Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വില്‍ക്കാനുണ്ട് സീറ്റും ചിഹ്നവും; ബത്തേരിയിലെ പെയ്ഡ് സീറ്റ് കോണ്‍-സിപിഎം സഖ്യത്തെളിവ്, അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും തൂക്കി വിറ്റു

എം.എസ്. വിശ്വനാഥന്‍ കേണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. വിമുക്തഭടന്‍. വയനാട്ടില്‍ ആദ്യമായി പാചക വാതക വിതരണ ഏജന്‍സി കൊണ്ടുവന്ന് കോടികള്‍ സമ്പാദിച്ച ബിസിനസുകാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 10:10 am IST
in Kerala

കൊച്ചി: വയനാട്ടിലെ ബത്തേരിയില്‍ സിപിഎം സീറ്റു വിറ്റു, ഒപ്പം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും തൂക്കി വിറ്റു. സീറ്റു വില്‍പ്പന മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ചിഹ്നം വില്‍ക്കുന്നതാദ്യം. എം.എസ്. വിശ്വനാഥന്‍ എന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ബിസിനസുകാരനാണ് സീറ്റ് നല്‍കിയത്. 2001 ല്‍ നടത്തിയ സീറ്റു വില്‍പ്പനയുടെ ആവര്‍ത്തനമാണ് 20 വര്‍ഷം കഴിഞ്ഞപ്പോള്‍.

എം.എസ്. വിശ്വനാഥന്‍ കേണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. വിമുക്തഭടന്‍. വയനാട്ടില്‍ ആദ്യമായി പാചക വാതക വിതരണ ഏജന്‍സി കൊണ്ടുവന്ന് കോടികള്‍ സമ്പാദിച്ച ബിസിനസുകാരന്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഏജന്‍സി ഇപ്പോഴും നടത്തുന്ന മുതലാളി. പെട്ടെന്ന് സിപിഎമ്മിന്റെ പ്രിയനായി, സ്ഥാനാര്‍ഥിയായി. മാത്രമല്ല, പാര്‍ട്ടി ചിഹ്നവും നല്‍കി.  

ഇന്നലെവരെ കോണ്‍ഗ്രസുകാരനായിരുന്ന വിശ്വനാഥന്‍ പെട്ടെന്ന് പാര്‍ട്ടി നേതാവാകുകയും സ്ഥാനാര്‍ഥിയാകുകയും ചെയ്ത് ബത്തേരി സംവിരണ സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നുവെന്ന് വന്നപ്പോള്‍ അതുവരെ പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തിച്ചു വന്നവര്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലാതായി. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ഇ.എ. ശങ്കരന്‍ പ്രതിഷേധിച്ച് രാജിവെച്ചുകഴിഞ്ഞു. കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് അറിയുന്നത്. മണ്ഡലം എന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കൂടെയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്‌ട്രീയ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടുമറിച്ച് നല്‍കിയ ജില്ലയാണ് വയനാട്.  

ബത്തേരി മണ്ഡലത്തില്‍ മാത്രം രാഹുല്‍ ഗാന്ധിക്ക് 70,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അതായത്, സീതാറാം യെച്ചൂരി- സോണിയാ ഗാന്ധി ധാരണയും സിപിഎം-കോണ്‍ഗ്രസ് സഖ്യവും പ്രവര്‍ത്തിച്ച മണ്ഡലം. അവിടെ കോണ്‍ഗ്രസുകാരനായിരുന്നയാളെ ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയാക്കി, അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും കൊടുത്തു. കുടിയേറ്റ പ്രദേശമായ ആദിവാസി മണ്ഡലം 2011 മുതലാണ് പട്ടികവര്‍ഗ സംവരണമായത്.

ബത്തേരിയില്‍ 1996ലും 2006ലും ഇടതുപക്ഷ സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ സ്ഥാനാര്‍തഥി പ്രശ്നം, തമ്മിലടി, അസംതൃപ്തി ഒക്കെയായിരുന്നു കാരണം. ഇത്തവണയും അതൊക്കെ അനുകൂല ഘടകമായിട്ടും സിപിഎം എന്തുകൊണ്ട് പാര്‍ട്ടിക്കാരന് സീറ്റുകൊടുത്തില്ല, എന്നത് മറ്റു സ്ഥലങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്‌ട്രീയ സഖ്യത്തിന് പാര്‍ട്ടി ദേശീയ തലത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകള്‍തന്നെയാകാം കാരണം.  

ഈ മണ്ഡലം 2001 ല്‍ ഒരു മുതലാളിക്ക് സിപിഎം വിറ്റിരുന്നു. അന്ന് 25 ലക്ഷം വാങ്ങിയാണ് സീറ്റുകൊടുത്തതെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിനസ് നടത്തിപ്പുകാരന്‍ മത്തായി നൂറനാലിനാണ് സീറ്റ് നല്‍കിയത്. മത്തായി നൂറനാല്‍ 2001 ല്‍ കോണ്‍ഗ്രസിലെ എന്‍.ഡി. അപ്പച്ചനോട് തോറ്റു. തൊട്ടു മുന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വര്‍ഗീസ് വൈദ്യന്‍ നേടിയ 44.42 ശതമാനം വോട്ട് 35.65 ആക്കി കുറച്ചുകളഞ്ഞു. എം.എസ്. വിശ്വനാഥന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ ആ പഴയ ഓര്‍മകള്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയില്‍നിന്നുവന്ന ഒരാളെ ദത്തെടുത്ത് സ്ഥാനാര്‍ഥിത്വവും സമ്മാനമായി പാര്‍ട്ടി ചിഹ്നവും നല്‍കിയ സംഭവം ഏറെ പരിഹാസ്യമായാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പ്രചരിക്കുന്നത്. 1980 കളുടെ അവസാനം കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തിയ വിവാദത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിച്ച പാട്ടാണ് പഴയ സഖാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത്. പാട്ട് ഇങ്ങനെയാണ്: ‘ആര്‍ക്കും വാങ്ങാം കാശുകൊടുത്താല്‍ മാര്‍ക്കുഷീറ്റും ബിരദവുമെല്ലാം’ മറ്റൊരു സന്ദേശം ഇങ്ങനെ, സിപിഎം വാടക ഗര്‍ഭപാത്രമായി മാറുന്നു.

Tags: electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021വയനാട്‌Batheri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

പുതിയ വാര്‍ത്തകള്‍

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.