Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

250ലേറെ കരകൗശല വസ്തുക്കള്‍; ഒരു വര്‍ഷത്തെ പരിശ്രമം; പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവക്ഷേത്രം പുറത്തെടുത്തു

2019ല്‍ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയില്‍ ഒരു തൂണിന്റെ തലഭാഗം തെളിഞ്ഞുവന്നിരുന്നു. തുടര്‍ന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്‌ടോബറില്‍ അനുമതിയും ലഭിച്ചു. എന്നാല്‍, കൊറോണ കാരണം നടപടി വൈകി. ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 12, 2021, 11:38 am IST
in India
മധ്യപ്രദേശിലെ മാള്‍വയില്‍ ഉദ്ഖനനത്തില്‍ കണ്ടെത്തിയ ക്ഷേത്രം

മധ്യപ്രദേശിലെ മാള്‍വയില്‍ ഉദ്ഖനനത്തില്‍ കണ്ടെത്തിയ ക്ഷേത്രം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ബജ്‌നയില്‍ പുരാവസ്തു വകുപ്പ് മണ്ണിനടിയില്‍ നിന്ന് ശിവക്ഷേത്രം വീണ്ടെടുത്തു. 12-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മനോഹരമായ ക്ഷേത്രമാണ് ഉദ്ഖനനത്തില്‍ തെളിഞ്ഞുവന്നതെന്നും ഖജുരാഹോ ക്ഷേത്രത്തിലേതിന് സമാനമായ, 250ലേറെ കരകൗശല വസ്തുക്കള്‍ ഇവിടെ നിന്ന് ലഭിച്ചതായും  ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ.ഡി.പി. പാണ്ഡെ അറിയിച്ചു. ഇവിടെ നിന്ന് തികച്ചും വ്യത്യസ്തങ്ങളായ നൂറ് പ്രതിമകളും ലഭിച്ചിട്ടുണ്ട്. മാള്‍വ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായിരുന്നു ഇതെന്ന് കരുതുന്നു. ക്ഷേത്രത്തിന് 51 കൂറ്റന്‍ തൂണുകളാണുള്ളത്. രത്‌ലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ ബജ്‌നയിലെ രാജാപ്പൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം.  

2019ല്‍ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയില്‍ ഒരു തൂണിന്റെ തലഭാഗം തെളിഞ്ഞുവന്നിരുന്നു. തുടര്‍ന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്‌ടോബറില്‍ അനുമതിയും ലഭിച്ചു. എന്നാല്‍, കൊറോണ കാരണം നടപടി വൈകി. ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്. ഈ മാസം അവസാനം ഇത് കഴിയും. അമ്പതിലേറെ ലോഡ് മണ്ണും കല്ലും ചെളിയും നീക്കിയതോടെയാണ് ക്ഷേത്രവും കരകൗശല വസ്തുക്കളും തെളിഞ്ഞുവന്നത്. ഇനിയും കുറഞ്ഞത് 20 ലോഡ് മണ്ണു കൂടി നീക്കാനുണ്ട്. ഇതോടെ കൂടുതല്‍ പുരാവസ്തുക്കള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

പത്തു മുതല്‍ 13-ാം നൂറ്റാണ്ടു വരെ മാള്‍വ ഭരിച്ചിരുന്നത് പര്‍മാര്‍ വംശമാണ്. ഇവര്‍ ശൈവ ഭക്തരാണ്. അക്കാലത്ത് നിര്‍മിച്ചതാണ് ക്ഷേത്രമെന്നാണ് സൂചന. മനോഹരമായി കല്ലില്‍ കൊത്തിയ ക്ഷേത്രങ്ങളാണ് ഇവരുടെ ഭരണകാലത്തെ പ്രത്യേകത. ശിവന്‍, പാര്‍വ്വതി, വൈഷ്ണവി, വിഷ്ണു, മഹേശ്വരി, ഭൈരവന്‍ തുടങ്ങിയ ശിലാവിഗ്രഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇവയില്‍ പലതും സ്ത്രീകളാണ് കൊത്തിയുണ്ടാക്കിയിട്ടുള്ളത്. വലിയ വിഗ്രഹത്തിന് ഒരു മീറ്റര്‍ പത്തു സെന്റിമീറ്റര്‍ ഉയരവും ഏറ്റവും ചെറിയ വിഗ്രഹത്തിന് 30 സെന്റിമീറ്ററുമാണ് വലിപ്പം. ചുവന്ന കല്ല് കൊണ്ടാണ് ക്ഷേത്രം പണിതിട്ടുള്ളത്.  ഗൗരി സോമനാഥ് ക്ഷേത്രമാണ് ഇതുവരെ മാള്‍വയിലെ ഏറ്റവും വലിയ അമ്പലം.  ഇനി മണ്ണിനടിയില്‍ തെളിഞ്ഞ ക്ഷേത്രത്തിനാകും ആ പദവി. ക്ഷേത്രം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. 150 വിഗ്രഹങ്ങള്‍ ഇവിടെ തന്നെ സൂക്ഷിക്കും. ബാക്കി രത്‌ലം മ്യൂസിയത്തിലേക്ക് മാറ്റും.

Tags: indiaക്ഷേത്രംmadhya pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.