Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുടക്കക്കാരന്റെ ഭാവം പുലര്‍ത്തുക

മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം അര്‍ജ്ജുനനും കര്‍ണ്ണനും ഏറ്റുമുട്ടി. അര്‍ജ്ജുനന്റെ രഥം നയിച്ചിരുന്നത് ഭഗവാനായിരുന്നു. കര്‍ണ്ണന്റെ തേര് തെളിച്ചിരുന്നതു ശല്യരും. അര്‍ജ്ജുനനും കര്‍ണ്ണനും പരസ്പരം ശരവര്‍ഷം ചൊരിഞ്ഞു.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Mar 14, 2021, 05:00 am IST
in Samskriti

മക്കളേ,  

നമുക്ക് എപ്പോഴും ഒരു തുടക്കക്കാരന്റെ ഭാവം വേണം. തുടക്കക്കാരന്റെ ഭാവം എന്നാല്‍ തുറന്ന മനസ്സാണ്, വിനയമാണ്, ജിജ്ഞാസയാണ്. എവിടെ നിന്നായാലും നല്ലത് ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയാണത്. തനിക്കൊന്നും അറിയില്ല, മറ്റുള്ളവരില്‍നിന്ന് അറിവു നേടണം, അവരുടെ സഹായം ആവശ്യമാണ്, തന്റെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്, ഇതൊക്കെയാണ് തുടക്കക്കാരന്റെ ഭാവം. തനിക്കു വേണ്ടത്ര അറിവില്ല എന്ന ഭാവം എപ്പോഴും ഉള്ളതിനാല്‍ സ്ഥിരോത്സാഹവും ഉണ്ടാവും. ജീവിതത്തിലെ ഓരോ സാഹചര്യത്തെയും തുറന്ന മനസ്സോടെ സമീപിക്കുവാന്‍ കഴിഞ്ഞാല്‍, അതു നമ്മളില്‍ ക്ഷമയും ശ്രദ്ധയും ഉത്സാഹവും ഉണര്‍ത്തും. അപ്പോള്‍ ഏതില്‍നിന്നും പാഠങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിക്കും. സാഹചര്യങ്ങളോടു ശരിയായി പ്രതികരിക്കുവാനും നമുക്കു കഴിയും. തുറന്ന മനസ്സില്ലാത്തതുകൊണ്ടാണ് നമ്മള്‍ പലപ്പോഴും അഹങ്കാരത്തിനും പിടിവാശിക്കും അടിമകളായി, നല്ലത് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പോകുന്നതും തെറ്റുചെയ്യുന്നതും. അത്തരം ഒരു മനോഭാവം നമ്മളെ ഒടുവില്‍ എത്തിക്കുന്നത് ആത്മനാശത്തിലേയ്‌ക്കായിരിക്കും.

മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം അര്‍ജ്ജുനനും കര്‍ണ്ണനും ഏറ്റുമുട്ടി. അര്‍ജ്ജുനന്റെ രഥം നയിച്ചിരുന്നത് ഭഗവാനായിരുന്നു. കര്‍ണ്ണന്റെ തേര് തെളിച്ചിരുന്നതു ശല്യരും. അര്‍ജ്ജുനനും കര്‍ണ്ണനും പരസ്പരം ശരവര്‍ഷം ചൊരിഞ്ഞു. ഒടുവില്‍ അര്‍ജ്ജുനനെ വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ണ്ണന്‍ അര്‍ജ്ജുനന്റെ ശിരസ്സു ലക്ഷ്യമാക്കി ഒരമ്പ് തൊടുത്തു. അതുകണ്ട് ശല്യര്‍ ഉപദേശിച്ചു, “”കര്‍ണ്ണാ, അര്‍ജ്ജുനനെ വധിക്കണമെന്നുണ്ടെങ്കില്‍ അവന്റെ ശിരസ്സിലേയ്‌ക്ക് ഉന്നം വെയ്‌ക്കരുത്. കഴുത്ത് ലക്ഷ്യമാക്കി അമ്പെയ്യൂ.’’ അപ്പോള്‍ കര്‍ണ്ണന്‍ അഹങ്കാരത്തോടെ മറുപടി നല്കി, “”ഞാന്‍  എടുത്ത അമ്പ്, തൊടുത്ത അമ്പ് വിടുകതന്നെ ചെയ്യും. ഞാന്‍ ഒരിക്കല്‍ ഒരമ്പ് തൊടുത്താല്‍ പിന്നെ അതിന്റെ ലക്ഷ്യം മാറ്റാറില്ല. ഈ അമ്പ് അര്‍ജ്ജുനന്റെ ശിരസ്സിലേയ്‌ക്കു തന്നെ ലക്ഷ്യമാക്കി അയയ്‌ക്കും.’’ ഇത്രയും പറഞ്ഞ് കര്‍ണ്ണന്‍ അമ്പയയ്ച്ചു. കര്‍ണ്ണനെയ്ത അമ്പ് അര്‍ജ്ജുനന്റെ ശിരസ്സിനുനേരെ വരുന്നത് അര്‍ജ്ജുനന്റെ സാരഥിയായ ഭഗവാന്‍ കണ്ടു. അവിടുന്ന് തന്റെ തൃക്കാല്‍കൊണ്ട് രഥം മണ്ണിലേയ്‌ക്ക് ചവിട്ടി അമര്‍ത്തി. രഥത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ പൂണ്ടു. അര്‍ജ്ജുനന്റെ ശിരസ്സില്‍ ഏല്‌ക്കേണ്ടതായിരുന്ന കര്‍ണ്ണന്റെ ശരം അര്‍ജ്ജുനന്റെ കിരീടത്തില്‍ ചെന്നുകൊണ്ടു. കിരീടം തെറിച്ചുപോയെങ്കിലും അര്‍ജ്ജുനന്‍ രക്ഷപെട്ടു. തുടര്‍ന്നുള്ള യുദ്ധത്തില്‍ അധികം താമസിയാതെതന്നെ അര്‍ജ്ജുനന്‍ കര്‍ണ്ണനെ വധിക്കുകയും ചെയ്തു. ശല്യര്‍ പറഞ്ഞതുപോലെ അര്‍ജ്ജുനന്റെ കഴുത്തിനെ ലക്ഷ്യമാക്കി അമ്പയച്ചിരുന്നുവെങ്കില്‍ അത് അര്‍ജ്ജുനന്റെ ശിരസ്സില്‍ കൊള്ളുമായിരുന്നു. അര്‍ജ്ജുനന്‍ മരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ശല്യരുടെ വാക്കുകള്‍ തുറന്ന മനസ്സോടെ കേള്‍ക്കുവാനോ സ്വീകരിക്കുവാനോ കര്‍ണ്ണന്റെ അഹങ്കാരം അനുവദിച്ചില്ല. അങ്ങനെ അത് കര്‍ണ്ണന്റെ നാശത്തിനുതന്നെ കാരണമായി. എന്നാല്‍ അര്‍ജ്ജുനനാകട്ടെ ഭഗവാന്റെ മുന്നില്‍ സമര്‍പ്പണഭാവത്തോടെയും തുറന്ന മനസ്സോടെയും നിന്നതിനാല്‍ ഭഗവാന്റെ ഓരോ നിര്‍ദേശവും അനുസരിക്കുകയും യുദ്ധത്തില്‍ ജയിക്കുകയും ചെയ്തു. ചുരുക്കത്തില്‍ അര്‍ജ്ജുനന് ഒരു തുടക്കക്കാരന്റെ ഭാവമുണ്ടായിരുന്നു.

ഇന്ന്, നമ്മുടെ ശരീരം വളര്‍ന്നു. എന്നാല്‍ ശരീരം വളര്‍ന്നതനുസരിച്ച് നമ്മുടെ മനസ്സ് വളര്‍ന്നിട്ടില്ല. മനസ്സ് വളരണമെങ്കില്‍ കുഞ്ഞാകണം. കുഞ്ഞിനേ വളരാന്‍ പറ്റൂ. കുഞ്ഞുങ്ങള്‍ക്ക് തുറന്ന മനസ്സാണുള്ളത്, തുടക്കക്കാരന്റെ ഭാവമാണ് അവര്‍ക്കുള്ളത്. ഏതു കാര്യവും പെട്ടെന്നു പഠിച്ചെടുക്കാന്‍ കുഞ്ഞുങ്ങള്‍ക്കു പ്രത്യേക കഴിവുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് വളരാന്‍ കഴിയുന്നത്. എനിക്കെല്ലാം അറിയാം എന്ന ഭാവം വെച്ചുകൊണ്ടിരുന്നാല്‍ ഒന്നും പഠിക്കാന്‍ കഴിയില്ല. നിറഞ്ഞ പാത്രത്തില്‍  എന്തു പകരാന്‍ കഴിയും! വെള്ളത്തിലേക്കു ബക്കറ്റു താഴുമ്പോഴാണ് അതു നിറയുന്നത്. അതുപോലെ ശിരസ്സ് കുനിയ്‌ക്കാന്‍ തയ്യാറായാലേ നമുക്ക് എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയു.  നോബല്‍സമ്മാനം നേടിയ ശാസ്ര്തജ്ഞനാണെങ്കിലും ഓടക്കുഴല്‍ വായിക്കാന്‍ പഠിക്കണമെങ്കില്‍ ഒരു തുടക്കക്കാരനായി ഒരു ഗുരുവിന്റെ മുന്നില്‍ ശിഷ്യപ്പെടണം.  

തുടക്കക്കാരന്റെ ഭാവം വിദ്യയുടെയും വിശാലതയുടെയും ലോകത്തിലേക്ക് നമ്മളെ കടത്തിവിടുന്ന കവാടമാണ്. “എനിക്ക് ഒന്നും അറിഞ്ഞുകൂടാ, അവിടുന്ന് പറഞ്ഞുതരൂ’ എന്ന ഭാവമാണത്. അപ്പോള്‍ വിനയവും സ്വീകരിക്കാനുള്ള മനസ്സുമുണ്ടാകും. അതുണ്ടായാല്‍ എവിടെനിന്നും കൃപ ലഭിക്കും. ഏതു വിദ്യയും നേടാനാവും. ജീവിതത്തില്‍ അവര്‍ക്കു വിജയം വരിക്കാനും കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.