Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണഭയമുള്ളവന് പ്രാണദാനം

പ്രാണന്‍ പന്തയംവച്ചിരുന്ന വിരോചനന് ഇതുകേട്ടപ്പോഴാണ് പ്രാണഭയം തീര്‍ന്ന് ശ്വാസം നേരെ വന്നത്.

എ പി ജയശങ്കര് by എ പി ജയശങ്കര്
Mar 13, 2021, 05:00 am IST
in Samskriti

ഭാഗവതത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പോഷണം എന്ന പുരാണധര്‍മം നിര്‍വഹിക്കുന്ന ഭാഗമാണ് ആറാം സ്‌കന്ദം. സൃഷ്ടിയും സൃഷ്ടിവ്യാപനവും സ്ഥാനവും വിവരിച്ച ശേഷം വളര്‍ച്ചയെയാണ് ഈ സ്‌കന്ദത്തില്‍ വര്‍ണിക്കുന്നത്. ശാരീരികമായ വളര്‍ച്ച മാത്രമല്ല, പോഷണം എന്നതു കൊണ്ടുള്ള  ഉദ്ദേശ്യം. ജ്ഞാനപ്രകാശം കൂടി വേദവ്യാസന്‍ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടാണ് അത്രി, അംഗിരസ് മുതലുള്ള മഹര്‍ഷിമാരെക്കുറിച്ച് ഈ സ്‌കന്ദത്തില്‍ വിവരിച്ചത്.  

വേദവ്യാസന്‍ തന്നെ രചിച്ച മഹാഭാരതം കൂടി ഇവിടെ സ്പര്‍ശിച്ചു പോകുന്നത് അംഗിരസു മഹര്‍ഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിന് സഹായകമാകും.  

മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ ശകുനിയുടെ കള്ളച്ചൂതുകളിയില്‍ പെട്ട് സ്വയം കൗരവരുടെ അടിമയായി നില്‍ക്കുന്ന സന്ദര്‍ഭം. ദുര്യോധനന്റെ ആജ്ഞയാല്‍ ദുശ്ശാസനന്‍, പാഞ്ചാലിയെ സഭയില്‍ വലിച്ചിഴച്ചു കൊണ്ടു വന്നു. പാഞ്ചാലി ഹസ്തിനപുരത്തിന്റെ മഹാസദസ്സിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. യുധിഷ്ഠിരന്‍ സ്വയം പണയം വച്ച ശേഷമാണോ പാഞ്ചാലിയെ പണയം വച്ചത്? ഒരു അടിമയ്‌ക്ക് അതിനെന്ത് അവകാശമാണുള്ളത്? അടിമയല്ലാത്ത ഒരാളെ അടിമ പണയപ്പെടുത്തുകയോ? ഏതു നീതിശാസ്ത്ര പ്രകാരമാണിത്? അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയായ എന്നെ പണയപ്പെടുത്താന്‍ അതില്‍ ഒരാള്‍ മാത്രമായ യുധിഷ്ഠിരന് എന്ത് അവകാശമാണുള്ളത്?  

നായാട്ട്, മദ്യപാനം, ചൂത്, ലൈംഗികാസക്തി ഇത്യാദികളില്‍പ്പെട്ട് നില്‍ക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് സാധുതയില്ലെന്നും ശാസ്ത്രം പറയുന്നു. ഇതെല്ലാം സദസ് വിലയിരുത്തണമെന്ന് പഞ്ചാലി ആവശ്യപ്പെട്ടപ്പോള്‍ സഭയിലാരും മറുപടി ഇല്ലാതെ വിഷമിച്ചു. ഇതുകണ്ട് വിദുരര്‍ സ്വയം സദസിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു.

ഈ രാജസദസ് വ്യക്തവും ന്യായവുമായ തീരുമാനം കൈക്കൊള്ളണം. തീരുമാനം ന്യായം അല്ലെങ്കില്‍ വംശനാശം നേരിടേണ്ടിവരും. ഇക്കാര്യത്തില്‍ പഴയൊരു ചരിത്രം ചൂണ്ടിക്കാട്ടട്ടെ എന്നുപറഞ്ഞ് വിദുരര്‍ ഒരു കഥ വിശദീകരിച്ചു.

ഒരിക്കല്‍ അംഗിരസിന്റെ പുത്രനായ സുധന്വാവും പ്രഹ്ലാദപുത്രനായ വിരോചനനും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. ആരാണ് വലിയവന്‍ എന്ന തര്‍ക്കം മൂത്ത് സ്വപ്രാണനെ തന്നെ പന്തയം വച്ചു. വിഷയം രാജാവായ പ്രഹ്ലാദന്റെ മുമ്പിലെത്തി.

പക്ഷേ, സുധന്വാവിന് ഒരു സംശയം. പ്രഹ്ലാദന്‍ പുത്രനായ വിരോചനന് വേണ്ടി പക്ഷം പിടിക്കുമോ. സ്വന്തം മകന്റെ ജീവനുവേണ്ടി ഒരു കളവ് പറഞ്ഞാലോ? അതിനാല്‍ സുധന്വാവ് ചില ന്യായങ്ങള്‍ പ്രഹ്ലാദന്റെ മുമ്പില്‍ ചൂണ്ടിക്കാട്ടി. അങ്ങറിഞ്ഞുകൊണ്ട് അസത്യത്തിന് പക്ഷംപിടിക്കരുത്. ന്യായം പറയാതിരിക്കുകയും അരുത്. അങ്ങനെ അന്യായം പ്രവര്‍ത്തിച്ചാല്‍ അത് തലപൊട്ടിത്തെറിക്കാന്‍ കാരണമാകും.

പ്രഹ്ലാദന്‍ ചിന്താക്കുഴപ്പത്തിലായി. പ്രശ്‌നപരിഹാരത്തിന് അപ്പൂപ്പനായ കശ്യപ മഹര്‍ഷിയെ സമീപിച്ചു. അറിഞ്ഞുകൊണ്ട് മിണ്ടാതിരുന്നാല്‍ ആയിരം ശാപപാശങ്ങള്‍ ഏല്‍ക്കുമെന്ന് കശ്യപമഹര്‍ഷി വ്യക്തമാക്കി.

സത്യത്തിന് വിരുദ്ധമായി സംസാരിച്ചാല്‍ അതും അപരാധമാണ്. അതിനും തക്കതായ പാപം ഉള്ളതിനാല്‍ ശിക്ഷാര്‍ഹമാണ്.

പ്രഹ്ലാദന്‍ സുധന്വാവിനെയും വിരോചനനയേും സദസ്സില്‍ വിളിച്ചുവരുത്തി. തന്റെ വിശദീകരണം വ്യക്തമാക്കി.  

എന്നേക്കാള്‍ മഹത്വം അംഗിരസ് മഹര്‍ഷിക്കാണ്. വിരോചനന്റെ അമ്മയേക്കാള്‍ മഹത്വം സുധന്വാവിന്റെ അമ്മയ്‌ക്ക് തന്നെയാണ്. തീര്‍ച്ചയായും വിരോചനനേക്കാള്‍ മാഹാത്മ്യം സുധന്വാവിനായതിനാല്‍ സുധന്വാവിന്റെ മുന്നില്‍ വിരോചനന്‍ ചെറുത് തന്നെയാണ്. കുലം കൊണ്ടും ജ്ഞാനംകൊണ്ടും തപശക്തികൊണ്ടും സുധന്വാവ് തന്നെയാണ് വലിയവന്‍.

പ്രഹ്ലാദന്റെ സത്യസന്ധമായ മറുപടി കേട്ട് അംഗിരസിന്റെ പുത്രന്‍ സുധന്വാവ് ഏറെ സന്തുഷ്ടനായി. സുധന്വാവ് മറുപടി പറഞ്ഞു. ഹേ നാരായണ പ്രിയാ സത്യസന്ധ്യമായ അങ്ങയുടെ ഈ വിധി പ്രഖ്യാപനത്താല്‍ അങ്ങയുടെ മാഹാത്മ്യം ഏറെ വിപുലമായി. അതിനാല്‍ അങ്ങയുടെ പുത്രന്‍ വിരോചനന് 100 വര്‍ഷം കൂടുതല്‍ ആയുസ്സ് ലഭ്യമാകട്ടെ എന്ന് എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ അനുഗ്രഹിക്കുന്നു.

പ്രാണന്‍ പന്തയംവച്ചിരുന്ന വിരോചനന് ഇതുകേട്ടപ്പോഴാണ് പ്രാണഭയം തീര്‍ന്ന് ശ്വാസം നേരെ വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.