Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ത്തമാനകാലത്തില്‍ ജീവിക്കുക

നമ്മളറിയാതെ മനസ്സ് ഭൂതകാലത്തിലേയേ്ക്കാ ഭാവികാലത്തിലേയ്‌ക്കോ, ഇപ്പോള്‍ മുമ്പിലില്ലാത്ത മറ്റു കാര്യങ്ങളിലേയ്‌ക്കോ പൊയ്‌ക്കൊണ്ടിരിക്കുന്നു. അതുകാരണം ഒരു നിമിഷംപോലും ശാന്തി അനുഭവിക്കുവാന്‍ നമുക്കാവുന്നില്ല. മൂര്‍ഖന്‍ പാമ്പിന്റെ മാളമുള്ള ഒരു മരത്തിന്‍ചുവട്ടില്‍ കിടക്കുന്ന ഒരാളുടേതുപോലെയാണ് നമ്മുടെ സ്ഥിതിയും.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Feb 11, 2021, 03:01 pm IST
in Samskriti

മക്കളേ,  

സാധാരണയായി നമ്മള്‍ എന്തു ചെയ്യുമ്പോഴും നമ്മുടെ മനസ്സ് ഈ നിമിഷത്തില്‍ നില്ക്കാറില്ല. എനിക്ക് നല്ലൊരു ഡോക്ടറാകുവാന്‍ പറ്റുമോ, നല്ലൊരു എഞ്ചിനീയറാകുവാന്‍ പറ്റുമോ, ബിസിനസ്സുകാരനാകുവാന്‍ പറ്റുമോ, അയല്‍ക്കാരെപ്പോലെ നല്ലൊരു വീടുവയ്‌ക്കുവാന്‍ പറ്റുമോ, ഏറ്റവും പുതിയ മോഡല്‍ കാറു വാങ്ങുവാന്‍ പറ്റുമോ, അങ്ങനെ ഭാവിയില്‍ നേടിയെടുക്കുവാനുള്ള നൂറുകൂട്ടം കാര്യങ്ങളോര്‍ത്ത് മനസ്സ് സദാ അസ്വസ്ഥപ്പെടുന്നു.

നമ്മളറിയാതെ മനസ്സ് ഭൂതകാലത്തിലേയേ്ക്കാ ഭാവികാലത്തിലേയ്‌ക്കോ, ഇപ്പോള്‍ മുമ്പിലില്ലാത്ത മറ്റു കാര്യങ്ങളിലേയ്‌ക്കോ പൊയ്‌ക്കൊണ്ടിരിക്കുന്നു. അതുകാരണം ഒരു നിമിഷംപോലും ശാന്തി അനുഭവിക്കുവാന്‍ നമുക്കാവുന്നില്ല. മൂര്‍ഖന്‍ പാമ്പിന്റെ മാളമുള്ള ഒരു മരത്തിന്‍ചുവട്ടില്‍ കിടക്കുന്ന ഒരാളുടേതുപോലെയാണ് നമ്മുടെ സ്ഥിതിയും. ഏതു നിമിഷവും തന്നെ പാമ്പുകൊത്തും, അതോടെ തന്റെ കഥ കഴിയും, എന്ന ഭീതി കാരണം അയാള്‍ക്ക് എങ്ങനെയാണ് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുക. അതുപോലെയാണ് ഭാവിയെ പറ്റിയുള്ള ആകാംക്ഷ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നത്.

ഒരിക്കല്‍ ഒരു വീട്ടമ്മ ഒരു ജോത്സ്യനെ കണ്ടു. ഭംഗിയായി പൊതിഞ്ഞ ജാതകം ജോത്സ്യന്റെ നേരെ നീട്ടി. ഭാവി കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജോത്സ്യന്‍ പൊതി തുറന്ന് അതു പുറത്തെടുത്തു. അതില്‍ നോക്കി കണക്കുകൂട്ടി പറഞ്ഞു, ”നിങ്ങളുടെ ഭര്‍ത്താവ് ഈയിടെ പെന്‍ഷനായി അല്ലേ?” ആശ്ചര്യത്തോടെ വീട്ടമ്മ പറഞ്ഞു, ”അതെ”. ജോത്സ്യന്‍ വീണ്ടും അല്പനേരം  നോക്കിയശേഷം പറഞ്ഞു, ”നിങ്ങളുടെ മൂത്ത കുട്ടി ആണാണ് അല്ലേ?” അമ്പരപ്പോടെ വീട്ടമ്മ പറഞ്ഞു, ”ശരിയാണ്.” ജോത്സ്യനില്‍ അവര്‍ക്കുള്ള മതിപ്പും വിശ്വാസവും വര്‍ദ്ധിച്ചു. ”ഇളയതു പെണ്‍കുട്ടിയാണ്. അവള്‍ക്കു കല്യാണപ്രായമായല്ലോ”.”അതെ അതെ.” വര്‍ദ്ധിച്ച സന്തോഷത്തോടെ വീട്ടമ്മ  ചോദിച്ചു, ”അവള്‍ക്കു താമസിയാതെ നല്ലൊരു ഭര്‍ത്താവിനെ കിട്ടുമോ?” ജോത്സ്യന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, ”നിങ്ങള്‍ തന്ന റേഷന്‍ കാര്‍ഡ് വച്ച് ഇത്രയേ പറയാന്‍ പറ്റൂ, അടുത്ത തവണ വരുമ്പോള്‍ ജാതകം കൊണ്ടുവരാന്‍ മറക്കല്ലേ.” ഭാവിയെക്കുറിച്ചുള്ള ആകാംക്ഷ കാരണം കയ്യിലെടുത്തത് ജാതകമാണോ റേഷന്‍കാര്‍ഡാണോ എന്നു ശ്രദ്ധിക്കുവാന്‍പോലുമുള്ള മനഃസാന്നിദ്ധ്യം അവര്‍ക്ക് നഷ്ടമായി. അതുകാരണം അവരുടെ എത്രയോ പ്രയത്‌നവും സമയവും പാഴായി. ശോകമോഹങ്ങളില്‍ പെടുമ്പോള്‍ ഇതുതന്നെയാണ് നമുക്കും സംഭവിക്കുന്നത്.

ഭാവിയെക്കുറിച്ചുള്ള ആശങ്ക നമ്മളെ ശ്മശാനത്തിലേയ്‌ക്ക് കൊണ്ടുചെന്നെത്തിക്കുമെന്നു പറയാറുണ്ട്. സത്യത്തില്‍ ഭാവിയെക്കുറിച്ച് നമ്മള്‍ ആധികൊള്ളേണ്ട കാര്യമില്ല. നമ്മുടെ ഭൂതകാലം തന്നെ അതു സമര്‍ത്ഥിക്കുന്നു. കാരണം ഭൂതകാലത്തില്‍ നമ്മള്‍ എന്തെല്ലാം ഓര്‍ത്ത് ആധി പിടിച്ചിരിക്കുന്നു. എന്നാല്‍ ആ ആധികളില്‍ തൊണ്ണൂറു ശതമാനവും വെറുതെയായിരുന്നുവെന്ന് തിരിഞ്ഞുനോക്കിയാല്‍ നമുക്കു കാണുവാന്‍ കഴിയും. അതിനാല്‍ ഭാവിയും വലിയ കുഴപ്പമൊന്നുമില്ലാതെ കടന്നുപോകും എന്ന ശുഭപ്രതീക്ഷ പുലര്‍ത്തുന്നതാണ് അഭികാമ്യം. പിന്നെ, ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ സ്വഭാവമാണ്. എത്ര ശ്രമിച്ചാലും അവയെ  ഒഴിവാക്കുവാന്‍ നമുക്കാവില്ല. ദുഃഖങ്ങളെ ആത്മസംയമനത്തോടെ  സ്വീകരിക്കുവാന്‍ നമുക്കു കഴിയണം. മനസ്സു ശാന്തമായിരുന്നാല്‍ മാത്രം മതി ഏതു പ്രശ്‌നത്തെയും കൂടുതല്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുവാന്‍ നമുക്കു കഴിയും.

കഴിഞ്ഞതിനെ ഓര്‍ത്ത് ദുഃഖിക്കുകയും നിരാശപ്പെടുകയും അരുത്.  അതുപോലെതന്നെ നാളെ ഒരിക്കലും ഇന്നാകില്ല. ഈ നിമിഷമാണ് നമ്മുടെ കയ്യില്‍ ഉള്ളത്. ഈ നിമിഷത്തെ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.

ദുഃഖത്തെ ജയിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ദുഃഖത്തിനു കാരണമായ ഓര്‍മ്മകളില്‍നിന്നും ആധികളില്‍നിന്നും ഈ നിമിഷത്തെ സ്വതന്ത്രമാക്കുക എന്നതാണ്. മനസ്സിന്റെ സഹജസ്വഭാവം ശാന്തിയും ആനന്ദവുമാണ്. ചിന്തകളാകുന്ന തിരകളെ പുതുതായി സൃഷ്ടിക്കാതിരുന്നാല്‍ ആ സ്വാഭാവിക ആനന്ദം നുകരുവാന്‍ നമുക്കു കഴിയും. അങ്ങനെയുള്ള ശാന്തമായ മനസ്സോടെ വിവേകപൂര്‍വ്വം കര്‍മ്മം ചെയ്യുക. അപ്പോള്‍ ഭാവിയും ഭദ്രമായിത്തീരും. ജീവിതവിജയം നമ്മുടേതാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.