Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പുതുച്ചേരി പിടിക്കാന്‍ ബിജെപി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ. നമശിവായം എന്ന ആദര്‍ശധീരനായ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് നേരിട്ടത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 18, 2021, 08:59 pm IST
in Article

തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്‌ട്രീയത്തിന് വഴങ്ങാത്ത പുതുച്ചേരിയില്‍ കാവിക്കൊടി പാറിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇക്കാര്യത്തില്‍ ബംഗാളിനൊപ്പമാണ് ബിജെപി പുതുച്ചേരിയെയും ചേര്‍ത്തുനിര്‍ത്തുന്നത്. ഹൈക്കമാന്‍റിന്റെ  പിടി ഒന്നുകൊണ്ട് മാത്രം പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തുടരുന്ന നാരായണസ്വാമിയോടുള്ള കോണ്‍ഗ്രസുകാരുടെ വെറുപ്പ് ബിജെപിയുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു.

ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി അവര്‍ക്ക് അവകാശപ്പെട്ട മൂന്ന് സീറ്റുകളില്‍ ബീജെപിക്കാരെ നാമനിര്‍ദേശം ചെയ്തതോടെയാണ് ബിജെപി പുതുച്ചേരി ഭരണം സ്വപ്‌നം കാണാന്‍ തുടങ്ങിയത്. പലവിധ അഴിമതികളിലൂടെ സ്വയം വളര്‍ന്നുകൊണ്ടിരുന്ന നാരായണസ്വാമിയുടെ ചിറകരിയാന്‍ ലഫ്. ഗവര്‍ണറായി എത്തിയ കിരണ്‍ ബേദി ആദര്‍ശത്തിന്റെ അടിത്തറയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ നല്ല കോണ്‍ഗ്രസുകാരുടെ നാരായണസ്വാമിയോടുള്ള വെറുപ്പ് കൂടി വന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ. നമശിവായം എന്ന ആദര്‍ശധീരനായ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ 30ല്‍ 15 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. മൂന്ന് ഡിഎംകെ എംഎല്‍എമാരുടെയും ഒരു ഇടത് സ്വതന്ത്രന്റെയും സഹായത്തോടെയായിരുന്നു കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള തേരോട്ടം. ഇനിയാണ് ചതിയുടെ ചുരുളഴിയുന്നത്. ഹൈക്കമാന്‍റ്  എന്ന കോണ്‍ഗ്രസിന്റെ അധികാരകേന്ദ്രത്തെ പിടിച്ച് മുഖ്യമന്ത്രിക്കസേര നാരായണസ്വാമി തട്ടിയെടുക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസിലെ നമശിവായം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വെറുപ്പുണ്ടാക്കി. ഈ വെറുപ്പാണ് ക്രമേണ ഓരോരുത്തരായി ബിജെപിയിലേക്ക് ചേക്കാറാന്‍ വഴിയൊരുക്കിയത്.

എ. നമശിവായംആദ്യം കൂറുമാറി  പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ദീപൈന്തയ്യനും  ബിജെപിയിലെത്തി. ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു, കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍കുമാര്‍ എന്നിവരും നാരായണസ്വാമിയുമായുള്ള ഭിന്നതയാല്‍ കോണ്‍ഗ്രസ് വിട്ടു. അധികം വൈകാതെ ജോണ്‍കുമാറും ബിജെപിയില്‍ ചേര്‍ന്നു. 15എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് 10 പേര്‍. ഡിഎംകെയുടെ മൂന്ന് പേരും ഒരു ഇടത് സ്വതന്ത്രനും ചേരുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ 14. ഇപ്പോള്‍ പ്രതിപക്ഷത്തും 14 പേരാണ്. ബിജെപിയില്‍ ഏഴ് അംഗങ്ങളായി. ഇനി കൂടുതല്‍ വിമതര്‍ എത്തിയാല്‍ അവരുടെ സംഖ്യബലം വര്‍ധിക്കും. എന്‍ആര്‍ കോണ്‍ഗ്രസിനെയും അണ്ണാഡിഎംകെയെയും കൂടെനിര്‍ത്തി പുതുച്ചേരി പിടിക്കാനാണ് ബിജെപി നീക്കം. തമിഴ്‌നാട്ടില്‍ സഖ്യമുള്ളതിനാല്‍ പുതുച്ചേരിയിലും അണ്ണാഡിഎംകെയും ബിജെപിയെ പിന്തുണയ്‌ക്കും.

പുതുച്ചേരിയുടെ ചരിത്രം ഒന്നു വ്യത്യസ്തമാണ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതലേ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ ആധിപത്യമാണ് നിലനില്‍ക്കുന്നത്. കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന മാഹി, ആന്ധ്രയിലെ യാനം, തമിഴ്‌നാട്ടില്‍ നിന്നുള്ള കാരയ്‌ക്കല്‍ എന്നീ മൂന്ന് പ്രദേശങ്ങള്‍ ചേര്‍ന്നതാണ് പുതുച്ചേരി. അന്നുമുതലേ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന വാഗ്ദാനം പുതുച്ചേരിയെ ഇതേ രൂപത്തില്‍ എക്കാലവും നിലനില്‍ത്തും എന്നതായിരുന്നു. എന്നാല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി എത്തിയപ്പോള്‍ പുതുച്ചേരിയെ ഇല്ലാതാക്കാന്‍ ഒരു നീക്കം നടന്നു. മാഹിയെ കേരളത്തിനോടും യാനത്തെ ആന്ധ്രയോടും കാരയ്‌ക്കലിനെ തമിഴ്‌നാട്ടിനോടും ലയിപ്പിച്ച് പുതു്‌ച്ചേരി എന്ന കേന്ദ്രഭരണപ്രദേശത്തെ ഇല്ലാതാക്കാനായിരുന്നു ആ നീക്കം. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ സമരം നടന്നു. ഇത് വിജയിക്കുകയും ചെയ്തു. മൊറാര്‍ജി ദേശായി നീക്കത്തില്‍ നിന്നും പിന്മാറി.

കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നാല് തവണ പിളര്‍ന്നിട്ടും പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മുഖ്യശക്തിയായി ഇരിക്കുന്നതിന്റെ കാരണം ഇതാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക കോണ്‍ഗ്രസും എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എന്‍.ആര്‍. കോണ്‍ഗ്രസും. എന്നാല്‍ നാരായണസ്വാമി എന്ന അഴിമതിക്കാരനായ കോണ്‍ഗ്രസ് നേതാവ് ഹൈക്കമാന്‍റുമായുള്ള ഗൂഡാലോചനയിലൂടെ തന്റെ ഇഷ്ടപ്രകാരം കോണ്‍ഗ്രസിനെ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിനെ ശവക്കുഴി തോണ്ടിയത്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ പുതുച്ചേരി സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോട് ഒരു മത്സ്യത്തൊഴിലാളി സ്ത്രീ പരാതി പറഞ്ഞപ്പോള്‍ അവര്‍ പരാതിപ്പെടുകയല്ല, കോണ്‍ഗ്രസ് സര്‍ക്കാരിനെ പുകഴ്‌ത്തുകയാണെന്നാണ് തമിഴറിയാത്ത രാഹുല്‍ ഗാന്ധിയെ  നാരായണസ്വാമി തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നാരായണസ്വാമിയുടെ ഈ വലിയ കള്ളം പൊളിഞ്ഞതോടെ ഈ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക്  മുഖം നഷ്ടമായിരിക്കുകയാണ്.  

കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയ സാഹചര്യത്തില്‍ ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ലഫ്. ഗവര്‍ണര്‍ തമിഴിശൈ സൗന്ദരരാജന്‍ ഉത്തരവിട്ടിരിയ്‌ക്കുകയാണ്. 33 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന്റെ രണ്ടാം ദിവസമാണ് ലഫ്. ഗവര്‍ണറുടെ ഈ ഉത്തരവ്. ഇപ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 14 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഫിബ്രവരി 17ന് പ്രതിപക്ഷ നേതാവ് എന്‍. രംഗസ്വാമിയുടം 13 എംഎല്‍എമാരും രാജ് നിവാസില്‍ എത്തി ലഫ്. ഗവര്‍ണറെ കണ്ടിരുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെക്കൂടി രാജിയോടെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. എ. നമശ്ശിവായം, ഇ. തീപ്പൈഞ്ജന്‍, ജോണ്‍കുമാര്‍, മല്ലാടി കൃഷ്ണ റാവു എന്നിവരാണ് രാജിവെച്ചത്.

എന്‍. രംഗസ്വാമിയും എ ഐഎഡിഎംകെ എംഎല്‍എ എ. അമ്പഴകനും ബിജെപി എംഎല്‍എ സാമിനാഥനും വ്യാഴാഴ്ച തമിഴിശൈ സൗന്ദരരാജനെക്കണ്ട് ഇപ്പോഴത്തെ നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.

വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കയ്യുയര്‍ത്തിയാല്‍ മതിയെന്നും വിശ്വാസവോട്ടെടുപ്പ് നടപടികള്‍ അഞ്ച് മണി വിട്ട് പോകാന്‍ പാടില്ലെന്നും തമിഴിശൈ സൗന്ദര്‍രാജന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കും സുഗമമായി അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാല്‍ നാരായണസ്വാമി സര്‍ക്കാര്‍ നിലംപൊത്തും. ചിലപ്പോള്‍ ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം നടത്തിക്കൂടായ്‌കയില്ല. ഇതുവഴി  തമിഴ്നാട് സ്വപ്നങ്ങളിലേക്ക് ബിജെപി ഒരു ചുവട് കൂടി അടുക്കും. 

Tags: bjpcongressപുതുച്ചേരികിരണ്‍ ബേദിനാരായണസ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.