Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി സര്‍ക്കാര്‍ അഴിമതിയുടെ നടുക്കടലില്‍

അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനും മറ്റുമുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതിന്റെ ഉത്തരവാദിത്തം കയ്യൊഴിയാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ്. മന്ത്രിമാര്‍ അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഒരു വിദേശ കമ്പനിയുമായി ധാരണാ പത്രം ഒപ്പിടുമോ?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 23, 2021, 05:00 am IST
in Editorial

അഴിമതിയെന്ന അഗ്നിപര്‍വതത്തിന്റെ മുകളിലാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇരിക്കുന്നതെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. വളരെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന അഴിമതികള്‍ മൂടിവയ്‌ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയും, ഓരോന്നായി പൊട്ടിത്തെറിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഉത്തരവാദിത്തം നിഷേധിച്ച് കൈകഴുകുകയെന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വീകരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി വന്‍ അഴിമതി പുറത്താകുമെന്ന് ഉറപ്പായപ്പോഴാണെന്ന് പകല്‍പോലെ വ്യക്തം. കേരള വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി), കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും എണ്ണായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിരുന്നത്. മത്സ്യബന്ധന ഗവേഷണത്തിനായി 5000 കോടിയും, ട്രോളറുകളുടെ നിര്‍മാണത്തിന് 2950 കോടിയും നിക്ഷേപിക്കാനാണ് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ധാരണയായത്. മത്സ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി ഏക്കറൊന്നിന് 100 രൂപ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേക്ക് നല്‍കാനും തീരുമാനിച്ചു. ഇത്രയേറെ കാര്യങ്ങള്‍ മുന്നോട്ടു പോയശേഷമാണ് ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് ആരോപണമുയര്‍ന്നതും സര്‍ക്കാര്‍ വെട്ടിലായതും.

അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ എല്ലാം ഒറ്റയടിക്ക് നിഷേധിച്ച് നല്ലപിള്ള ചമയാനാണ് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ശ്രമിച്ചത്. ആരോപണങ്ങള്‍ അസംബന്ധം എന്നാണ് മന്ത്രി ആവര്‍ത്തിച്ചത്. വിവാദ കമ്പനിയുടെ പ്രതിനിധികളുമായി, അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്ത് കമ്പനി, ഏത് ധാരണാപത്രം എന്നൊക്കെയാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും, കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം വാര്‍ത്ത നല്‍കണമെന്നൊക്കെ വ്യവസായ മന്ത്രി ധാര്‍മികരോഷം കൊണ്ടു. എന്നാല്‍ അമേരിക്കന്‍ കമ്പനിയുടെ സിഇഒ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കൊപ്പം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് അതിന്റെ ഭാരത പ്രതിനിധി തന്നെ വെളിപ്പെടുത്തിയതോടെ  എല്ലാ കള്ളങ്ങളും പൊളിഞ്ഞു. ഇനി രക്ഷയില്ലെന്നു വന്നപ്പോഴാണ് ധാരണാപത്രങ്ങള്‍ റദ്ദാക്കി മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ എന്ത് ധാരണാ പത്രം എന്നു ചോദിച്ചവരാണ് ഇപ്പോള്‍ ഒന്നല്ല, രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്! അഴിമതികള്‍ മൂടിവയ്‌ക്കുന്നതിനും, കേസുകളില്‍നിന്ന് രക്ഷപ്പെടുന്നതിനും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്ന രീതിയിലാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, അഴിമതി നടത്താന്‍ വേണ്ടിയുള്ള വലിയൊരു സംവിധാനമായി ഇടതുമുന്നണി സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നുവെന്നാണ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രിയുടെ  തന്ത്രം. സ്വര്‍ണ കള്ളക്കടത്തുകേസിലും ലൈഫ്മിഷന്‍ പദ്ധതിയുടെ കാര്യത്തിലും ഇതാണ് കണ്ടത്. ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനും മറ്റുമുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതിന്റെ ഉത്തരവാദിത്തം കയ്യൊഴിയാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ്. കെഎസ്‌ഐഡിസിയുടെയും ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും ചുമതലയുള്ള ഐഎഎസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് വലിയ അധികാര ദുരുപയോഗമാണ്. മന്ത്രിമാര്‍ അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഒരു വിദേശ കമ്പനിയുമായി ധാരണാ പത്രം ഒപ്പിടുമോ? ഇങ്ങനെയാണ് സംഭവിച്ചതെന്ന് വാദിക്കുമ്പോള്‍ തങ്ങളുടെ കഴിവില്ലായ്‌മയാണ് മന്ത്രിമാര്‍ സ്വയം തുറന്നുകാട്ടുന്നത്. സര്‍ക്കാരിന്റെതന്നെ ഫിഷറീസ് നയത്തെ കാറ്റില്‍പ്പറത്തി ബഹുരാഷ്‌ട്ര കുത്തകയുമായി കൈകോര്‍ത്ത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കാനുള്ള തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പിടിക്കപ്പെടുമെന്നായപ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ഈ ഭരണാധികാരികളെ അനുവദിക്കരുത്.

Tags: Pinarayi Vijayanഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.