Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രാണഭയമുള്ളവന് പ്രാണദാനം

പ്രാണന്‍ പന്തയംവച്ചിരുന്ന വിരോചനന് ഇതുകേട്ടപ്പോഴാണ് പ്രാണഭയം തീര്‍ന്ന് ശ്വാസം നേരെ വന്നത്.

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Mar 13, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭാഗവതത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പോഷണം എന്ന പുരാണധര്‍മം നിര്‍വഹിക്കുന്ന ഭാഗമാണ് ആറാം സ്‌കന്ദം. സൃഷ്ടിയും സൃഷ്ടിവ്യാപനവും സ്ഥാനവും വിവരിച്ച ശേഷം വളര്‍ച്ചയെയാണ് ഈ സ്‌കന്ദത്തില്‍ വര്‍ണിക്കുന്നത്. ശാരീരികമായ വളര്‍ച്ച മാത്രമല്ല, പോഷണം എന്നതു കൊണ്ടുള്ള  ഉദ്ദേശ്യം. ജ്ഞാനപ്രകാശം കൂടി വേദവ്യാസന്‍ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടാണ് അത്രി, അംഗിരസ് മുതലുള്ള മഹര്‍ഷിമാരെക്കുറിച്ച് ഈ സ്‌കന്ദത്തില്‍ വിവരിച്ചത്.  

വേദവ്യാസന്‍ തന്നെ രചിച്ച മഹാഭാരതം കൂടി ഇവിടെ സ്പര്‍ശിച്ചു പോകുന്നത് അംഗിരസു മഹര്‍ഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിന് സഹായകമാകും.  

മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ ശകുനിയുടെ കള്ളച്ചൂതുകളിയില്‍ പെട്ട് സ്വയം കൗരവരുടെ അടിമയായി നില്‍ക്കുന്ന സന്ദര്‍ഭം. ദുര്യോധനന്റെ ആജ്ഞയാല്‍ ദുശ്ശാസനന്‍, പാഞ്ചാലിയെ സഭയില്‍ വലിച്ചിഴച്ചു കൊണ്ടു വന്നു. പാഞ്ചാലി ഹസ്തിനപുരത്തിന്റെ മഹാസദസ്സിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. യുധിഷ്ഠിരന്‍ സ്വയം പണയം വച്ച ശേഷമാണോ പാഞ്ചാലിയെ പണയം വച്ചത്? ഒരു അടിമയ്‌ക്ക് അതിനെന്ത് അവകാശമാണുള്ളത്? അടിമയല്ലാത്ത ഒരാളെ അടിമ പണയപ്പെടുത്തുകയോ? ഏതു നീതിശാസ്ത്ര പ്രകാരമാണിത്? അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയായ എന്നെ പണയപ്പെടുത്താന്‍ അതില്‍ ഒരാള്‍ മാത്രമായ യുധിഷ്ഠിരന് എന്ത് അവകാശമാണുള്ളത്?  

നായാട്ട്, മദ്യപാനം, ചൂത്, ലൈംഗികാസക്തി ഇത്യാദികളില്‍പ്പെട്ട് നില്‍ക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് സാധുതയില്ലെന്നും ശാസ്ത്രം പറയുന്നു. ഇതെല്ലാം സദസ് വിലയിരുത്തണമെന്ന് പഞ്ചാലി ആവശ്യപ്പെട്ടപ്പോള്‍ സഭയിലാരും മറുപടി ഇല്ലാതെ വിഷമിച്ചു. ഇതുകണ്ട് വിദുരര്‍ സ്വയം സദസിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു.

ഈ രാജസദസ് വ്യക്തവും ന്യായവുമായ തീരുമാനം കൈക്കൊള്ളണം. തീരുമാനം ന്യായം അല്ലെങ്കില്‍ വംശനാശം നേരിടേണ്ടിവരും. ഇക്കാര്യത്തില്‍ പഴയൊരു ചരിത്രം ചൂണ്ടിക്കാട്ടട്ടെ എന്നുപറഞ്ഞ് വിദുരര്‍ ഒരു കഥ വിശദീകരിച്ചു.

ഒരിക്കല്‍ അംഗിരസിന്റെ പുത്രനായ സുധന്വാവും പ്രഹ്ലാദപുത്രനായ വിരോചനനും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. ആരാണ് വലിയവന്‍ എന്ന തര്‍ക്കം മൂത്ത് സ്വപ്രാണനെ തന്നെ പന്തയം വച്ചു. വിഷയം രാജാവായ പ്രഹ്ലാദന്റെ മുമ്പിലെത്തി.

പക്ഷേ, സുധന്വാവിന് ഒരു സംശയം. പ്രഹ്ലാദന്‍ പുത്രനായ വിരോചനന് വേണ്ടി പക്ഷം പിടിക്കുമോ. സ്വന്തം മകന്റെ ജീവനുവേണ്ടി ഒരു കളവ് പറഞ്ഞാലോ? അതിനാല്‍ സുധന്വാവ് ചില ന്യായങ്ങള്‍ പ്രഹ്ലാദന്റെ മുമ്പില്‍ ചൂണ്ടിക്കാട്ടി. അങ്ങറിഞ്ഞുകൊണ്ട് അസത്യത്തിന് പക്ഷംപിടിക്കരുത്. ന്യായം പറയാതിരിക്കുകയും അരുത്. അങ്ങനെ അന്യായം പ്രവര്‍ത്തിച്ചാല്‍ അത് തലപൊട്ടിത്തെറിക്കാന്‍ കാരണമാകും.

പ്രഹ്ലാദന്‍ ചിന്താക്കുഴപ്പത്തിലായി. പ്രശ്‌നപരിഹാരത്തിന് അപ്പൂപ്പനായ കശ്യപ മഹര്‍ഷിയെ സമീപിച്ചു. അറിഞ്ഞുകൊണ്ട് മിണ്ടാതിരുന്നാല്‍ ആയിരം ശാപപാശങ്ങള്‍ ഏല്‍ക്കുമെന്ന് കശ്യപമഹര്‍ഷി വ്യക്തമാക്കി.

സത്യത്തിന് വിരുദ്ധമായി സംസാരിച്ചാല്‍ അതും അപരാധമാണ്. അതിനും തക്കതായ പാപം ഉള്ളതിനാല്‍ ശിക്ഷാര്‍ഹമാണ്.

പ്രഹ്ലാദന്‍ സുധന്വാവിനെയും വിരോചനനയേും സദസ്സില്‍ വിളിച്ചുവരുത്തി. തന്റെ വിശദീകരണം വ്യക്തമാക്കി.  

എന്നേക്കാള്‍ മഹത്വം അംഗിരസ് മഹര്‍ഷിക്കാണ്. വിരോചനന്റെ അമ്മയേക്കാള്‍ മഹത്വം സുധന്വാവിന്റെ അമ്മയ്‌ക്ക് തന്നെയാണ്. തീര്‍ച്ചയായും വിരോചനനേക്കാള്‍ മാഹാത്മ്യം സുധന്വാവിനായതിനാല്‍ സുധന്വാവിന്റെ മുന്നില്‍ വിരോചനന്‍ ചെറുത് തന്നെയാണ്. കുലം കൊണ്ടും ജ്ഞാനംകൊണ്ടും തപശക്തികൊണ്ടും സുധന്വാവ് തന്നെയാണ് വലിയവന്‍.

പ്രഹ്ലാദന്റെ സത്യസന്ധമായ മറുപടി കേട്ട് അംഗിരസിന്റെ പുത്രന്‍ സുധന്വാവ് ഏറെ സന്തുഷ്ടനായി. സുധന്വാവ് മറുപടി പറഞ്ഞു. ഹേ നാരായണ പ്രിയാ സത്യസന്ധ്യമായ അങ്ങയുടെ ഈ വിധി പ്രഖ്യാപനത്താല്‍ അങ്ങയുടെ മാഹാത്മ്യം ഏറെ വിപുലമായി. അതിനാല്‍ അങ്ങയുടെ പുത്രന്‍ വിരോചനന് 100 വര്‍ഷം കൂടുതല്‍ ആയുസ്സ് ലഭ്യമാകട്ടെ എന്ന് എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ അനുഗ്രഹിക്കുന്നു.

പ്രാണന്‍ പന്തയംവച്ചിരുന്ന വിരോചനന് ഇതുകേട്ടപ്പോഴാണ് പ്രാണഭയം തീര്‍ന്ന് ശ്വാസം നേരെ വന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

Kerala

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

Education

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

Kerala

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

Sports

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

പുതിയ വാര്‍ത്തകള്‍

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies