Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍

അഴിമതി വിരുദ്ധ രാഷ്‌ട്രീയത്തിനും വികസനത്തിനും വേണ്ടി നിലകൊള്ളുകയും, അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഐക്യം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന മെട്രോമാന്റെ പ്രതിച്ഛായ പാലാരിവട്ടം മേല്‍പ്പാലം വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തതോടെ ഒന്നുകൂടി വര്‍ധിച്ചിരിക്കുകയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 8, 2021, 05:00 am IST
inEditorial

അഴിമതിയുടെയും നാണക്കേടിന്റെയും പ്രതീകമായിരുന്ന പാലാരിവട്ടം മേല്‍പ്പാലത്തിന് ശാപമോക്ഷം ലഭിച്ചിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ  പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രിമാരല്ല. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്ത നിര്‍മാണ പ്രവൃത്തി ഒരു രൂപ പോലും അധിക ചെലവ് വരുത്താതെ പറഞ്ഞ സമയത്തിനും വളരെ മുന്‍പ് പണിപൂര്‍ത്തിയാക്കിയത് വലിയൊരു നേട്ടമാണ്. അഴിമതി നടത്താന്‍ മാത്രമുള്ളതാണ് നമ്മുടെ നാട്ടിലെ റോഡിന്റെയും പാലത്തിന്റെയുമൊക്കെ നിര്‍മാണം. എന്നാല്‍ അങ്ങനെയൊരു ആക്ഷേപമില്ലാതെ സത്യസന്ധമായി എങ്ങനെ പണി പൂര്‍ത്തിയാക്കാമെന്നതിന്റെ ഉജ്വല മാതൃകയാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം കാഴ്ചവച്ചിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിംലീഗുകാരനായ വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം ഉദ്ഘാടനം നടന്ന് വളരെ കഴിയുന്നതിനു മുന്‍പ് തകരാറിലാവുകയും, ഗതാഗതം നിര്‍ത്തിവയ്‌ക്കുകയുമായിരുന്നു. ശരിയായ അനുപാതത്തില്‍ സിമന്റും കമ്പിയുമുള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാതിരുന്നതാണ് ഇതിനു കാരണം. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കണ്ടെത്തി ഇബ്രാഹിംകുഞ്ഞിനും, ഉദ്യോഗസ്ഥ മേധാവിയായിരുന്ന ടി.ഒ. സൂരജിനുമെതിരെ വിജിലന്‍സ് കേസെടുക്കുകയും ഇരുവരും ജയിലിലാവുകയും ചെയ്തിരുന്നു.

പൊതുമരാമത്ത് വകുപ്പ് എന്നു പറഞ്ഞാല്‍ അഴിമതിയുടെ കൂത്തരങ്ങാണ്. ആര് അധികാരത്തില്‍ വന്നാലും ഇതിന് മാറ്റമുണ്ടാവാറില്ല. പദ്ധതിയേതായാലും ശിലാസ്ഥാപനം മുതല്‍ ഉദ്ഘാടനം വരെയുള്ള കാലയളവില്‍ എങ്ങനെയൊക്കെ അഴിമതി നടത്താമോ അതൊക്കെ നടത്തിയിരിക്കും. നിര്‍മാണ കാലാവധി മനഃപൂര്‍വം നീട്ടിക്കൊണ്ടുപോവുകയും, അതുവഴി പദ്ധതിയടങ്കല്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. ഇപ്രകാരം വര്‍ധിക്കുന്ന തുക ഉദ്യോഗസ്ഥരും രാഷ്‌ട്രീയ-ഭരണ നേതൃത്വവും ചേര്‍ന്ന് പങ്കുവയ്‌ക്കുന്നു. ഇതിന് തയ്യാറുള്ളവര്‍ക്കാണ് കരാര്‍ ലഭിക്കുക. ഫലത്തില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന നഗ്നമായ ഈ വിളയാട്ടമാണ് പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലും കണ്ടത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ പാലം അപകടാവസ്ഥയിലായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായെങ്കിലും പിണറായി സര്‍ക്കാര്‍ തുടര്‍ നടപടികള്‍ വച്ചുതാമസിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയുടെ പോലും വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത് തുടങ്ങിയ അഴിമതികളുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായപ്പോള്‍ മാത്രമാണ് മന്ത്രിയായിരുന്ന ഇബ്രഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്.

കൊച്ചി മെട്രോ റെക്കോര്‍ഡു വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഇ. ശ്രീധരനെ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ ചുമതല ഏല്‍പ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് സ്വന്തം പ്രതിച്ഛായ മിനുക്കാനായിരുന്നു. നിര്‍മാണത്തിന് ഒരു പൈസ പോലും നല്‍കേണ്ടതില്ലെന്നും, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് മേല്‍പ്പാല നിര്‍മാണത്തിന്റെ ബാക്കി വന്ന തുക ഉപയോഗിക്കാമെന്നും ശ്രീധരന്‍ പ്രഖ്യാപിച്ചത് അഴിമതിക്കുള്ള വാതിലുകള്‍ കൊട്ടിയടച്ചു. മെട്രോമാന്‍ പറഞ്ഞ വാക്കു പാലിച്ചു. നിശ്ചിത സമയത്തിനു വളരെ മുന്‍പു തന്നെ പണി പൂര്‍ത്തീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ആത്മാര്‍ത്ഥമായും കാര്യക്ഷമമായും അധ്വാനിച്ച എഞ്ചിനീയര്‍മാരും മറ്റ് തൊഴിലാളികളും അഭിനന്ദനമര്‍ഹിക്കുന്നു. നൂറു വര്‍ഷം ഉറപ്പുള്ള പാലം പൂര്‍ത്തിയായിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പക്ഷേ കരാറുകാരെയും മറ്റും പുകഴ്‌ത്തിയപ്പോള്‍ രാജ്യത്തിനു മുഴുവന്‍ മാതൃകാപരമായ ഈ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ മെട്രോമാന്റെ പേരുപോലും പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതാണ് ഇതിനു കാരണം. വികസനത്തിന്റെ കാര്യത്തില്‍ തരംതാണ രാഷ്‌ട്രീയമാണ് പിണറായി വിജയന്‍ പിന്തുടരുന്നതെന്ന് തെളിയിക്കുന്നതായി ഈ നടപടി. എന്തായിരുന്നാലും അഴിമതി വിരുദ്ധ രാഷ്‌ട്രീയത്തിനും വികസനത്തിനും വേണ്ടി നിലകൊള്ളുകയും, അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഐക്യം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന മെട്രോമാന്റെ പ്രതിച്ഛായ പാലാരിവട്ടം മേല്‍പ്പാലം  വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തതോടെ ഒന്നുകൂടി വര്‍ധിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.