളി മുഴങ്ങും… നന്മയുള്ള ലോകമേ……

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കോവിഡില്‍ നിന്ന് മുക്തരാകുമ്പോഴും ഇവിടെ കര്തലുള്ള മന്‌സന്റെ തള്ള് മാത്രമാണ് മിച്ചം. വാക്‌സിനേഷനില്‍ പോലും കൃത്യത കാണിക്കാത്ത സര്‍ക്കാരാണ് വിജയന്റേത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. ഇമ്മാതിരി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ സംസ്ഥാനദ്രോഹികളാക്കുകയായിരുന്നു തള്ള് മൂത്തിരുന്ന കാലത്ത് പിആര്‍ ആര്‍മിയുടെ പണി. അതേറ്റെടുത്ത് തെറിവിളിയുമായി അന്തംസ് സൈബറിടങ്ങളില്‍ അഴിഞ്ഞാടുകയും ചെയ്യും.  

തള്ളുന്നത് ഒരു സ്വഭാവമായതിനാല്‍ അത് കോവിഡില്‍ തുടങ്ങിയതാണെന്ന് പറയാനാവില്ല. എന്നാല്‍ ബ്രിട്ടാസ് ആന്‍ഡ് കമ്പനി വിജയന്റെ ആ ദൗര്‍ബല്യം മുതലാക്കി സര്‍ക്കാരിന് ക്രെഡിറ്റുണ്ടാക്കാന്‍ പ്രത്യേക തള്ളല്‍ എപ്പിസോഡുകളുണ്ടാക്കുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ബ്രണ്ണന്‍ തള്ള് മുതല്‍ കോവിഡ് തള്ള് വരെയുള്ള പട്ടികയെടുത്താല്‍ ഏതായിരുന്നു മികച്ചതെന്ന് കണ്ടെത്തുക പ്രയാസമാകും. ആറ് മണി സീരിയല്‍ പോരാഞ്ഞാണ് ചാനലുകള്‍ക്ക് അങ്ങോട്ട് പണം കൊടുത്ത് ബ്രിട്ടാസും വീണാജോര്‍ജുമൊക്കെ അവതാരകരായി ‘നാം മുന്നോട്ട്’ എന്ന് പ്രത്യേക ടെലിഫിലിം സീരീസ് ആരംഭിച്ചത്. എടുത്ത നടപടികളും ഒപ്പുവെച്ച കരാറുകളുമടക്കം മുന്നോട്ടുവെച്ചതെല്ലാം പിന്‍വലിച്ച ഉരുപ്പടികളാണ് ‘നാം മുന്നോട്ട്’ എന്ന കലാപരിപാടിക്കിറങ്ങിയതെന്നതാണ് ഏറെ കൗതുകം.

ഒടുവില്‍ തെരഞ്ഞെടുപ്പ് വന്ന് മൂക്കില്‍ പിടിച്ചപ്പോള്‍ പിന്നെയും വിജയന്‍ സഖാവ് ആറ് മണി പരിപാടിയുമായി എത്തിയിട്ടുണ്ട്. കോവിഡ് മുതല്‍ ചൂട് വരെയാണ് ഇപ്പോളത്തെ വിഷയങ്ങള്‍. ചൂട് കാലമാണ്, വെള്ളം ധാരാളം കുടിക്കണം, വെയിലത്ത് നടക്കരുത്. കുട കരുതണം, ടാറിട്ട റോഡില്‍ ചെരുപ്പിട്ട് നടക്കണം,  കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കണം തുടങ്ങി വിജയന്‍ സഖാവിന്റെ കര്തലിന് ഇത്രയായിട്ടും ഒരു കുറവുമില്ല. പണ്ടും കര്തലിന്റെ മറവില്‍ ചോദ്യം ചോദിക്കുന്നവരെ പുച്ഛിക്കുകയും ഇപ്പോഴാണോ ഇതൊക്കെ എന്ന് കയര്‍ക്കുകയും വിജയന് ഹരമായിരുന്നു. ആരും മിണ്ടില്ലെന്ന് കരുതിയ കാലത്താണ് ഇഡിയും കസ്റ്റംസും എന്‍ഐഎയും സിബിഐയും എല്ലാം കൂടി കയറി നിരങ്ങിയത്. കോവിഡ് കാല കര്തല്‍ പാക്കേജിന്റെ പിന്നാമ്പുറത്തുകൂട് സ്വപ്‌ന നാട് വിടുന്നു, സ്പീക്കര്‍ പാട് പെടുന്നു….

ഇപ്പോഴും പതിവ് തെറ്റുന്നില്ല. വേനലിനെതിരെ നാട്ടുകാര്‍ക്ക് ക്ലാസെടുക്കാനെന്ന മട്ടില്‍ മുഖ്യമന്ത്രി പദമുപയോഗിച്ച് നടത്തുന്ന പിആര്‍ തള്ളിനിടെ വിജയന്‍ ഇ. ശ്രീധരനടക്കമുള്ളവരെ ഭള്ള് പറയുകയാണ്. കവലയിലെ രാഷ്‌ട്രീയം വിജയന്‍ സെക്രട്ടറിയേറ്റിലിരുന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിനാണ് പാര്‍ട്ടി വേദികള്‍. അവിടെ വിളമ്പണം അതൊക്കെ. അതിന് പകരം മുഖ്യമന്ത്രിയുടെ പദവിയുപയോഗിച്ച് കര്തല്‍ വിളമ്പിന്റെ കൂടെ തള്ളിയിറക്കരുതെന്ന് സാരം.

ഇപ്പോള്‍പിന്നെ പാര്‍ട്ടിയില്‍ വിജയനും വിധേയരുമല്ലാതെ വേറെ ആരുമില്ലല്ലോ. വെടി കൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറി പിടിച്ച ജയരാജനുമെല്ലാം സൈഡിലായി. ഐസക്കും സുധാകരനും ബേബിയുമൊക്കെ കടാപ്പുറത്ത് പാടി നടക്കുന്നു. കൂട്ടിനുള്ളത് ചാനല്‍മുറിയിലെ പാര്‍ട്ടി ചാവേറുകളാണ്. ന്യായീകരണക്കമ്മികളെന്ന് സമൂഹമാധ്യമങ്ങളില്‍ വിളിക്കപ്പെടുന്ന അവരെക്കണ്ട് ഇനിയും വിജയന് തള്ളാന്‍ തോന്നുന്നത് സ്വാഭാവികം. അത് തള്ളാണെന്ന് വിജയനും വിധേയര്‍ക്കും മാത്രമാണ് ഇനിയും മനസ്സിലാകാത്തത് എന്നതാണ് കഷ്ടം. എന്നാലും ഇത്ര തോനേം കര്തല് ഈ മന്‌സന് എങ്ങനെ കിട്ടിയാവോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.