Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനം; ധാരണാപത്രം ഒപ്പിട്ടത് ഇക്കാര്യം അറിഞ്ഞുകൊണ്ട്’, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

കമ്പനിയെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയ ശേഷം കരാര്‍ ഒപ്പിട്ടത് ആസുത്രിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 01:24 pm IST
in Kerala

തിരുവനന്തപുരം: ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇവരുടെ മേല്‍വിലാസം വെര്‍ച്വല്‍ അഡ്രസ് മാത്രമാണ്. ധാരണാപത്രം ഒപ്പിടുമ്പോള്‍ ഈസ്ഥാപനം വ്യാജമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിന് ആര് നല്‍കിയെന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2019 ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്രവിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് കരാറില്‍ ഒപ്പിടാനായി ഇഎംസിസിയുടെ വിവരങ്ങള്‍ ആരാഞ്ഞ് കത്തയച്ചത്. കേന്ദ്രം ഇതിന് മറുപടി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പുറത്ത് പറഞ്ഞിട്ടില്ല. ഇഎംസിസി എന്ന സ്ഥാപനത്തിന്റെ  വിവരങ്ങള്‍ തേടി അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യ ജോയിന്റ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ മാസം 21ന് കോണ്‍സുലേറ്റ് മറുപടി നല്‍കി. ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും വിശദാംശങ്ങളും കണ്ടെത്താന്‍ കത്തിടപാട് ഉള്‍പ്പെടെ നടത്തിയെന്നും മറുപടി ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജനറലിന്റെ മറുപടിയില്‍ പറയുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 

താത്ക്കാലികമായി വാടകയ്‌ക്ക് എടുക്കുന്ന സ്ഥലം മാത്രമാണെന്നാണ് മേല്‍വിലാസത്തെക്കുറിച്ച് പറയുന്നത്. ഇത് വെര്‍ച്വല്‍ മേല്‍വിലാസമാണ്. കമ്പനിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സംസ്ഥാനസര്‍ക്കാരിന് അടക്കം കോണ്‍സുലേറ്റ് ജനറല്‍ മറുപടി നല്‍കി. ഈ വിവരങ്ങള്‍ ലഭിച്ച്, 2020 ഫെബ്രുവരി 28-നാണ് ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നത്. ഇത് വ്യാജസ്ഥാപനമെന്ന് സംസ്ഥാന സര്‍ക്കാരിന്  ധാരണാപത്രം ഒപ്പിടുന്ന സമയത്ത് വിവരമുണ്ടായിരുന്നു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ പിന്നില്‍നിന്ന് കുത്തുന്ന സമീപനമെടുക്കുന്ന കരാര്‍ ഒപ്പിട്ടത് അറിഞ്ഞില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കമ്പനിയെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയ ശേഷം കരാര്‍ ഒപ്പിട്ടത് ആസുത്രിതമാണ്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയും അവര്‍ നടത്തുന്ന ആസൂത്രിത വെട്ടിപ്പിന്റെ ഭാഗമായിട്ടുമാണ് കരാര്‍ ഒപ്പിട്ടതെന്ന് മനസിലാക്കാന്‍ ഇതില്‍കൂടുല്‍ വിവരങ്ങള്‍ ആവശ്യമില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത, അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്റെ അന്ത്യഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തെ മുഴുവന്‍ വിറ്റുതുലയ്‌ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓരോ ദിവസവും ഭരണത്തിലിരിക്കുന്നത്. കേരളത്തിന്റെ സുമദ്രതീരങ്ങള്‍ ഉള്‍പ്പെടെ അമേരിക്കക്കാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഉയര്‍ന്നപ്പോള്‍ കരാര്‍ റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഈ കരാര്‍ ഒപ്പിടാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ആര് നല്‍കിയെന്ന് താന്‍ നേരത്തേ ഉന്നയിച്ചിരുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു.

 രാജ്യത്തെ നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാരാണ് മറ്റു രാജ്യങ്ങളുമായി കരാറില്‍ ഏര്‍പെടുന്നത്. മറ്റ് രാജ്യങ്ങളുമായോ, അവിടത്തെ ഏജന്‍സികളുമായോ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. സംസ്ഥാനസര്‍ക്കാരിന്റെ എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അനുവാദം വാങ്ങിയിട്ടുണ്ടോയെന്ന് താന്‍ ചോദിച്ചത്. എന്നാല്‍ ഒട്ടപക്ഷിയുടെ നയമാണ് സംസ്ഥാന സര്‍ക്കാരിന്. തല മണലില്‍ പൂഴ്‌ത്തിവച്ചുകഴിഞ്ഞാല്‍ താന്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കാണില്ലെന്ന ധാരണയിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും ദിവസം മൗനം പാലിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.  

Tags: bjpസര്‍ക്കാര്‍വി മുരളീധരന്‍എല്‍ഡിഎഫ്‌ആഴക്കടല്‍ മത്സ്യബന്ധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.