Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വതന്ത്രവും സര്‍വ്വശ്രേഷ്ഠവുമായ ഹിന്ദുസാമ്രാജ്യം

ഹിന്ദുസ്ഥാനത്തിന്റെ ഓരോ ഇഞ്ചു ഭൂമിയും തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നായിരുന്നു ബാദശാഹയുടെ ഭാവം. നമ്മുടെ ദേശത്തിലെ ജനങ്ങളാകട്ടെ തങ്ങളുടെ ഭരണം ദില്ലിയില്‍നിന്നാണ് നടക്കുന്നത് എന്നാണ് കരുതിയിരുന്നത്. ദില്ലീശ്വരോ വാ ജഗദീശ്വരോ വ എന്ന് ഉരുവിട്ടുകൊണ്ട് അന്ധമായി അവരെ അനുകരിക്കുകയായിരുന്നു. ഹിന്ദുക്കള്‍ വിധര്‍മികളും വിദേശികളും ആക്രമണകാരികളുമായ ഇവരിലാണ് നിഷ്ഠ പുലര്‍ത്തിയിരുന്നത്. സ്വതന്ത്ര സ്വരാജ്യ നിഷ്ഠ പുലര്‍ത്താവുന്ന ഒരു കേന്ദ്രം ഉണ്ടായിരുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 16, 2021, 06:48 pm IST
in Samskriti

രാജസ്ഥാനിന്റെ മഹാരാജാവ് ദില്ലി ബാദശാഹയുടെ പാദസേവകനായിരുന്നു. ദില്ലിയിലെയും ദേവഗിരിയിലെയും കനോജിലേയും വിജയനഗരത്തിലേയും ഹിന്ദു സാമ്രാജ്യങ്ങള്‍ തകര്‍ന്നുതരിപ്പണമായിരുന്നു. അവ ചെറുചെറു രാജ്യങ്ങളായി പരിണമിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ പ്രതാപികളായ വീരന്മാര്‍ ഏതെങ്കിലും മുസ്ലിം രാജ്യങ്ങളുടെ സേവകരായി (സര്‍ദാര്‍)മാറിയിട്ടുണ്ടായിരുന്നു. ഹിന്ദുക്കളുടെ സ്വതന്ത്രരാജ്യം അസംഭവം, അങ്ങനെയൊന്നു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. സമസ്ത ഹിന്ദുക്കളുടെയും ശ്രദ്ധാ കേന്ദ്രമായി, സര്‍വതന്ത്ര സ്വതന്ത്ര രാഷ്‌ട്രീയ സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവായി, സാര്‍വഭൗമ ഹിന്ദു ഭരണകൂടം ഒന്നുപോലുമുണ്ടായിരുന്നില്ല.

ഹിന്ദുസ്ഥാനത്തിന്റെ ഓരോ ഇഞ്ചു ഭൂമിയും തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നായിരുന്നു ബാദശാഹയുടെ ഭാവം. നമ്മുടെ ദേശത്തിലെ ജനങ്ങളാകട്ടെ തങ്ങളുടെ ഭരണം ദില്ലിയില്‍നിന്നാണ് നടക്കുന്നത് എന്നാണ് കരുതിയിരുന്നത്. ദില്ലീശ്വരോ വാ ജഗദീശ്വരോ വ എന്ന് ഉരുവിട്ടുകൊണ്ട് അന്ധമായി അവരെ അനുകരിക്കുകയായിരുന്നു. ഹിന്ദുക്കള്‍ വിധര്‍മികളും വിദേശികളും ആക്രമണകാരികളുമായ ഇവരിലാണ് നിഷ്ഠ പുലര്‍ത്തിയിരുന്നത്. സ്വതന്ത്ര സ്വരാജ്യ നിഷ്ഠ പുലര്‍ത്താവുന്ന ഒരു കേന്ദ്രം ഉണ്ടായിരുന്നില്ല.

അതുകൊണ്ട് ഈ ഏകച്ഛത്രാധിപത്യത്തെ തകര്‍ത്ത്, സ്വരാജ്യത്തിന്റെ ഉറച്ച ആധാരശില സ്ഥാപിക്കതന്നെ വേണം. വ്യക്തമോ അവ്യക്ത രൂപത്തിലൊ രാഷ്‌ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ ശമനം ശിവാജിയല്ലാതെ മറ്റാര് ശമിപ്പിക്കാന്‍? എപ്രകാരമാണൊ ശത്രുക്കളെ സംഹരിക്കുന്നതില്‍ അദ്വിതീയ പരാക്രമം അദ്ദേഹം കാണിച്ചത് അതുപോലെ രോഗഗ്രസ്ഥമായ രാഷ്‌ട്രത്തിന്റെ അന്തഃകരണങ്ങളെ ചികിത്സിക്കുന്നതിലും അദ്ദേഹം പ്രതിഭാവാനായിരുന്നു. അതുകൊണ്ട് സ്വതന്ത്രവും ഭൂമിയിലെ സര്‍വ്വശ്രേഷ്ഠവുമായ ഹിന്ദുസാമ്രാജ്യം സ്ഥാപിക്കണം എന്ന് ശിവാജി നിശ്ചയിച്ചു.

വിദേശികളും വിധര്‍മികളുമായ ഭരണാധികാരികളുടെ സ്ഥാനത്ത്, സ്വയംഭൂവായ ഛത്രപതി ആകുമെന്നദ്ദേഹം തീരുമാനമെടുത്തു. ഈ സിംഹാസനം വ്യക്തിപരമായ പ്രതിഷ്ഠക്കു വേണ്ടിയല്ല മറിച്ച് ഹിന്ദവീ സ്വരാജ് എന്ന ലക്ഷ്യപൂര്‍ത്തിക്കുവേണ്ടിയായിരുന്നു. വ്യക്തിഗതമായ പേര് പെരുമ എന്നിവയ്‌ക്ക് ശിവാജിയുടെ ജീവിതത്തില്‍ എള്ളോളം സ്ഥാനമുണ്ടായിരുന്നില്ല. മുഴുവന്‍ രാജ്യവും സമര്‍ത്ഥ രാമദാസ സ്വാമികളുടെ തൃച്ചേവടികളില്‍ സമര്‍പ്പിച്ചിരിക്കയായിരുന്നു അദ്ദേഹം. വിരക്തനായ ഒരു രാജര്‍ഷിയായിരുന്നു അദ്ദേഹം. എന്നിരുന്നാലും, ഐതിഹാസികവും അനിവാര്യവുമായ രാഷ്‌ട്രത്തിന്റെ ആവശ്യകതകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനായി പുതിയ ശ്രദ്ധാപീഠത്തിന്റെ (സിംഹാസനത്തിന്റെ) സ്ഥാപനം നടത്താന്‍ നിശ്ചയിച്ചു.

ശിവാജിയുടെ രാജ്യാഭിഷേകം നടത്താനുള്ള തീരുമാനമായി. പ്രമുഖരായ ഭരണാധികാരിമാരെല്ലാം ഒരുമിച്ചിരുന്നു. സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. അതില്‍ പ്രധാനമായ ഒരു വിഷയമായിരുന്നു രാജധാനി എവിടെയായിരിക്കണമെന്നത്. രാജധാനിക്ക് യോഗ്യമായ എല്ലാ ലക്ഷണങ്ങളോടും കൂടിയതായിരുന്നു റായഗഢ്. മറ്റുള്ള കോട്ടകളുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നതും ചുറ്റുപാടും ഇടതൂര്‍ന്ന വനത്തോടുകൂടിയതും ദുര്‍ഗമങ്ങളായ പര്‍വതമാലകളോടുകൂടിയതുമായ റായഗഢിന്റെ ഒരു ഭാഗം സമുദ്രവും മറുഭാഗം ഭൂപ്രദേശവും ആയിരുന്നു. എല്ലാ ഭാഗത്തും നോട്ടം കിട്ടുന്ന രീതിയിലായിരുന്നു കോട്ടയുടെ കിടപ്പ്.  

 ശത്രുസൈന്യത്തിന് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്തതും  അജയ്യവുമായിരുന്നു റായഗഢ്. മുഴുവന്‍ ഹിന്ദുസമാജത്തിന്റെയും അംഗീകാരം കിട്ടത്തക്കവിധം, ശാസ്ത്രവിധിയനുസരിച്ച് രാജ്യാഭിഷേകം നടത്താന്‍ സമര്‍ത്ഥനായ യോഗ്യപുരോഹിതന്‍ ആരായിരിക്കണം എന്നതായിരുന്നു രണ്ടാമത്തെ വിഷയം. അതും പരിഹൃതമായി. സമസ്ത ഹിന്ദു സമാജത്തിന്റെയും അഗ്രപൂജയ്‌ക്ക് പാത്രീഭൂതനായ, വേദവേദാംഗ പ്രഖരപണ്ഡിതനായ ഗംഗാഭട്ട് കാശിയില്‍നിന്ന് വന്നുചേര്‍ന്നു. ദേശത്തിന്റെ നാനാഭാഗത്തുനിന്നുമായി ശാസ്ത്രവിശാരദന്മാരായ ആയിരം ബ്രാഹ്മണന്മാര്‍ റായഗഢില്‍ എത്തിച്ചേര്‍ന്നു. അഖിലഭാരതീയമായ കാഴ്ചപ്പാടോടുകൂടി സമസ്ത ഹിന്ദു സമാജത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട് സഗൗരവം നടത്തപ്പെട്ട രാജതിലകകാര്യക്രമത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ സംഖ്യ ഇരുപതിനായിരത്തിലേറെയായിരുന്നു.

നൂറ്റാണ്ടുകളായി ഹിന്ദുവീരന്മാരും ത്യാഗശീലരും തപസ്വികളും ആര്‍ജിച്ച തപസ്സിന്റെ പുണ്യഫലമായാണ് ഈ അവസരം സംജാതമായിരിക്കുന്നത്. ഈ അവസരത്തില്‍ സ്വരാജ്യത്തിന്റെ ഏതെങ്കിലും കോണില്‍ ഒരു തരത്തിലുമുള്ള അനര്‍ത്ഥമോ അസ്വാരസ്യമോ ഇല്ലാതിരിക്കാന്‍, സ്വരാജ്യത്തിന്റെ നിരീക്ഷണത്തിനായി ശിവാജി പുറപ്പെട്ടു.  

 എല്ലാ കോട്ടകള്‍ക്കും ശത്രുവിന്റെ എല്ലാ ഗതിവിധികളും നിരീക്ഷണം ചെയ്യാനും ജാഗരൂകരായിരിക്കാനും സൂചനകളയച്ചു. മുതിര്‍ന്ന അധികാരിമാര്‍ പൂര്‍വസൂചനയില്ലാതെ പല കോട്ടകളും നിരീക്ഷണത്തിന് വിധേയമാക്കി. അവിടുത്തെ രക്ഷണ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തി. കോട്ടകളുടെ സുരക്ഷാ വ്യവസ്ഥയും ഭരണവ്യവസ്ഥയും സുദൃഢമാണെന്ന് ഉറപ്പുവരുത്തി.

മുഹൂര്‍ത്തം നിശ്ചയിച്ചു. യുഗാബ്ദം 4776, വിക്രംസംവത് 1731, പൊതുവര്‍ഷം 1674 ജൂണ്‍ 5 ശകവര്‍ഷം 1596, ജേഷ്ഠശുക്ല ത്രയോദശി.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.